തിരിച്ചടിച്ച് സൈന്യം; നുഴഞ്ഞ് കയറിയ 7 ജെയ് ഷേ ഭീകരരെ വധിച്ചു, മുഖ്യമന്ത്രി ഒമർ അബ്ദുള്ള ജമ്മുവിൽ

1024
Advertisement

ന്യൂ ഡെൽഹി : പാക് പ്രകാപനത്തിനെതിരെ രാജ്യം നടത്തിയ സൈനീക നീക്കങ്ങൾ ചർച്ച ചെയ്യാൻ പ്രതിരോധ മന്ത്രി, ആഭ്യന്തര മന്ത്രി എന്നിവർ യോഗങ്ങൾ വിളിച്ചു. പ്രധാനമന്ത്രിയുമായും കൂടി കാഴ്ച നടന്നു. അതിർത്തിയിൽ സുരക്ഷാ വിന്യാസം ശക്തമാക്കും. ആഭ്യന്തര സെക്രട്ടറി അജിത് ഡോവൽ, സംയുക്ക സൈനീക മേധാവി, തുടങ്ങിയ പ്രമുഖർ കൂടി കാഴ്ചകളിൽ പങ്കെടുത്തു. പാകിസ്ഥാൻ്റെ തന്ത്രപ്രധാന മേഖലകളിലെല്ലാം ഇന്ത്യ ശക്തമായി തിരിച്ചടി നൽകി.പുലർച്ചെ 4.15 വരെ ജമ്മുവിൽ പാക് ഡ്രോൺ ആക്രമണം നടന്നു. ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ള സ്വന്തമായി വാഹനമോടിച്ച് ജമ്മുവിൽ എത്തി.കഴിഞ്ഞ ദിവസങ്ങളിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നവരെ കണ്ടു. ഇതിനിടെ സാംബയിൽ അതിർത്തി ലംഘിച്ച് നുഴഞ്ഞ് കയറാൻ ശ്രമിച്ച ഏഴ് ജെയ്ഷേ ഭീകരെെ ബി എസ് എഫ് വധിച്ചു. ഉറിയിൽ പാക് ഷെല്ലാക്രമണത്തിൽ ഒരു സ്ത്രീകൊല്ലപ്പെട്ടു.
പഞ്ചാബിലെ ഹോഷിയാപൂരിൽ കൃഷിയിടത്തിൽ പൊട്ടാതെ കിടന്ന പാക് നിർമ്മിത മിസൈൽ കണ്ടെത്തി.പോലീസെത്തി തത്പരിശോധി
പാകിസ്ഥാനുമായി അതിർത്തി പങ്കിടുന്ന സംസ്ഥാനങ്ങളിൽ കനത്ത ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. രാജ്യ തലസ്ഥാനമായ ഡൽഹിയിൽ മൂന്ന് മണിക്ക് അപായ സൈറൺ പരീക്ഷണം നടത്തും. സിവിൽ ഡിഫെൻസ് ഡയറക്ടേറ്റ് ആണ് പരീക്ഷണം.അതിനിടെ
ഐ എം എഫ് ബോഡ് യോഗം ഇന്ന് വാഷിംഗ്ടണിൽ നടക്കും.പാകിസ്ഥാന് എതിരായ നീക്കം ഈ യോഗത്തിൽ ഇന്ത്യ സ്വീകരിക്കും. സംഘർഷ മേഖലകളിൽ ഉളളവർക്ക് ബന്ധപ്പെടാൻ വേണ്ടി കേരളാ സർക്കാരും കൺട്രോൾ റൂം തുറന്നിട്ടുണ്ട്.

Advertisement