അഫ്‌ഘാൻ-പാക് അതിർത്തിയിൽ വീണ്ടും സംഘർഷം രൂക്ഷം

Advertisement

ന്യൂ ഡെല്‍ഹി.അഫ്‌ഘാൻ-പാക് അതിർത്തിയിൽ വീണ്ടും സംഘർഷം രൂക്ഷം.കാണ്ഡഹാറിൽ പാകിസ്ഥാൻ നടത്തിയ ആക്രമണത്തിൽ 12 പേർ കൊല്ലപ്പെട്ട തായി അഫ്ഗാനിസ്ഥാൻ വക്താവ് സബിഹുള്ള മുജാഹിദ്.മറുപടി യായി പാക് പോസ്റ്റുകളിലേക്ക് അഫ്‌ഘാൻ ഡ്രോൺ ആക്രമണം നടത്തി.

കാണ്ഡഹാറിലെ സ്പിൻ ബോൾഡാക് ജില്ലയിൽ ഇന്ന് രാവിലെയാണ് പാകിസ്ഥാൻ ആക്രമണം നടത്തിയത്.ആക്രമണങ്ങളിൽ 12 സാധാരണക്കാർ കൊല്ലപ്പെട്ടതായി ഇസ്ലാമിക് എമിറേറ്റ് ഓഫ് അഫ്ഗാനിസ്ഥാൻ വക്താവ് സബിഹുള്ള മുജാഹിദ് അറിയിച്ചു.100-ലേറെ പേർക്ക് പരിക്കേറ്റി ട്ടുണ്ട്. ഇതിൽ 80 ഓളം പേർ സ്ത്രീകളും കുട്ടികളുമാണ്. മറുപടിയായി പാക് സൈനിക പോസ്റ്റുകളിലേക്ക് അഫ്ഗാനിസ്ഥാൻ ഡ്രോൺ ഉപയോഗിച്ച് ആക്രമണം നടത്തി. മേഖലയിൽ സംഘർഷം രൂക്ഷ മായി തുടരുകയാണ്.

താലിബാൻ വിദേശകാര്യ മന്ത്രി ആമിർ ഖാൻ മുത്തഖിയുടെ ഇന്ത്യയിൽ എത്തിയതിന് പിന്നാലെ കഴിഞ്ഞ വ്യാഴാഴ്ച പാകിസ്ഥാൻ കാബൂളിൽ വ്യോമാക്രമണം നടത്തിയിരുന്നു.ഇതിനു നൽകിയ തിരിച്ചടിയിൽ 58 പാക് സൈനികരെ വധിച്ചതായി താലിബാൻ അവകാശപ്പെട്ടു.ഖത്തറിന്റെയും സൗദി അറേബ്യയുടെയും ഇടപെടലിനെ തുടർന്നാണ് ഇരു രാജ്യങ്ങളും സംഘർഷം അവസാനിപ്പിച്ചു അതിർത്തി അടച്ചത്.

Advertisement