കോഴിക്കോട്: വെള്ളിമാടുകുന്ന് ജുവനൈല്‍ ജസ്റ്റിസ് ബോർഡിൻ്റെ നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന പതിനേഴുകാരനെ മരിച്ച നിലയില്‍ കണ്ടെത്തി.
കണ്ണൂർ ഇരിട്ടി സ്വദേശിയായ കെ.കെ. വിവേകാണ് മരിച്ചത്. കുട്ടിയെ മുറിയിലെ ഫാനില്‍ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്.
ഇന്നലെ വൈകിട്ടായിരുന്നു സംഭവം. ഒബ്സർവേഷൻ ഹോമില്‍ ഒറ്റയ്ക്ക് മുറിയില്‍ കഴിഞ്ഞിരുന്ന കുട്ടിയാണ് മരിച്ചത്. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് മോർച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഇന്ന് പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് കൈമാറും.