‘എന്നെ കല്യാണം കഴിച്ചത് അമ്മായിയച്ഛന് കൂടി വേണ്ടിയാണെന്ന് പറഞ്ഞു’; വിപഞ്ചിക നേരിട്ട ക്രൂരതകൾ ഞെട്ടിക്കുന്നു

4133
Advertisement

കൊല്ലം: ഷാർജയിലെ ഫ്ലാറ്റിൽ മകൾക്കൊപ്പം ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ കൊല്ലം ചന്ദനത്തോപ്പ് രജിതഭവനിൽ വിപഞ്ചികയുടെ (32) ജീവിതം ക്രൂരതകൾ നിറഞ്ഞതായിരുന്നു. പുറത്തുവന്ന ഡയറിക്കുറിപ്പുകളിലൂടെയാണ് വിപഞ്ചിക നേരിട്ട കൊടിയ പീഡനങ്ങളുടെയും മാനസിക സംഘർഷങ്ങളുടെയും ഞെട്ടിക്കുന്ന വിവരങ്ങൾ വെളിപ്പെടുന്നത്.
ഡയറിക്കുറിപ്പിലെ വെളിപ്പെടുത്തലുകൾ:

ലൈംഗിക പീഡനവും വഞ്ചനയും: “ഫിസിക്കലി ഉപയോഗിച്ചിട്ട് എപ്പോഴും അബദ്ധം പറ്റിയതാണെന്ന് പറയും. ഒരേസമയം എന്നോടും നിതീഷിന്റെ പെൺസുഹൃത്തിനോടുമൊപ്പം കിടക്ക പങ്കിടും. ആ പെണ്ണിന്റെ ഭർത്താവിന് കാര്യങ്ങളറിയാം. ഒരു തവണ നിതീഷിനെ വിളിച്ച് അയാൾ ചീത്ത പറഞ്ഞിട്ടുണ്ട്.” – ഈ വാക്കുകൾ നിതീഷിന്റെ ലൈംഗിക വൈകൃതങ്ങളും വഞ്ചനയും വ്യക്തമാക്കുന്നു.

വൈകൃതമുള്ള മനുഷ്യനാണ് നിതീഷ്. കാണാൻ പാടില്ലാത്ത വീഡിയോകൾ കണ്ടിട്ട് അതെല്ലാം ബെഡിൽ വേണമെന്ന് ആവശ്യപ്പെടും. ഭാര്യയുടെ കൂടെക്കിടക്കുന്നതിനെക്കുറിച്ച് മറ്റൊരു പെണ്ണിനോട് സംസാരിക്കും.” – നിതീഷിന്റെ ലൈംഗിക വൈകൃതങ്ങൾ വിപഞ്ചികയെ എത്രത്തോളം വേദനിപ്പിച്ചിരുന്നു എന്ന് ഈ വരികൾ സൂചിപ്പിക്കുന്നു.

സഹിക്കാൻ വയ്യ, പട്ടിയെപ്പോലെ തല്ലും, ആഹാരം തരില്ല.” – ഭർത്താവിൽ നിന്ന് ഏറ്റ കടുത്ത ശാരീരിക പീഡനത്തിന്റെ തെളിവുകളാണിവ. മാനസികമായി തളർത്തുന്ന വിധത്തിൽ ഭക്ഷണം പോലും നിഷേധിച്ചിരുന്നു എന്നും വിപഞ്ചിക കുറിച്ചിട്ടുണ്ട്.

*

എന്റെ ലോക്കറിന്റെ താക്കോൽ നിതീഷിന്റെ അച്ഛന്റെ കയ്യിലായിരുന്നു. അത് ഞാൻ വാങ്ങിയതും വലിയ പ്രശ്‌നമായി. എന്റെ ഓഫീസിലെ എല്ലാവർക്കും കൂട്ടുകാർക്കും ഇതെല്ലാം അറിയാം. നിതീഷും പെങ്ങളും അച്ഛനും കൂടി എന്നെ ദ്രോഹിക്കുന്നത് എല്ലാവർക്കും അറിയാം.” – വിപഞ്ചികയുടെ ദുരിതത്തിൽ ഭർത്താവിന്റെ കുടുംബത്തിനും പങ്കുണ്ടായിരുന്നതായി ഡയറിക്കുറിപ്പ് പറയുന്നു.

അമ്മായിയച്ഛന്റെ ക്രൂരത: “അമ്മായിയച്ഛൻ എന്നോട് മോശമായി പെരുമാറിയിട്ടും നിതീഷ് ഒന്നും പ്രതികരിച്ചില്ല. പകരം എന്നെ കല്യാണം കഴിച്ചത് അയാൾക്കുകൂടി വേണ്ടിയാണ് എന്ന് പറഞ്ഞു.” – ഈ വെളിപ്പെടുത്തൽ ഞെട്ടിക്കുന്നതാണ്. ഭർത്താവിന്റെ അച്ഛനിൽ നിന്നും വിപഞ്ചികയ്ക്ക് ദുരനുഭവങ്ങളുണ്ടായിരുന്നതായും, അതിനെ നിതീഷ് ന്യായീകരിച്ചതായും ഇതിലൂടെ വ്യക്തമാകുന്നു.
 

നാത്തൂൻ എന്നെ ജീവിക്കാൻ അനുവദിച്ചിട്ടില്ല. നിതീഷുമായി കലഹം ഉണ്ടാക്കിക്കുകയായിരുന്നു അവരുടെ പ്രധാന ജോലി.” – ഭർത്താവിന്റെ സഹോദരിയും കലഹങ്ങൾക്ക് കാരണമായിരുന്നെന്ന് വിപഞ്ചികയുടെ വാക്കുകൾ പറയുന്നു.

ുരൂഹ മരണം:
കോട്ടയം നാൽക്കവല സ്വദേശി നിതീഷിന്റെ ഭാര്യയായ വിപഞ്ചികയും (32) ഒന്നേകാൽ വയസുള്ള മകൾ വൈഭവിയുമാണ് കഴിഞ്ഞ ചൊവ്വാഴ്ച ഷാർജ അൽ നഹ്ദയിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ദുബായിലെ സ്വകാര്യ കമ്പനിയിൽ എച്ച്.ആർ വിഭാഗത്തിൽ ജോലി ചെയ്തിരുന്ന വിപഞ്ചികയും ദുബായിലെ സ്വകാര്യ കമ്പനിയിൽ ഫെസിലിറ്റീസ് എൻജിനീയറായ നിതീഷും കുറച്ചുകാലമായി പിണക്കത്തിലായിരുന്നു. ഇരുവരും വെവ്വേറെ സ്ഥലത്തായിരുന്നു താമസം.
രാത്രി കൂട്ടുകിടക്കാനെത്തുന്ന ജോലിക്കാരി ചൊവ്വാഴ്ച രാത്രിയെത്തി ഏറെനേരം വിളിച്ചിട്ടും വാതിൽ തുറന്നില്ല. തുടർന്ന് നിതീഷിനെ ബന്ധപ്പെട്ടു. സ്ഥലത്തെത്തിയ നിതീഷും ജോലിക്കാരിയും ചേർന്ന് വാതിൽ പൊളിച്ചപ്പോഴാണ് മൃതദേഹങ്ങൾ കണ്ടതെന്നാണ് പറയുന്നത്. എന്നാൽ, ഈ വാദം വിശ്വസനീയമല്ലെന്ന് വിപഞ്ചികയുടെ ബന്ധുക്കൾ ആരോപിക്കുന്നു.
വിപഞ്ചികയുടെ ഡയറിക്കുറിപ്പുകൾ അവരുടെ ജീവിതത്തിൽ അനുഭവിച്ച കൊടിയ യാതനകളിലേക്ക് വെളിച്ചം വീശുന്നു. ഈ വിവരങ്ങൾ കേസന്വേഷണത്തിൽ നിർണ്ണായകമായേക്കും

Advertisement