വെഞ്ഞാറുമ്മൂട് കൂട്ടക്കൊല: ഇൻക്വസ്റ്റ് നടപടികൾ തുടങ്ങി; അമ്മയുടെ നിലയിൽ നേരിയ പുരോഗതി

1792
Advertisement

തിരുവനന്തപുരം: വെഞ്ഞാറമ്മൂടിലെ കൂട്ടകൊലയിൽ ഇൻക്വസ്റ്റ് നടപടികൾ തുടങ്ങി. അഞ്ച് സി ഐ മാരുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇൻക്വസ്റ്റ് നടത്തുന്നത്. ശേഷം ഫോറൻസിക് പരിശോധന നടത്തും. വെഞ്ഞാറുമ്മൂട് ശ്രീ ഗോകുലം മെഡിക്കൽ കോളജിലുള്ള അഫ്സാൻ, ഫർസാന എന്നിവരുടെ മൃതദേഹങ്ങളാണ് ആദ്യം ഇൻക്വസ്റ്റ് നടത്തുന്നത്. ബാക്കിയുള്ളവരുടെ മൃതദേഹങ്ങൾ അതാത് വീടുകളിലാണ്. ഇൻക്വസ്റ്റ്, ഫോറൻസിക് പരിശോധനകൾ പൂർത്തിയായ ശേഷം മൃതദേഹങ്ങൾ പോസ്റ്റ് മാർട്ടം നടത്തും.

വെഞ്ഞാറുമ്മൂട് പേരുമല ആർച്ച് ജംഗ്ഷൻ സൽമാൻ അഫാന്‍(23) വെഞ്ഞാറു മമ്മൂട് പോലീസ് സ്റ്റേഷനിലെത്തി താൻ ആറുപേരെ കൊലപ്പെടുത്തി എന്ന് അറിയിക്കുകയായിരുന്നു.
അമ്മയെ ആണ് ആദ്യം കൊലപ്പെടുത്താൻ ശ്രമിച്ചത്. അതിന് ശേഷം കല്ലറ പാങ്ങോട്ട് ഒറ്റയ്ക്ക് താമസിക്കുന്ന അഫാൻ്റെ മുത്തശ്ശി സൽമാബീവി
(95) യെ കൊലപ്പെടുത്തി.
തുടർന്ന്
പിതൃസഹോദരന്‍ ചുള്ളാളം എസ്എന്‍ പുരത്ത് മുന്‍ സൈനികന്‍ ലത്തീഫ്(60) ഭാര്യ ഷാഹിദ(55) എന്നിവരെ കൊലപ്പെടുത്തി. വീണ്ടും പേരുമലയിലെ വീട്ടിലെത്തി സ്വന്തം സഹോദരൻ അഫ്സാനെയും ( 13 )പെൺ സുഹൃത്ത് ഫർസാനയും (22) കൊലപ്പെടുത്തുകയായിരുന്നു.

ഇയാളുടെ മാതാവ് ഷെമി അതീവഗുരുതരാവസ്ഥയിൽ ഗോകുലം മെഡിക്കൽ കോളജിലാണ് .ഇവരുടെ ആരോഗ്യനിലയിൽ നേരിയ പുരോഗതി ഉണ്ടായതായി അറിയുന്നു.

എല്ലാവരേയും ചുറ്റികകൊണ്ട് തലക്കടിച്ചും കത്തിക്കു കുത്തിയുമാണ് കൊലപ്പെടുത്തിയത്. ചുറ്റിക സ്വന്തം വീട്ടിൽ ഉപേക്ഷിച്ചു. കൊല്ലപ്പെട്ട പെൺസുഹൃത്ത് അഞ്ചൽ സെൻ്റ് ജോൺസ് കോളജിൽ ബിരുദാനന്തര ബിരുദ വിദ്യാർത്ഥിനിയാണ്.

Advertisement