തിരുവനന്തപുരം. ജനകീയ ഹോട്ടലുകളുടെ നിരക്ക് വർധിപ്പിച്ചു സർക്കാർ.
ഊണിന്റെ വില 20 രൂപയിൽ നിന്ന് 35 രൂപയി ഉയർത്തി.. ജനകീയ ഹോട്ടലുകൾക്കുള്ള സബ്സിഡിയും സർക്കാർ ഒഴിവാക്കി..
ഒന്നാം പിണറായി സർക്കാറിന്റെ കാലത്ത് വിശപ്പു രഹിത കേരളം പദ്ധതിയുടെ ഭാഗമായാണ് സർക്കാർ ജനകീയ ഹോട്ടലുകൾക്ക് തുടക്കം കുറിക്കുന്നത്. ധനസ്ഥിതി മോശമായതോടെയാണ് ജനകീയ ഹോട്ടലുകളിലെ ഉച്ചയൂണിന്റെ നിരക്ക് വർദ്ധിപ്പിച്ചത്… ഇനിമുതൽ ഉച്ചയൂണിന് 20 രൂപയ്ക്ക് പകരം 35 രൂപ നൽകണം..ജനകീയ ഹോട്ടലുകൾക്കുള്ള സബ്സിഡിയും ഒഴിവാക്കി..ഹോട്ടല്‍ നടത്തുന്ന കുടുംബശ്രീ യൂണിറ്റുകള്‍ക്ക് സര്‍ക്കാര്‍ ലക്ഷങ്ങളുടെ കുടിശ്ശികയാണ് സർക്കാർ നൽകാനുള്ളത്.. അതേസമയം കുടുംബശ്രീയുടെ പ്രീമിയം കഫെ സംസ്ഥാനത്ത് പ്രവർത്തനമാരംഭിച്ചിട്ടുണ്ട്.. സർക്കാറിന് സാമ്പത്തിക ബാധ്യത ഇല്ലാതെ കൂടുതൽ പദ്ധതികൾ പ്രോത്സാഹിപ്പിക്കാനാണ് നിലവിലെ ആലോചന