ഏഷ്യാ കപ്പ് സൂപ്പർ ഫോറിലും പാക്കിസ്ഥാനെ തകർത്ത് ടീം ഇന്ത്യ. പാക്കിസ്ഥാൻ ഉയർത്തിയ 172 റണ്‍സ് വിജയ ലക്ഷ്യത്തിലേക്ക് നാലു വിക്കറ്റ് നഷ്ടത്തിൽ ഏഴു പന്തുകൾ ബാക്കി നിൽക്കെ ഇന്ത്യയെത്തി. ഇന്ത്യയ്ക്ക് ആറു വിക്കറ്റ് വിജയം. അഭിഷേക് ശർമ– ശുഭ്മൻ ഗിൽ ഓപ്പണിങ് സഖ്യം നേടിയ സെഞ്ചറി കൂട്ടുകെട്ടാണ് ഇന്ത്യൻ ഇന്നിങ്സിന്റെ നട്ടെല്ല്. 39 പന്തുകൾ നേരിട്ട അഭിഷേക്, അഞ്ച് സിക്സും ആറു ഫോറും ഉൾപ്പടെ 74 റൺസെടുത്തു. 28 പന്തുകൾ നേരിട്ട ശുഭ്മൻ ഗിൽ 47 റൺസും നേടി പുറത്തായി. ഇരുവരുടേയും പുറത്താകലിനു ശേഷം മധ്യനിര ഒന്നു പതറിയെങ്കിലും ഹാർദിക് പാണ്ഡ്യയും തിലക് വർമയും ചേർന്ന് ഇന്ത്യയുടെ വിജയ റൺസ് കുറിക്കുകയായിരുന്നു.
ഇന്ത്യയുടെ ബാറ്റിംഗ് തുടക്കത്തിൽ തന്നെ അഭിഷേക് ശർമ കത്തി കയറി. പന്തെടുത്തവരെല്ലാം അഭിഷേകിന്റെ ബാറ്റിന്റെ ചൂടറിഞ്ഞു. മറുവശത്തും ശുഭ്മാന്‍ ഗില്ലും മോശമാക്കില്ല. അതോടെ ഇന്ത്യന്‍ സ്കോര്‍ ബോര്‍ഡില്‍ അക്കങ്ങള്‍ അതിവേഗം മാറിക്കൊണ്ടിരിക്കുന്നു. സ്കോര്‍ 105 ല്‍ നില്‍ക്കെ പാക്കിസ്ഥാന്‍ കാത്തിരുന്ന വിക്കറ്റ് വീണു. 47 റണ്‍സെടുത്ത ഗില്ലിന്റെ കുറ്റി അഷ്റഫ് തെറിപ്പിച്ചു. തൊട്ടു പിന്നാലെ സൂര്യകുമാര്‍ യാദവ് പൂജ്യത്തിന് പുറത്തായത് ഇന്ത്യയെ അല്‍പം പ്രതിരോധത്തിലാക്കി. എന്നാല്‍ ഒട്ടും പതറാതെ അഭിഷേക് തന്റെ സ്വന്തം ൈശലിയില്‍ പന്തു തുടരെ അതിര്‍ത്തി കടത്തിക്കൊണ്ടിരുന്നു. ഒടുവില്‍ സ്വന്തം സ്കോര്‍ 74 ല്‍ നില്‍ക്കെ താരത്തിന് പിഴച്ചു. അഹമ്മദിന്റെ പന്ത് ഉയര്‍ത്തിയടിക്കാനുള്ള ശ്രമം ഹാരിസ് റൗഫിന്റെ കൈകളില്‍ അവസാനിച്ചു. വെറും 39 പന്തുകളില്‍ നിന്നായിരുന്നു അഭിഷേക് 74 റണ്‍സ് നേടിയത്. പാക്കിസ്ഥാന്റെ ചങ്കിടിപ്പിന് താല്‍ക്കാലിക ശമനം.
സഞ്ജു സാംസണും തിലക് വര്‍മയ്ക്കുമായി പിന്നീട് സ്കോര്‍ ബോര്‍ഡ് ചലിപ്പിക്കേണ്ടതിന്റെ ഉത്തരവാദിത്തം. കരുതലോടെയായിരുന്നു ഇരുവരുടേയും നീക്കം. കൂറ്റനടികള്‍ക്കു മുതിരാതെ ഇരുവരും സിംഗിളുകളും ഡബിളുകളും നേടി പതുക്കെ നീങ്ങി. എന്നാല്‍ 13 റണ്‍സെടുത്ത സഞ്ജുവും പുറത്തായി. എന്നാല്‍ തിലക് വര്‍മ മനസാന്നിധ്യത്തോടെ ക്രീസില്‍ നിലയുറപ്പിച്ചതോടെ ഇന്ത്യയ്ക്ക് സൂപ്പര്‍ ഫോറില്‍ സൂപ്പര്‍ ജയം. 19 പന്തുകളില്‍ നിന്നും 30 റണ്‍സുമായി തിലക് വര്‍മയും ഏഴ് റണ്‍സുമായി ഹാര്‍ദിക് പാണ്ഡ്യയും പുറത്താകാതെ നിന്നു.

































