ഇസ്ലാമാബാദിൽ അപായ സൈറൺ; റാവൽപിണ്ഡി ക്രിക്കറ്റ് സ്റ്റേഡിയം തകർത്തു , പാകിസ്ഥാനെ വിറപ്പിച്ച് വീണ്ടും ഇന്ത്യൻ ഡ്രോൺ ആക്രമണം, പാകിസ്ഥാൻ ഭീതിയിൽ

Advertisement

ന്യൂ ഡെൽഹി : പാകിസ്ഥാനിലെ തന്ത്രപ്രധാന മേഖലകളിൽ ഇന്ത്യൻ ഡ്രോൺ ആക്രമണം.ഇന്ത്യയുടെ 15 ഓളം പ്രധാന സ്ഥലങ്ങൾ ലക്ഷ്യം വെച്ച് ഇന്നലെ രാത്രി പാകിസ്ഥാൻ നടത്തിയ അതിക്രമങ്ങൾക്കുള്ള ശക്തമായ തിരിച്ചടിയാണ് ഇപ്പോൾ പാകിസ്ഥാനിൽ നടക്കുന്നത്. ലാഹോർ വാൾട്ടൺ എയർ ബെയ്സിന് സമീപം വീണ്ടും ആക്രമണം ഉണ്ടായി. ഏഴ് പാക് നാവികസേന ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു. റാവൽപിണ്ടി ക്രിക്കറ്റ് സ്റ്റേഡിയം തകർത്തു. സൂപ്പർ ലീഗ് ക്രിക്കറ്റ് മത്സരത്തിന് വേദിയാകേണ്ട സ്റ്റേഡിയമാണിത്. പാകിസ്ഥാനിലെ ലാഹോറിലെ എയർ റഡാർ സംവിധാനം പകർ പൂർണ്ണമായും തകർന്നു. ഇസ്ലാമാബാദിലും, ലാഹോറിലും ഇന്ത്യൻ ഡ്രോണുകൾ നടത്തിയ തിരിച്ചടിയിൽ അക്ഷരാർത്ഥത്തിൽ പാകിസ്ഥാൻ ഞെട്ടി വിറങ്ങലിച്ചിരിക്കുകയാണ്.ലാഹോർ വിടാൻ യു എസ് പൗരൻമാർക്ക് നിർദ്ദേശം നൽകി അമേരിക്ക.ഇസ്ലാമാബാദിൽ വീണ്ടും അപായ സൈറൺ മുഴങ്ങി. പാകിസ്ഥാനിൽ ദേശീയ അസംബ്ലി ചേർന്നപ്പോൾ പലരും ഭയന്ന് കരയുന്ന കാഴ്ചകൾ ഉണ്ടായി.

പാകിസ്ഥാൻ ഇന്ത്യയ്ക്കു നേരെ ആക്രമണം ശ്രമം നടത്തിയെന്ന് ഇന്ത്യ സ്ഥിരീകരിച്ചു.  ഇന്ത്യയിലെ പല നഗരങ്ങൾക്കു നേരെയും പാകിസ്ഥാന്റെ ഭാ​ഗത്തു നിന്നും ആക്രമണ നീക്കം ഉണ്ടായി. എന്നാൽ ഇന്ത്യയ്ക്കെതിരെ പാകിസ്ഥാൻ നടത്തിയ ആക്രമണ ശ്രമം ഇന്ത്യ വേരോടെ പിഴുതെറിഞ്ഞു. ഡ്രോണുകളും മിസൈലുകളും ഉപയോഗിച്ചുള്ള  ആക്രമണമാണ് ഇന്ത്യ ചെറുത്തത്. തു‌ടർന്ന് ഇന്ത്യ തിരിച്ചടിക്കുകയും ചെയ്തു. പാകിസ്ഥാന്റെ വ്യോമ പ്രതിരോധ സംവിധാനം തകർത്തുകൊണ്ടായിരുന്നു ഇന്ത്യയുടെ മറുപടി. ഇന്ത്യൻ സായുധ സേന പാകിസ്ഥാനിലെ നിരവധി സ്ഥലങ്ങളിൽ വ്യോമ പ്രതിരോധ റഡാറുകളെ തകർത്തു എന്ന് പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. ജമ്മു കശ്മീർ, പഞ്ചാബ്, രാജസ്ഥാൻ, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിലാണ് ആക്രമണ നീക്കം ഉണ്ടായത്.
ആക്രമണങ്ങൾക്ക് പിന്നാലെ ജനങ്ങൾ ആശങ്കയിലാണ്.പാകിസ്ഥാനുമായി അതിർത്തി പങ്കിടുന്ന സംസ്ഥാനങ്ങളായ രാജസ്ഥാൻ, പഞ്ചാബ് എന്നിവിടങ്ങളിൽ ജാഗ്രതാ നിർദ്ദേശം നൽകിയിരിക്കുകയാണ്. പാകിസ്ഥാന്റെ ഭാഗത്തുനിന്നുള്ള ഏതെങ്കിലും തരത്തിലുള്ള സംഘർഷം ഉണ്ടാകുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകുന്നതിനാൽ എല്ലാ പൊലീസ് ഉദ്യോഗസ്ഥരുടെയും അവധികൾ റദ്ദാക്കുകയും പൊതുസമ്മേളനങ്ങൾ നിയന്ത്രിക്കുകയും ചെയ്തു. പാകിസ്ഥാനുമായി 1,037 കിലോമീറ്റർ അതിർത്തി പങ്കിടുന്ന രാജസ്ഥാനിൽ അതീവ ജാഗ്രതയിലാണ്. അതിർത്തി പൂർണ്ണമായും അടച്ചുപൂട്ടി. സംശയാസ്പദമായ എന്തെങ്കിലും പ്രവർത്തനം കണ്ടാൽ അതിർത്തി സുരക്ഷാ സേനാംഗങ്ങൾക്ക് വെടിവയ്ക്കാനുള്ള ഉത്തരവ് നൽകിയിട്ടുണ്ട്.