ഹൈദരാബാദ്.എഴുപത്തി രണ്ടാം ലോക സുന്ദരി പട്ടം ചൂടി തായ്‌ലൻഡ് സുന്ദരി ഒപൽ സുഷാത ചുവാങ്ശ്രീ. ഹൈദരാബാദിലെ ഹൈടെക്സ് എക്സിബിഷൻ സെന്ററിൽ നടന്ന ഗ്രാന്റ് ഫിനാലെയിൽ എത്യോപ്യയിൽ നിന്നുള്ള ഹസ്സറ്റ് ഡെറജെ രണ്ടാം സ്ഥാനത്ത് എത്തി.ഇന്ത്യയുടെ നന്ദിനി ഗുപ്തയ്ക്ക് അവസാന എട്ടിൽ ഇടം പിടിക്കാൻ ആയില്ല.
ഹൈദരാബാദിൽ ചരിത്രം പിറന്നു.
ലോക സുന്ദരീപട്ടത്തിന് തായ്‌ലൻഡിൽ നിന്ന് ആദ്യ അവകാശി. ഇരുപത്തിരണ്ടുകാരി ഒപൽ സുഷാത ചുവാങ്ശ്രീ. കഴിഞ്ഞ വർഷം മുംബൈയിൽ നടന്ന മിസ് വേള്‍ഡ് മത്സരത്തിൽ കിരീടം സ്വന്തമാക്കിയ ചെക്ക് റിപ്പബ്ലിക്കിന്റെ ക്രിസ്റ്റീന ഫിസ്കോവ വിജയിയെ കിരീടം അണിയിച്ചു. …
ഇന്റർനാഷണൽ റിലേഷൻസിൽ ഉന്നതപഠനം നടത്തുകയാണ് ഒപൽ സുഷാത. സ്തനാർബുദതെ ചെറുക്കുന്നതിൽ ഉള്ള ക്യാമ്പയിനുകളിൽ സ്ഥിരസാനിധ്യം.എത്യോപ്യയിൽ നിന്നുള്ള ഹസ്സറ്റ് ഡെറജെ ആണ് റണ്ണർഅപ്പ്.മിസ് ഇന്ത്യ നന്ദിനി ഗുപ്തയാണ് ഇന്ത്യയെ പ്രതിനിധീകരിച്ചത്. അവസാന എട്ടുപേരില്‍ ഇടം പിടിക്കാൻ നന്ദിനിക്കായില്ല.2017ലെ ലോകസുന്ദരി മാനുഷി ഷില്ലർ, തെലുഗ് താരം റാണ ദഗുബാട്ടി എന്നിവരുള്‍പ്പെടെ ഒൻപതംഗ ജഡ്ജിങ് പാനലാണ് വിജയിയെ കണ്ടെത്തിയത്