ആശാ സമര വിവാദത്തിൽ വിശദീകരണം നൽകി ആർ ചന്ദ്രശേഖരൻ

553
Advertisement

തിരുവനന്തപുരം.ആശാവർക്കേഴ്സിന് പിടിവാശിയെന്ന പരാമർശത്തിൽ ആർ ചന്ദ്രശേഖറിനെ വിളിച്ചു വരുത്തി വിശദീകരണം തേടി കെപിസിസി പ്രസിഡൻറ് കെ സുധാകരൻ. പ്രശ്നങ്ങൾ പഠിക്കാൻ സമിതി എന്ന ആവശ്യം മുന്നോട്ട് വച്ചത് താനല്ലെന്നും , വേതന വർധനവ് വേണ്ടെന്ന് പറഞ്ഞിട്ടില്ലെന്നും ആർ ചന്ദ്രശേഖർ വ്യക്തമാക്കി. പ്രതിപക്ഷ നേതാവ് വി.ഡി സതീശനും ചന്ദ്രശേഖറിൻറെ നിലപാടിനെതിരെ രംഗത്തെത്തിയിരുന്നു.
ആശാവർക്കേഴ്സിന്റെ ആവശ്യം പഠിക്കാൻ കമ്മിറ്റിയെ നിയോഗിച്ച സർക്കാർ തീരുമാനത്തെയാണ് ഐ.എൻ.ടി.യു.സി പ്രസിഡന്റ് ആർ ചന്ദ്രശേഖൻ പിന്തുണച്ചത്.

ആർ ചന്ദ്രശേഖരനെ തള്ളി കെപിസിസി അധ്യക്ഷനും പ്രതിപക്ഷനേതാവും രംഗത്തെത്തി. ആശ വർക്കേഴ്സിന്റെ പ്രശ്നങ്ങൾ പഠിക്കാൻ കമ്മിറ്റി വെക്കണം എന്ന നിലപാട് കോൺഗ്രസിനില്ലെന്ന് പ്രതിപക്ഷനേതാവ് വിഡി സതീശൻ.

പാർട്ടി നിലപാടിനെതിരെ നിൽക്കുന്ന ആർ.ചന്ദ്രശേഖരനെ താലോലിക്കാനാവില്ലെന്ന് കെ സുധാകരൻ.കൂലി വർധനവിൽ തങ്ങൾക്ക് പിടിവാശി ഉണ്ടെന്ന് ആശാവർക്കേഴ്സ്

തുടർച്ചയായി ആശ സമരത്തെ തള്ളുന്ന നിലപാടെടുത്തതോടെയാണ് ചന്ദ്രശേഖരനെ വിളിച്ചു വരുത്തി വിശദീകരണം തേടാൻ കെപിസിസി തീരുമാനിച്ചത്. സാമ്പത്തിക പ്രതിസന്ധിയുടെ പേരിൽ വേതന വർധന വേണ്ടെന്ന് പറഞ്ഞിട്ടില്ലെന്നും, ആശാ വർക്കേഴ്സിനൊപ്പമാണ് ഐഎൻടിയുസി എന്നും കെ സുധാകരനെ ചന്ദ്രശേഖർ അറിയിച്ചു.

Advertisement