നേപ്പാൾ വെടിവെയ്പ്പിൽ 14 മരണം; സോഷ്യൽ മീഡിയ നിരോധനത്തിനെതിരായ കലാപത്തിൽ വൻ സംഘർഷം, നൂറോളം പേർക്ക് പരിക്ക്

Advertisement

ന്യൂ ഡെൽഹി : രാജ്യസുരക്ഷയുടെ പേരിൽ സോഷ്യൽ മീഡിയ കൂട്ടത്തോടെ നിരോധിച്ചതോടെ നേപ്പാളിലുണ്ടായ ജെൻസി പ്രക്ഷോഭത്തിൽ മരണസംഖ്യ 14 ആയി ഉയർന്നതായി അനൗദ്യോഗിക വിവരം.
26 സോഷ്യൽ മീഡിയ അക്കൗണ്ട് കൾ മരവിപ്പിച്ച് പ്രധാനമന്ത്രി ഉത്തരവ് ഇറക്കിയിരുന്നു.ഇതിനെതിരായി നടന്ന സംഘർഷത്തിൽ നൂറോളം പേർക്ക് പരിക്കേറ്റു. ലക്ഷക്കണക്കിന് യുവതീ യുവാക്കളാണ് പ്രതിഷേധവുമായി തെരുവിൽ ഇറങ്ങിയത്. കാഠ്മണ്ഡുവിൽ അടക്കം പ്രധാന നഗരങ്ങളിൽ ജന ജീവിതം സ്തംഭിച്ചു. അഴിമതിയും ദുർഭരണവും മൂടി വെയ്ക്കാനാണ് സോഷ്യൽ മീഡിയ നിരോധനമെന്ന് ചെറുപ്പക്കാർ പറയുന്നു. പലയിടത്തും ലാത്തിചാർജും വെടിവെപ്പും നടന്നു.

Advertisement