ചുഴലിക്കാറ്റ് : ശ്രീലങ്കയ്ക്ക് അടിയന്തര
സഹായവുമായി ഇന്ത്യ.
4.5 ടൺ ഡ്രൈ റേഷനും 2 മറ്റ് ടൺ ഭഷ്യ വസ്തുക്കളും മറ്റ് ദുരിതാശ്വാസ വസ്തുക്കളും എത്തിച്ചു.
ഐഎൻഎസ് വിക്രാന്ത്, ഐഎൻഎസ് ഉദയഗിരി എന്നി രണ്ടു നാവിക സേന കപ്പലുകളിൽ ആണ് സഹായം എത്തിച്ചത്.
ടെന്റുകൾ, ടാർപോളിനുകൾ, പുതപ്പുകൾ, ശുചിത്വ കിറ്റുകൾ, കഴിക്കാൻ തയ്യാറായ ഭക്ഷണസാധനങ്ങൾ എന്നിവയുൾപ്പെടെ 12 ടൺ അവശ്യ വസ്തു കളുമായി സി-130 ജെ വിമാനം കൊളംബോയിൽ എത്തി.
9 ടൺ ദുരിതാശ്വാസ സാമഗ്രികൾ,
80 എൻഡിആർഎഫ് ഉദ്യോഗസ്ഥർ,
4 നായ്ക്കൾ,
8 ടൺ എൻഡിആർഎഫ് എച്ച്എഡിആർ ഉപകരണങ്ങൾ എന്നിവ വഹിക്കുന്ന ഐഎൽ-76 വിമാനം രാവിലെ കൊളംബോയിൽ എത്തി.
ഐഎൻഎസ് വിക്രാന്തിലെ രണ്ട് ചേതക് ഹെലികോപ്റ്ററുകൾ തിരച്ചിൽ, രക്ഷാപ്രവർത്തനങ്ങളിൽ പങ്കെടുക്കുന്നുണ്ട്.
കൊളംബോയിലെ ബന്ദാരനായകെ അന്താരാഷ്ട്ര വിമാനത്താവളത്തിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യൻ യാത്രക്കാർക്ക് കൊളംബോയിലെ ഇന്ത്യൻ ഹൈക്കമ്മീഷൻ സഹായം. എത്തിച്ചു.
ബുദ്ധിമുട്ടുകൾ നേരിടുന്ന ഇന്ത്യൻ യാത്രക്കാർക്ക് ഭക്ഷണം, വെള്ളം, മറ്റ് സഹായങ്ങൾ എന്നിവ ഹൈ കമ്മീഷൻ ഉറപ്പാക്കി.
ദുരിതാശ്വാസ സാമഗ്രികളുമായി ഐഎൻഎസ് സുകന്യ വിശാഖപട്ടണത്ത് നിന്ന് പുറപ്പെട്ടു.





































