ഇന്ത്യയുടെ പ്രതികാരം: വലിയ രീതിയിലുള്ള ആശങ്കയ്ക്ക് ഇടയാക്കുന്നതാണെന്ന് യുഎന്‍ സെക്രട്ടറി ജനറല്‍

1027
Advertisement

ന്യൂല്‍ഹി: പാക് ഭീകര കേന്ദ്രങ്ങളില്‍ ഇന്ത്യ നടത്തിയ ആക്രണം വലിയ രീതിയിലുള്ള ആശങ്ക പ്രകടിപ്പിക്കുന്നതായി യുഎൻ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ്.

ഇന്ത്യ-പാക് സംഘർഷം നിയന്ത്രണാതീതമാകാൻ സാധ്യതയുള്ള ഒരു സൈനിക ഏറ്റുമുട്ടലിലേക്ക് നീങ്ങരുതെന്നും സാധാരണക്കാരെ ലക്ഷ്യമിടുന്നത് അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സൈനിക ഏറ്റുമുട്ടല്‍ ലോകത്തിന് താങ്ങാനാവില്ലെന്ന് കഴിഞ്ഞ ദിവസവും അന്റോണിയോ ഗുട്ടെറസ് അഭിപ്രായപ്പെട്ടിരുന്നു. രണ്ട് ദക്ഷിണേഷ്യൻ അയല്‍ക്കാർ തമ്മിലുള്ള സംഘർഷം സമീപ വർഷങ്ങളിലെ ഏറ്റവും ഉയർന്ന നിലയിലെത്തിയിരിക്കുകയാണ്. സംഘർഷങ്ങള്‍ ലഘൂകരിക്കാനും നയതന്ത്രം പ്രോത്സാഹിപ്പിക്കാനും ഇരുരാജ്യങ്ങളും ശ്രമിക്കണം. സൈനിക നീക്കത്തിലൂടെയുള്ള നീക്കം ഒരു പരിഹാരം അല്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

‘ഓപ്പറേഷൻ സിന്ദൂർ’ എന്ന പേരില്‍ ഇന്ത്യ സേനകള്‍ നടത്തിയ ദൗത്യത്തിലൂടെ പാകിസ്ഥാനിലും പാക്-നിയന്ത്രിത കശ്മീരിലുമായി സ്ഥിതി ചെയ്യുന്ന (PoK) ഒൻപത് ഭീകര കേന്ദ്രങ്ങള്‍ മിസൈല്‍ ആക്രമണത്തിലൂടെ തകർത്തു. മുസഫറാബാദ്, മുരിദ്കെ, കോട്‌ലി എന്നിവിടങ്ങളിലെ ലഷ്കർ-ഇ-തൊയ്ബ, ജെയ്ഷ്-ഇ-മുഹമ്മദ്, ഹിസ്ബുള്‍ മുജാഹിദ്ദീൻ തുടങ്ങിയ ഭീകര സംഘടനകളുടെ പരിശീലന ക്യാമ്പുകളാണ് തകർത്തത്. ആക്രമണം “കൃത്യവും നിയന്ത്രിതവും” ആയിരുന്നുവെന്ന് ഇന്ത്യൻ പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി.

Advertisement