ബലാത്സംഗപരാതിയില്‍ പാക്കിസ്ഥാന്‍ ക്രിക്കറ്റ് താരത്തെ മത്സരത്തിനിടെ ഗ്രൗണ്ടില്‍ നിന്നും അറസ്റ്റുചെയ്തു

Advertisement

പെണ്‍കുട്ടി നല്‍കിയ ബലാത്സംഗപരാതിയില്‍ പാക്കിസ്ഥാന്‍ ക്രിക്കറ്റ് താരത്തെ മത്സരത്തിനിടെ ഗ്രൗണ്ടില്‍ നിന്നും അറസ്റ്റുചെയ്തു.  പാക്കിസ്ഥാൻ ‘എ’ ടീമംഗം ഹൈദർ അലിയാണ് അറസ്റ്റിലായത്. പാക്കിസ്ഥാൻ ‘എ’ ടീമിന്റെ ഇംഗ്ലണ്ട് പര്യടനത്തിനിടെയാണ് സംഭവം. ഹൈദർ അലിയെ പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ് അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തിട്ടുണ്ട്.

ഓഗസ്റ്റ് 3ന് യുകെയിലെ ബെക്കൻഹാം ഗ്രൗണ്ടിൽ വച്ച് ‘എംസിഎസ്എസി’ ടീമിനെതിരെ കളിക്കുന്നതിനിടെയാണ് ഗ്രേറ്റർ മാഞ്ചസ്റ്റർ പൊലീസ് ഹൈദർ അലിയെ അറസ്റ്റ് ചെയ്തതെന്നാണ് റിപ്പോര്‍ട്ട്. ഹൈദറിന്റെ പാസ്‌പോർട്ട് പിടിച്ചെടുത്ത ശേഷം  ഗ്രേറ്റർ മാഞ്ചസ്റ്റർ പൊലീസ് ജാമ്യത്തിൽ വിട്ടയച്ചു. കണ്ണീരോടെയാണ് ഗ്രൗണ്ടില്‍ നിന്നും ഹൈദര്‍ പോയതെന്നും താന്‍ ഒരു കുറ്റവും ചെയ്തിട്ടില്ലെന്നും അറസ്റ്റിനിടെ താരം പറയുന്നുണ്ടായിരുന്നു. കേസിനെക്കുറിച്ചും അന്വേഷണത്തെക്കുറിച്ചും തങ്ങളെ അറിയിച്ചതായും അന്വേഷണം പൂർത്തിയാകുന്നതുവരെ ഹൈദറിനെ സസ്‌പെൻഡ് ചെയ്തിട്ടുണ്ടെന്നും പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് (പിസിബി) വ്യക്തമാക്കി. സംഭവത്തില്‍ ബോര്‍ഡ് സ്വന്തം നിലയിലും അന്വേഷണം നടത്തുമെന്ന് പിസിബി വക്താവ് മാധ്യമങ്ങളെ അറിയിച്ചു. 

Advertisement