കളമശ്ശേരിയിൽ കണ്ടക്ടറെ ബസിൽ കയറി കൊലപ്പെടുത്തിയ കേസിൽ പ്രതി അറസ്റ്റിൽ

383
Advertisement

കൊച്ചി. കളമശ്ശേരിയിൽ കണ്ടക്ടറെ ബസിൽ കയറി കൊലപ്പെടുത്തിയ കേസിൽ പ്രതി അറസ്റ്റിൽ. കളമശ്ശേരി സ്വദേശി മിനൂപ് ബിജുവിനെയാണ് പോലീസ് പിടികൂടിയത്.
മിനൂപിന്റെ ഭാര്യയുമായി അനീഷിന് ബന്ധമുണ്ടെന്ന സംശയത്തിന്റെ പേരിലായിരുന്നു കൊലപാതകമെന്ന് പോലീസ് പറഞ്ഞു.

പ്രതി മിനൂപ് ബിജുവിന്റെ ഭാര്യയുമായി ബസ് കണ്ടക്ടർ അനീഷിന് ബന്ധമുണ്ടെന്ന സംശയമാണ്‌ കൊലയിലേക്ക് നയിച്ചതെന്നാണ് മൊഴി.
കൊലയ്ക്ക് മുമ്പ് ഇയാൾ ഭാര്യ ജോലി ചെയ്യുന്ന കടയിൽ എത്തി ഭാര്യയുടെ മൊബൈൽ ഫോണുകൾ വാങ്ങിക്കൊണ്ടു പോയിരുന്നു.
രണ്ടുദിവസം മുൻപ് മറ്റ് രണ്ടുപേരെയും ഭാര്യയുമായി ബന്ധമുണ്ടെന്ന പേരിൽ ഭീഷണിപ്പെടുത്തിയിരുന്നതായും പോലീസ് പറയുന്നു.
ഉച്ചക്ക് ഒരു മണിയോടെ കളമശേരി എച്ച് എം ടി ജംഗഷനിൽ വെച്ച് നടന്ന കൊലക്ക് ശേഷം മിനൂപ് ഓടി രക്ഷപെട്ടു. സിസിടിvവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ കളമശേരി യിൽ നിന്ന് ആലുവ ഭാഗത്തേക്ക്‌ പോയതായി കണ്ടെത്തി. തുടർന്ന് നടത്തിയ പരിശോധനയിൽ മുട്ടത്ത് നിന്നാണ് ഇയാളെ പിടികൂടിയത്

Advertisement