കോഴിക്കോട്. താമരശ്ശേരിയിൽ മാരക ആയുധവും കഞ്ചാവുമായി മൂന്ന് പേർ പിടിയിൽ. ഇന്നലെ അർദ്ധരാത്രി നടത്തി പരിശോധനയിലാണ് സംഘത്തെ പിടികൂടിയത്. കാസർഗോഡ് 450 ഗ്രാം ഹാഷിഷ് ഓയിലുമായി യുവാവ് പിടിയിലായി.
താമരശ്ശേരി ചമലിൽ വാടകവീട്ടിൽ കഞ്ചാവ് വില്പന നടക്കുന്നുവെന്ന വിവരത്തെത്തുടർന്നാണ് പോലീസ് പരിശോധനയ്ക്ക് എത്തിയത്. വീട്ടിൽനിന്ന് 1. 5 ഗ്രാം കഞ്ചാവും വലിയ കൊടുവാളും ത്രാസും മയക്കുമരുന്ന് പാക്ക് ചെയ്യുന്നതിനുള്ള പ്ലാസ്റ്റിക് കവറുകളും പോലീസ് കണ്ടെടുത്തു. പുതുപ്പാടി സ്വദേശി മുഹമ്മദ് യാസിർ ചമൽ സ്വദേശി അശ്വിൻ, കൊപ്പം സ്വദേശി ഹരീഷ് എന്നിവരാണ് പിടിയിലായത്.
ദക്ഷിണ കന്നട കന്യാന സ്വദേശി കലന്തർ ഷാഫിയാണ് കാസർഗോഡ് നിന്ന് ഹാഷിഷ് ഓയിലുമായി എക്സൈസിന്റെ വലയിലായത്. ഇയാളിൽ നിന്ന് 450 ഗ്രാം ഹാഷിശ് ഓയിൽ കണ്ടെടുത്തു. ഇയാൾക്കൊപ്പമുണ്ടായിരുന്ന ബഡാജെ സ്വദേശി മൊയ്തീൻ യാസിര് ഓടി രക്ഷപ്പെട്ടു.വിശാഖ പട്ടണത്ത് നിന്ന് എറണാകുളത്തേക്ക് കഞ്ചാവ് കടത്തവെ, വാളയാറിൽ വച്ച് എക്സൈസ് പിടികൂടിയ സംഭവത്തിൽ മൂന്ന് പ്രതികൾക്ക് കോടതി ജീവപര്യന്തം ശിക്ഷയും പിഴയും വിധിച്ചു.ലോറിയിൽ രഹസ്യ അറയുണ്ടാക്കി ആണ് 757 കിലോ കഞ്ചാവ് കടത്തിയത്.