പത്തനംതിട്ട. എഡിഎം നവീൻ ബാബുവിന്റെ മൃതദേഹം ജന്മനാടായ പത്തനംതിട്ടയിൽ എത്തിച്ചു .ഇന്ന് സ്വകാര്യ ആശുപത്രി മോർച്ചറിയിൽ സൂക്ഷിക്കുന്ന മൃതദേഹം നാളെ രാവിലെ പത്തനംതിട്ട കളക്ടറേറ്റിലും തുടർന്ന് വീട്ടിലും പൊതുദർശനത്തിന് വയ്ക്കും .അതേസമയം നവീൻ ബാബുവിന്റെ ആത്മഹത്യക്ക് ഉത്തരവാദികൾക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് പത്തനംതിട്ട ജില്ലാ കളക്ടറേറ്റിൽ ജീവനക്കാർ വൻ പ്രതിഷേധം സംഘടിപ്പിച്ചു .
കൂട്ട അവധിയെടുത്ത റവന്യൂ ജീവനക്കാർ നവീൻ ബാബുവിന്റെ ആത്മഹത്യയിൽ വൻ പ്രതിഷേധമാണ് ഇന്ന് സംഘടിപ്പിച്ചത് -വില്ലേജ് ഓഫീസുകൾ പൂർണമായി ആളില്ലാത്ത അവസ്ഥയിലായിരുന്നു
-നവീൻ ബാബുവിന്റെ ആത്മഹത്യക്ക് ഉത്തരവാദി കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ആണെന്നും ശക്തമായ നടപടി വേണമെന്നും ജോയിൻ കൗൺസിൽ ആവശ്യപ്പെട്ടു
ഉച്ചയോടെ പത്തനംതിട്ടയിൽ എത്തിച്ച മൃതദേഹം സ്വകാര്യ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി .നാളെ രാവിലെ പത്തുമണിക്ക് അദ്ദേഹം ഏറെക്കാലം ജോലിചെയ്ത പത്തനംതിട്ട കളക്ടറേറ്റിൽ പൊതുദർശനം ആരംഭിക്കും .ശേഷം ഉച്ചയോടെ വീട്ടിലേക്ക് കൊണ്ടുവരും -മൃതദേഹം അനുഗമിച്ച് സിപിഐഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജനും പത്തനംതിട്ടയിൽ എത്തിയിട്ടുണ്ട് .നവീൻ ബാബുവിന്റെ മരണത്തിൽ സമഗ്ര അന്വേഷണം വേണമെന്ന് സിപിഐഎം പത്തനംതിട്ട ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു ഇന്ന് തുറന്നടിച്ചു
നാളെ വൈകിട്ടോടെ ആയിരിക്കും വീട്ടുവളപ്പിൽ നവീൻ ബാബുവിനായി ചിതയൊരുങ്ങുക.





































