ഗസയിൽ ആക്രമണം തുടർന്ന് ഇസ്രയേൽ.തെക്കൻ ഗസയിലെ ഖാൻ യൂനിസിലും വടക്കൻ ഗസയുടെ പരിസരങ്ങളിലും ഇസ്രയേലിന്റെ വ്യോമാക്രമണവും വെടിവയ്പും തുടരുന്നു.വടക്കൻ ഗസയിലെ ഷുജയയിലും ജബാലിയ അഭയാർത്ഥി ക്യാമ്പിലും നടന്ന ആക്രമണത്തിൽ മൂന്നു പലസ്തീൻകാർ കൊല്ലപ്പെട്ടു.വെടിനിർത്തൽ രണ്ടു ദിവസം മുമ്പ് പുനരാരംഭിച്ചുവെന്ന് ഇസ്രയേൽ പ്രഖ്യാപിച്ചിരുന്നു.
കഴിഞ്ഞ ചൊവ്വാഴ്ച മുതലുള്ള ഇസ്രയേൽ ആക്രമണങ്ങളിൽ 52 കുട്ടികളടക്കം 111 പേരാണ് ഗസയിൽ കൊല്ലപ്പെട്ടത്.30 പലസ്തീൻ തടവുകാരുടെ മൃതദേഹങ്ങൾ ഇന്നലെ ഇസ്രയേൽ കൈമാറി.പീഡനത്തിന്റെ അടയാളങ്ങൾ മൃതദേഹങ്ങളിലുള്ളതായി സൂചന






































