ലൗ ജിഹാദ് ആരോപണത്തെ തുടർന്നു കേരളത്തിൽ അഭയം തേടിയ ജാർഖണ്ഡ് സ്വദേശികളായ ദമ്പതികൾക്ക്പൊലീസ് സംരക്ഷണം അനുവദിച്ച് കോടതി

328
Advertisement

കൊച്ചി. ലൗ ജിഹാദ് ആരോപണത്തെ തുടർന്നു കേരളത്തിൽ അഭയം തേടിയ ജാർഖണ്ഡ് സ്വദേശികളായ ദമ്പതികൾക്ക്
പൊലീസ് സംരക്ഷണം നൽകണമെന്ന് ഹൈക്കോടതി
ഇടക്കാല ഉത്തരവ്. ഇരുവരെയും
നാട്ടിലേക്ക് കൊണ്ട് പോവാൻ പാടില്ല. അടുത്തയാഴ്ച കോടതി ഹർജി പരിഗണിക്കുംവരെ പോലീസ് പ്രൊട്ടക്ഷൻ കൊടുക്കണം.
മുഹമ്മദ് ഗാലിബിനെതിരെ അറസ്റ്റ് വാറന്റുമായി ജാർഖണ്ഡിൽ നിന്നും പോലീസ് എത്തിയിരുന്നു. ആശ്വാസമുള്ള വിധിയെന്ന് ജാർഖണ്ഡ് സ്വദേശികളായ ആശാവർമയും മുഹമ്മദ് ഗാലിബും പ്രതികരിച്ചു.

26 കാരി ആശാവർമയെ തട്ടിക്കൊണ്ടുപോയി എന്ന കേസിൽ
മുഹമ്മദ് ഗാലിബിനെതിരെ അറസ്റ്റ് വാറണ്ട് നിലനിൽക്കെയാണ് ഹൈക്കോടതിയുടെ ഉത്തരവ് ദമ്പതികൾക്ക് ആശ്വാസമായത്.
ഹൈക്കോടതി സിംഗിൾ ബെഞ്ച് ജസ്റ്റിസ് CS ഡയസ് ആണ് ഉത്തരവിറക്കിയത്. ദമ്പതികൾക്ക് വേണ്ടി അഭിഭാഷകൻ ശ്രാവൺ ഹാജരായി.
ഇരുവർക്കും പോലീസ് പ്രൊട്ടക്ഷൻ നൽകാൻ ആലപ്പുഴ ജില്ലാ പോലീസ് മേധാവിക്കും കായംകുളം എസ് എച്ച്ഒയ്ക്കും കോടതി നിർദ്ദേശം നൽകി. അടുത്തയാഴ്ച കേസ് വീണ്ടും പരിഗണിക്കും. ഇതോടെ
മുഹമ്മദ്‌ ഗാലിബിനായി അറസ്റ്റ് വാറന്റുമായി കായംകുളത്ത് എത്തിയ ജാർഖണ്ഡ് രാജ്റപ്പ പൊലീസിന് തിരികെ മടങ്ങേണ്ടി വരും. മുഹമ്മദ്‌ ഗാലിബിനൊപ്പം ആശ വർമ്മ എത്തിയത് സ്വന്തം ഇഷ്ടപ്രകാരമെന്ന് ആശാവർമയുടെ മൊഴിയും വിവാഹ സർട്ടിഫിക്കറ്റിൽ നിന്നും പോലീസിന് ബോധ്യപ്പെട്ടിരുന്നു

ആശാവർമ്മയ്ക്കും മുഹമ്മദ് ഗാലിബിനും പൂർണ്ണ സംരക്ഷണം നൽകുമെന്ന് DYFI ജില്ലാ സെക്രട്ടറി ജെയിംസ് സാമൂവലും വ്യക്തമാക്കിയിരുന്നു.

ലൗ ജിഹാദ് ആരോപണത്തെ തുടർന്ന് നാടുവിട്ട് കേരളത്തിലെത്തിയ ആശാവർമയും മുഹമ്മദ് ഗാലിഭം കഴിഞ്ഞ ഫെബ്രുവരി 11നാണ് സ്പെഷ്യൽ മാരേജ് ആക്ട് പ്രകാരം വിവാഹിതരായത്.

Advertisement