വാര്‍ത്താസമ്മേളനം റദ്ദാക്കി രാഹുല്‍ മാങ്കൂട്ടത്തില്‍

Advertisement

പത്തനംതിട്ട: കൂടുതല്‍ തെളിവുകള്‍ പുറത്തുവന്നതിനെ തുടര്‍ന്ന് വാര്‍ത്താസമ്മേളനം റദ്ദാക്കി രാഹുല്‍ മാങ്കൂട്ടത്തില്‍. നേരത്തെ നിശ്ചയിച്ചിരുന്ന വാര്‍ത്താസമ്മേളനമാണ് റദ്ദാക്കിയത്. നേതാക്കള്‍ ഇടപെട്ടതിനെ തുടര്‍ന്നാണ് തത്കാലം മാധ്യമങ്ങളെ കാണേണ്ടതില്ല എന്ന് തീരുമാനിച്ചത്. തത്കാലം കാര്യങ്ങള്‍ വിശദീകരിക്കേണ്ടതില്ലെന്ന് പാര്‍ട്ടിയില്‍ നിന്ന് നിര്‍ദ്ദേശം ലഭിച്ചതായാണ് വിവരം. നേരത്തെ രാഹുല്‍ തന്നെയാണ് മാധ്യമങ്ങളെ വിളിച്ച് വാര്‍ത്താസമ്മേളനത്തെ കുറിച്ച് വിവരം നല്‍കിയത്. എന്നാല്‍ രാഹുല്‍ മാങ്കൂട്ടത്തിലും യുവതിയും സംസാരിക്കുന്ന കൂടുതല്‍ ശബ്ദസന്ദേശങ്ങള്‍ പുറത്തുവന്നതിന് പിന്നാലെയാണ് നേതാക്കള്‍ ഇടപെട്ട് വാര്‍ത്ത സമ്മേളനം റദ്ധാക്കിയത്.

പുറത്തുവന്ന ശബ്ദരേഖയില്‍ യുവതിയെ ഗര്‍ഭഛിദ്രത്തിന് നിര്‍ബന്ധിക്കുന്നതായും ആത്മഹത്യ ഭീഷണി മുഴക്കുന്നതായും കേള്‍ക്കാമായിരുന്നു. മാത്രമല്ല ‘കൊല്ലാന്‍ ആണെങ്കില്‍ എത്ര നേരം വേണമെന്ന വിചാരിക്കുന്നത്’ എന്നത് ഉള്‍പ്പെടെയുള്ള ഭീഷണി സംഭാഷണവും ശബ്ദരേഖയില്‍ ഉണ്ടായിരുന്നു. ഇതിന് പിന്നാലെ പാര്‍ട്ടിയില്‍ നിന്ന് എംഎല്‍എ സ്ഥാനം രാജിവെക്കാന്‍ സമ്മര്‍ദ്ദം ശക്തമായി. എന്നാല്‍ ഒരു വിഭാഗം നേതാക്കള്‍ രാജിവെക്കേണ്ടതില്ല എന്ന നിലപാട് തുടരുന്നതിനാല്‍ അനിശ്ചിതത്വം തുടരുകയാണ്.

Advertisement