ശ്രീനഗർ: സന്ധ്യയായതോടെ ഇരുട്ടിൻ്റെ മറപറ്റി അതിർത്തിയില്‍ വീണ്ടും പ്രകോപനം തുടർന്ന് പാകിസ്താൻ. ജമ്മു മേഖലയിലേക്ക് എട്ട് മിസൈലുകള്‍ പാകിസ്താനില്‍ നിന്ന് തൊടുത്തു.
എന്നാല്‍, ഇന്ത്യയുടെ എസ്-400 വ്യോമപ്രതിരോധ സംവിധാനം മിസൈലുകളെ തടുത്തു. ജമ്മുവില്‍ പലയിടത്തും സ്ഫോടന ശബ്ദം കേട്ടതായി ദേശീയമാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നു.
ജമ്മു വിമാനത്താവളത്തെ ഉള്‍പ്പെടെ ലക്ഷ്യമിട്ടാണ് പാക് മിസൈലുകള്‍ തൊടുത്തതെന്നാണ് റിപ്പോർട്ടുകള്‍. എന്നാല്‍, എട്ട് മിസൈലുകളെയും ആകാശത്തു വെച്ച് തന്നെ തകർത്തു. അതേസമയം, ഒരു ഡ്രോണ്‍ ജമ്മു വിമാനത്താവളത്തില്‍ പതിച്ചതായി റിപ്പോർട്ടുകളുണ്ട്. നിരവധി പാക് ഡ്രോണുകളെ ഇന്ത്യൻ സൈന്യം വെടിവെച്ചിട്ടു. ജമ്മുവിമാനത്താവളത്തിൽ നിന്ന് ഇന്ത്യൻ പോർവിമാനങ്ങൾ പാകിസ്ഥാനെ ലക്ഷ്യമാക്കി പറന്നുയർന്നിട്ടുണ്ട് .ശ്രീനഗർ വിമാനത്താവളത്തിൽ ഹൈ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ത്യയുടെ മൂന്ന് സേനാ വിഭാഗങ്ങളും എല്ലാ അടിയന്തിര സാഹചര്യവും നേരിടാൻ സുശക്തമാണ്.