സ്ത്രീധന പീഡനം, കൊല്ലം സ്വദേശിനി കോളേജ് അധ്യാപിക നാഗർകോവിലിൽ ആത്മഹത്യ ചെയ്തു

2390
Advertisement

നാഗർകോവില്‍.സ്ത്രീധന പീഡനം, മലയാളിയായ കോളേജ് അധ്യാപിക നാഗർകോവിലിൽ ആത്മഹത്യ ചെയ്തു.കൊല്ലം പിറവന്തൂർ സ്വദേശി ശ്രുതി (25) ആണ്‌ മരിച്ചത്. ശുചീന്ദ്രത്തെ ഭർത്താവിന്റെ വീട്ടിൽ തൂങ്ങി മരിക്കുകയായിരുന്നു. ശ്രുതി ജീവനൊടുക്കിയത് വിവാഹം കഴിഞ്ഞ് ആറാം മാസം.തമിഴ്നാട് വൈദ്യുതി ബോർഡ് ജീവനക്കാരനായ കാർത്തിക്കുമായുള്ള വിവാഹം നടന്നത് കഴിഞ്ഞ ഏപ്രിലിൽ.

10 ലക്ഷം രൂപയും 50 പവൻ സ്വർണവും വിവാഹസമ്മാനമായി നൽകി.സ്ത്രീധനം കുറഞ്ഞെന്ന് പറഞ്ഞു കാർത്തിക്കിന്റെ അമ്മ നിരന്തരം വഴക്കുണ്ടാക്കിയിരുന്നു.മരിക്കുകയല്ലാതെ മറ്റു വഴിയില്ലെന്ന് ശ്രുതി പറയുന്ന സംഭാഷണം പുറത്ത്

എച്ചിൽപാത്രത്തിൽ നിന്ന് ഭക്ഷണം കഴിക്കാൻ അമ്മായിയമ്മ നിർബന്ധിച്ചു. വീട്ടിലേക്ക് തിരിച്ചുപോകണമെന്ന് പറഞ്ഞു പീഡിപ്പിച്ചതായും ശ്രുതി.മടങ്ങിപ്പോയി വീട്ടുകാർക്ക് നാണക്കേട് ഉണ്ടാക്കുന്നില്ലെന്നും ശ്രുതി പറയുന്നുണ്ട്.ശ്രുതിയുടെ കുടുംബത്തിന്റെ പരാതിയിൽ കേസെടുത്ത് പൊലീസ്. കോയമ്പത്തൂരിൽ സ്ഥിരതാമസം ആണ്‌ ശ്രുതിയുടെ കുടുംബം

Advertisement