കാന്തപുരം എ പി അബുബക്കർ മുസ്ലിയാരുടെ ഉടമസ്ഥതയിലുള്ള മർകസ് സ്കൂൾ തണ്ണീർ തടം നികത്തി,നടപടിയുമായി ജില്ലാ ഭരണകൂടം

131
Advertisement

കോഴിക്കോട്. കാന്തപുരം എ പി അബുബക്കർ മുസ്ലിയാരുടെ ഉടമസ്ഥതയിലുള്ള മർകസ് സ്കൂൾ തണ്ണീർ തടം നികത്തിയതായി കണ്ടെത്തൽ. കോട്ടുളിയിലെ തണ്ണിർതട ഭൂമി
ഏഴു ദിവസത്തിനകം പൂർവ്വ സ്ഥിതിയിൽ ആക്കാൻ ജില്ലാ ഭരണകൂടത്തിൻ്റെ ഉത്തരവ്.
ഉത്തരവ് നടപ്പാക്കിയില്ലെങ്കിൽ സ്കൂൾ അധികൃതർക്കെതിരെ ക്രിമിനൽ നിയമ നടപടി സ്വീകരിക്കുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.


കാന്തപുരം എ പി അബുബക്കർ മുസ്ലിയാരുടെ ഉടമസ്ഥതയിലുള്ള കോഴിക്കോട് കോട്ടുളിയിലെ മർക്കസ് സ്കൂൾ ആണ് തണ്ണീർത്തടം നികത്തിനായി കണ്ടെത്തിയത്. സംഭവം ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ നിയമലംഘനം തടയുകയും പരാതി നൽകുകയും ചെയ്തിരുന്നു. ഇന്നലെ ജില്ലാ കളക്ടർ സംഭവസ്ഥലം സന്ദർശിക്കുകയും സ്കൂൾ അധികൃതർക്കും മണ്ണുമാന്തി യന്ത്ര ഉടമയ്ക്കും ഹീയറിങ്ങിൽ പങ്കെടുക്കാൻ നോട്ടീസ് നൽകി. ഇന്ന് ഹിയറിങ് നടത്തിയെങ്കിലും സ്കൂൾ അധികൃതർ പങ്കെടുത്തില്ല. ഇതോടെയാണ് ഏഴു ദിവസത്തിനകം നികത്തിയ ഭൂമി പൂർവ്വ സ്ഥിതിയിലാക്കാൻ ജില്ലാ കളക്ടർ ഉത്തരവിട്ടത്. അല്ലാത്തപക്ഷം ജില്ലാ ഭരണകൂടം ഭൂമി പൂർവ്വ സ്ഥിതിയിൽ ആക്കി സ്കൂളിനെതിരെ ക്രിമിനൽ നിയമ നടപടി സ്വീകരിക്കുമെന്നും ജില്ലാ കളക്ടർ അറിയിച്ചു. തണ്ണീർത്തടം നികത്താൻ ഉപയോഗിച്ച മണ്ണുമാന്തി യന്ത്രം ജില്ലാ ഭരണകൂടം കണ്ടുകെട്ടി

Advertisement