ഗസയിൽ 31 പേർ കൊല്ലപ്പെട്ടു.ഗസയിൽ ഇസ്രയേൽ നടത്തിയ ആക്രമണങ്ങളിൽ 31 പലസ്തീൻകാർ കൊല്ലപ്പെട്ടു.രണ്ടു വർഷം അടച്ചിട്ടശേഷം ഇന്ന് റഫ ഇടനാഴി തുറക്കാനിരിക്കെയാണ് ഇസ്രയേലിന്റെ ആക്രമണം.കൊല്ലപ്പെട്ടവരിൽ ആറ് കുട്ടികളും രണ്ട് സ്ത്രീകളും ഉൾപ്പെടുന്നു.
കഴിഞ്ഞ ഒക്ടോബർ പത്തിന് വെടിനിർത്തൽ കരാർ നിലവിൽ വന്നശേഷം ഏറ്റവുമധികം പേർ കൊല്ലപ്പെട്ട ആക്രമണമാണ് ഇത്.ഇന്ന് റഫ ഇടനാഴി തുറക്കുമ്പോൾ ഇസ്രയേലിന്റെ ക്ലിയറൻസ് ലഭിച്ചവരെ മാത്രമേ കടത്തിവിടുകയുള്ളുവെന്ന് ഇസ്രയേൽ വ്യക്തമാക്കി.യുദ്ധസമയത്ത് പലായനം ചെയ്തവരെയാണ് മടങ്ങാൻ അനുവദിക്കുക




























