കോടതി ഫീസുകൾ കുത്തനെ വർധിപ്പിച്ചതിനെതിരെ കേരള ഹൈകോടതി അഭിഭാഷക അസോസിയേഷൻ സമർപ്പിച്ച ഹർജിയിൽ ഹൈകോടതി സർക്കാരിന്റെ വിശദീകരണം തേടി

Advertisement

കൊച്ചി. സംസ്ഥാനത്തെ കോടതി ഫീസുകൾ കുത്തനെ വർധിപ്പിച്ചതിനെത്തൊരെ കേരള ഹൈകോടതി അഭിഭാഷക അസോസിയേഷൻ സമർപ്പിച്ച ഹർജിയിൽ ഹൈകോടതി സർക്കാരിന്റെ വിശദീകരണം തേടി. ഹർജിയിൽ എതിർ സത്യവാഗ്മൂലം സമർപ്പിക്കാനും കോടതി ഫീ വർധനവിന് ആസ്പദമായ ജസ്റ്റിസ്‌ വി കെ മോഹനൻ കമ്മിറ്റീ റിപ്പോർട്ട്‌ അടക്കമുള്ള രേഖകൾ ഹാജരാക്കാനും ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടു.റിപ്പോർട്ടുകൾ മുദ്ര വെച്ച കവറിൽ ഹാജരാകാൻ അനുവദിക്കണമെന്ന സർക്കാരിന്റെ ആവശ്യം കോടതി അനുവദിച്ചില്ല. നിലവിലെ കോടതി ഫീസ് വർധന 400 മുതൽ 900 ശതമാനം വരെ ആണെന്നും യാതൊരു അടിസ്ഥാനവും ഇല്ലാതെ ആണ് ഇതെന്നും ഹർജിഭാഗത്തിന് ഹാജരായ അഡ്വ യശ്വന്തു ഷെനോയ് വാദിച്ചു.കോടതി ഫീസുകൾ ഉയർത്തുന്നതിനുള്ള കാരണങ്ങൾ ഇത് സംബന്ധിച്ചു സർക്കാർ പാസ്സാക്കിയ ബില്ലിൽ വ്യക്തം ആകിയിട്ടില്ലെന്നും വർധന യുക്തി സഹമല്ലെന്നും ഹർജി ഭാഗം ചൂണ്ടികാട്ടി. അതിനാൽ നിലവിലെ വർധന നടപ്പാകുന്നത് തടയാണമെന്നും കോടതിയിൽ ആവശ്യപ്പെട്ടു. അതെ സമയം നിയമ സഭ പാസ്സാക്കിയ ഒരു നിയമത്തിനു ഭരണാഘടന സാധുത ഉണ്ടെന്നാണ് വ്യാഖ്യാനികേണ്ടതെന്നും അതിനാൽ ഈ ഘട്ടത്തിൽ ഇടപെടാൻ ആവില്ലെന്നും കോടതി വ്യക്തമാക്കി. ഹർജിയിൽ വേഗത്തിൽ വാദം കേൾക്കാം എന്നും ചീഫ് ജസ്റ്റിസ്‌ നിതിൻ ജംദാർ, എസ് മനു എന്നിവർ ഉൾപ്പെട്ട ഡിവിഷൻ ബെഞ്ച് പറഞ്ഞു. കേസ് മെയ്‌ 23 ന് വാദം കേൾക്കാൻ മാറ്റി.

Advertisement