ആ രേഖ രഹസ്യമല്ല,എലപ്പുള്ളി വൻകിടമദ്യനിർമാണശാല പദ്ധതിയിൽ നിന്ന് പിന്മാറില്ലെന്ന് എം ബി രാജേഷ്

157
Advertisement

തിരുവനന്തപുരം. എലപ്പുള്ളി വൻകിടമദ്യനിർമാണശാല പദ്ധതിയിൽ നിന്ന് പിന്മാറില്ലെന്ന് എക്സൈസ് മന്ത്രി
എം.ബി.രാജേഷ്. പതിമൂന്ന് ദിവസം മുമ്പ് വെബ്സൈറ്റിൽ അപ്ലോഡ് ചെയ്തതാണ് രഹസ്യരേഖയെന്ന നിലയിൽ പ്രതിപക്ഷനേതാവ് അവതരിപ്പിക്കുന്നതെന്നും എം ബി രാജേഷ് പരിഹസിച്ചു.

മദ്യനിർമാണ ശാലയ്ക്ക് അനുമതി നൽകിയത് മുഖ്യമന്ത്രിയും എക്സൈസ് മന്ത്രിയും മാത്രം ആലോചിച്ചെന്നായിരുന്നു മന്ത്രിസഭാ രേഖ പുറത്ത് വിട്ടുകൊണ്ടുളള പ്രതിപക്ഷ നേതാവിൻെറ ആരോപണം

മദ്യനിർമാണ ശാലയ്ക്ക് അനുമതി നൽകുന്നതിന് മുൻപ് മറ്റൊരു വകുപ്പുമായും ആലോചിച്ചിട്ടില്ല എന്നായിരുന്നു പ്രതിപക്ഷ നേതാവിൻെറ ആരോപണം. തെളിവായി മന്ത്രിസഭാ യോഗത്തിലെ കുറിപ്പും പുറത്തുവിട്ടിരുന്നു.മറ്റെതെങ്കിലും വകുപ്പുമായി ആലോചിച്ചിട്ടുണ്ടോ എന്ന ചോദ്യത്തിന് ഇല്ലെന്നാണ് കുറിപ്പിൽ വ്യക്തമാക്കിയിരിക്കുന്നത്.

പ്രതിപക്ഷ ആരോപണങ്ങൾക്ക് മറുപടി പറയാനാണ് എക്സൈസ് മന്ത്രി എം.ബി.രാജേഷ്
മാധ്യമങ്ങളെ കണ്ടത്.അനുമതിയുടെ നാൾവഴി വിശദീകരിച്ച് തിടുക്കത്തിൽ തീരുമാനം എടുത്തില്ലെന്ന് വിശദീകരിച്ച
മന്ത്രി ഭൂഗർഭ ജലചൂഷണം ഉണ്ടാകില്ലെന്ന് ആവർത്തിച്ച് ഉറപ്പ് നൽകുകയും ചെയ്തു.

സി.പി.ഐയെ കാര്യങ്ങൾ ബോധ്യപ്പെടുത്താൻ ശ്രമിക്കുമെന്നും വിഷയം എൽ.ഡി.എഫിൽ ചർച്ച ചെയ്യുമെന്നും അറിയിച്ച എം.ബി.രാജേഷ് പദ്ധതിയിൽ നിന്ന് പിന്നോട്ടില്ലെന്നും പ്രഖ്യാപിച്ചു

വ്യവസായം തുടങ്ങാൻ മന്ത്രി പോലും അറിയേണ്ടതില്ല പ്രതിപക്ഷം ഭാവനയിൽ നിന്ന് മാറി വസ്തുതകളിലക്ക് വരണമെന്ന് പി രാജീവും പ്രതികരിച്ചു. പ്രതിപക്ഷാരോപണങ്ങൾക്ക് പ്രാധാന്യം നൽകുന്ന മാധ്യമങ്ങൾ സർക്കാർ വിശദീകരണത്തിന് അത്ര
പ്രധാന്യം നൽകുന്നില്ലെന്ന് മന്ത്രി എം.ബി.രാജേഷ് വിമർശിച്ചു

Advertisement