വ്യോമതാവളങ്ങള്‍ സുരക്ഷിതം, ഇന്ത്യൻ നാവികസേന കറാച്ചിയിലേക്ക്; സംഘര്‍ഷം മറ്റൊരു തലത്തിലേക്ക്‌

65
Advertisement

ന്യൂഡല്‍ഹി: ഉദംപുരിലെയും ജമ്മുവിലെയും വ്യോമതാവളങ്ങള്‍ സുരക്ഷിതമെന്ന് റിപ്പോർട്ട്. ഇന്ത്യൻ നാവികസേന കറാച്ചി ലക്ഷ്യമാക്കി നീങ്ങിയിട്ടുണ്ടെന്നും റിപ്പോർട്ടുകള്‍ പുറത്തുവരുന്നുണ്ട്.

ഐഎൻസ് വിക്രാന്ത് അടക്കം കാർവാർ മേഖലയിലുണ്ട്.

പാകിസ്താൻ ഇന്ത്യയിലെ സൈനിക കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടായിരുന്നു പാക് ആക്രമണം. വ്യോമതാവളങ്ങള്‍, ജയ്സാല്‍മീർ സൈനിക ആസ്ഥാനം, ശ്രീനഗർ, ജമ്മു വിമാനത്താവളങ്ങള്‍ ഉള്‍പ്പെടെ ലക്ഷ്യമിട്ട് പാകിസ്താൻ ഡ്രോണുകളും എട്ടു മിസൈലുകളും തൊടുത്തത്. ഇവയെല്ലാം ഇന്ത്യയുടെ എസ്400 ട്രാൻസ് മിസൈല്‍ തകർത്തുവെന്നാണ് റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നത്.

ഇതിനിടയിലായിരുന്നു പാകിസ്താന്റെ വ്യോമാക്രമണവും. ചൈനീസ് നിർമിത വിമാനങ്ങള്‍ ഇന്ത്യ വെടിവെച്ചിട്ടു. രണ്ട് ജെഎഫ്17 വിമാനങ്ങള്‍ തകർന്നതായാണ് വിവരം. ജമ്മുവില്‍ നിന്ന് ഉയർന്നുപൊങ്ങിയ ഇന്ത്യൻ വിമാനങ്ങളാണ് പാകിസ്താന്റെ യുദ്ധവിമാനങ്ങളെ നേരിട്ടത്. അതേസമയം, യുദ്ധവിമാനങ്ങള്‍ ഇന്ത്യൻ ആക്രമണത്തില്‍ തകർന്നതായി പാകിസ്താൻ സ്ഥിരീകരിച്ചിട്ടുണ്ട്. സാംബ, അഖ്നൂർ, രജൗരി, റിയാസി എന്നിവടങ്ങില്‍ കനത്ത ഷെല്ലിങ് നടക്കുന്നുണ്ട്. പഞ്ചാബിലും രാജസ്ഥാനിലും ആക്രമണം.

Advertisement