തിരുവനന്തപുരം: മധ്യപ്രദേശിലെ ജബൽപൂരിൽ ഫാ. ഡേവിഡ് ജോർജ്, ഫാ. ജോർജ് തോമസ് എന്നിവരുൾപ്പെട്ട വിശ്വാസ സമൂഹത്തെ മർദ്ദിച്ച സംഭവത്തെ അപലപിച്ച് കേരള കൗൺസിൽ ഓഫ് ചർച്ചസ് (കെ സി സി). ഭരണഘടന ഉറപ്പു നൽകുന്ന മൗലിക അവകാശങ്ങൾ സംരക്ഷിക്കുന്നതിന് സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് കെസിസി ആവശ്യപ്പെട്ടു. ഇന്ത്യയുടെ മതേതരത്വത്തിനും മതസൗഹാർദ്ദത്തിനും കളങ്കം ഉണ്ടാക്കുന്ന ഇത്തരം പ്രവർത്തികൾ ചെയ്യുന്ന അക്രമികൾക്കെതിരെ മുഖം നോക്കാതെ നടപടിയെടുക്കണം.
ക്രൈസ്തവ സമൂഹത്തിനെതിരെ നടക്കുന്ന ഇത്തരം പ്രവർത്തനങ്ങളിൽ അടിയന്തര നടപടി ആവശ്യപ്പെട്ടുകൊണ്ട് കേന്ദ്ര ന്യൂനപക്ഷ വകുപ്പ് മന്ത്രി, കേന്ദ്ര ന്യൂനപക്ഷ കമ്മീഷൻ എന്നിവർക്ക് പരാതി നൽകിയതായി കെസിസി ജനറൽ സെക്രട്ടറി ഡോ. പ്രകാശ് പി തോമസ് അറിയിച്ചു.