ചെങ്ങന്നൂർ ഭാസ്ക്കര കാരണവർ വധക്കേസ്: ഷെറിൻ്റെ ശിക്ഷാ ഇളവിനുള്ള സർക്കാർ തീരുമാനം മരവിപ്പിച്ചു

1142
Advertisement

തിരുവനന്തപുരം: ചെങ്ങന്നൂർ ചെറിയനാട് ഭാസ്കര കാരണവർ വധക്കേസിലെ പ്രതി ഷെറിന് ശേഷിക്കുന്ന ശിക്ഷാ കാലയളവ് ഇളവ് ചെയ്ത് അകാലവിടുതൽ അനുവദിക്കുന്നതിന് ഗവർണർക്ക് ഉപദേശം നൽകാൻ മന്ത്രിസഭായോ​ഗം തീരുമാനം തല്ക്കാലം മരവിപ്പിച്ചു. സഹതടവുകാരിയെ കൈയ്യേറ്റം ചെയ്ത കേസിൽ പ്രതിയായതിനാൽ ഇളവ് നൽകാനുള്ള മന്ത്രിസഭാ തീരുമാനത്തിൻ്റെ ഫയൽ ഗവർണ്ണർക്കയച്ചില്ല.തല്ക്കാലം തീരുമാനം മരവിപ്പിക്കാനാണ് സർക്കാർ നീക്കം.
കണ്ണൂർ വിമൺ പ്രിസൺ ആൻഡ് കറക്ഷണൽ ഹോമിൽ ആ​ഗസ്ത് എട്ടിനു കൂടിയ ഉപദേശക സമിതിയുടെ ശുപാർശയും നിയമ വകുപ്പിന്റെ അഭിപ്രായവും പരിഗണിച്ചായിരുന്നു ശിക്ഷാ ഇളവ് നൽകാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചത്.
മാവേലിക്കര ചെറിയനാട് ഭാസ്കരകാരണവർ വധക്കേസിൽ മരുമകൾ ഷെറിനുടൾപ്പെടെ നാലു പേരെ ജീവപര്യന്തം തടവിനാണ് കോടതി ശിക്ഷിച്ചത്. 2010ൽ മാവേലിക്കര അഡീഷണൽ സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്. കാരണവരുടെ മകൻ ബിനുവിൻ്റെ ഭാര്യയും ഒന്നാംപ്രതിയുമായ ഷെറിൻ, കുറിച്ചി സചിവോത്തമപുരം കോളനിയിൽ കാലായിൽ ബിബീഷ് ബാബു , കളമശേരി ഉദ്യോഗമണ്ഡൽ കുറ്റിക്കാട്ടുകരയിൽ നിഥിൻനില യത്തിൽ നിഥിൻ, കുറ്റിക്കാട്ടുകരയിൽ പാതാളം പാലത്തുങ്കൽ ഷാനു റഷാദ് എന്നിവരാണ് പ്രതികൾ.
2009 നവംബർ ഏഴിന് രാത്രിയിലാണ് തുരുത്തി മേൽ കാരണവേഴ്‌സ് വില്ലയിൽ ഓസ്ക്‌കരകാരണവർ (66) കൊലചെയ്യപ്പെട്ടത്. ബുദ്ധി വളര്‍ച്ചയില്ലാത്ത മകന്റെ ഭാര്യയായ ഷെറിന്റെ പേരിലെഴുതിയ ധനനിശ്ചയാധാരം ഇവരുടെ വഴിവിട്ട ജീവിതം കാരണം കാരണവര്‍ റദ്ദാക്കി. ഇതാണ് കൊലക്ക് പ്രേരണ.

Advertisement