ഓപ്പറേഷൻ ‘സിന്ദൂർ ‘ തിരിച്ചടിയിൽ വിറച്ച് പാകിസ്ഥാൻ, നിരവധി ഭീകരർ കൊല്ലപ്പെട്ടു, 9 ഭീകര കേന്ദ്രങ്ങൾ തകർത്തു

Advertisement

ദില്ലി: പാകിസ്ഥാനിലെ ഭീകരരുടെ ഒളിത്താവളങ്ങൾ മാത്രം ലക്ഷ്യം വെച്ച് ഇന്ന് പുലർച്ചെ 1.44 ന് ഇന്ത്യൻ സൈന്യം ശക്തമായ മിസൈൽ ആക്രമണം നടത്തി. നിരവധി ഭീകരർ കൊല്ലപ്പെട്ടതായി വിവരം
80 ഓളം ഭീകരർക്ക് പരിക്കേറ്റു.9 ഭീകര കേന്ദ്രങ്ങൾ ഇന്ത്യൻ ആക്രമണത്തിൽ തകർന്നു. ഭീകര കേന്ദ്രങ്ങൾ മാത്രം ലക്ഷ്യം ഇട്ട് ആയിരുന്നു ഇന്ത്യയുടെ ആക്രമണം.ഓപ്പറേഷൻ ‘സിന്ദൂർ ‘ എന്ന് പേരിട്ട മിസൈലാക്രമണത്തിൽ പാകിസ്ഥാൻ വിറങ്ങലിച്ചിരിക്കയാണ്.

ഇന്ത്യാ- പാക് അതിർത്തിയിൽ എയർ ഡിഫൻസ് യൂണിറ്റ് വിന്യസിച്ചു.
നേരത്തെയുള്ള ഇന്ത്യൻ ആക്രമണങ്ങൾക്ക് സമാനമായി നിരവധി സാധാരണക്കാര്‍ക്ക് ജീവൻ നഷ്ടമായെന്നാണ് പാകിസ്ഥാൻ ന്യായീകരണം. ഉചിതമായ സമയത്ത് പ്രതികരിക്കുമെന്നും പാകിസ്ഥാൻ ഭീഷണി മുഴക്കിയെന്നും റിപ്പോര്‍ട്ടുകൾ പുറത്തുവരുന്നു.

അതേസമയം, ഇന്ത്യൻ ആക്രമണത്തിൽ കരസേന രാവിലെ പത്ത് മണിക്ക് വാര്‍ത്താസമ്മേളനത്തിൽ വിശദീകരണം നൽകും.

പാക് ഭീകര കേന്ദ്രങ്ങൾ ആക്രമിച്ചു തകർത്തതായാണ് ഇന്ത്യൻ കരസേന അറിയിച്ചിരിക്കുന്നത്. ആക്രമണം ഭീകര കേന്ദ്രങ്ങൾക്ക് നേരെ മാത്രമെന്ന് സേന വ്യക്തമാക്കിയിട്ടുണ്ട്. പാക് സൈനിക കേന്ദ്രങ്ങൾക്കു നേരെ ആക്രമണം നടത്തിയിട്ടില്ല. ബഹാവൽപൂരിലും മുസാഫറബാദിലും കോട്ലിയിലും മുറിഡ്കെയിലും ആക്രമണം നടന്നു.ഇന്ത്യ ആക്രമണം നടത്തിയ വിവരം വിദേശ രാജ്യങ്ങളെ അറിയിച്ചു. മിസൈൽ ആക്രമണമാണ് നടന്നതെന്ന് പാക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Advertisement