Home Blog Page 2292

മൈനാഗപ്പള്ളിയിൽ സ്കൂട്ടർ യാത്രക്കാരിയെ കാർ കയറ്റി കൊലപ്പെടുത്തിയ കേസിൽ അപകടത്തിനു ശേഷം കാറിന്റെ ഇൻഷുറൻസ് പോളിസി പുതുക്കി

ശാസ്താംകോട്ട. മൈനാഗപ്പള്ളിയിൽ സ്കൂട്ടർ യാത്രക്കാരിയെ കാർ കയറ്റി കൊലപ്പെടുത്തിയ കേസിൽ അപകടത്തിനു ശേഷം കാറിന്റെ ഇൻഷുറൻസ് പോളിസി പുതുക്കി.അപകട സമയത്ത് വാഹനത്തിൻ്റെ ഇൻഷുറൻസ് ഇല്ലായിരുന്നു. പ്രതികളുടെ ലഹരി ഉപയോഗം സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തുമെന്ന് ശാസ്താംകോട്ട ഡി വൈ എസ് പി ജലീൽ തോട്ടത്തിൽ ചാനലിനോട് പ്രതികരിച്ചു

കെഎൽ 23 ക്യു 9347 നമ്പറിലുള്ള കാറിടിച്ചാണ് മൈനാഗപ്പള്ളി ആനൂർക്കാവ് സ്വദേശി കുഞ്ഞുമോൾ ദാരുണമായി കൊല്ലപ്പെട്ടത്.അപകടത്തിൽ പെടുമ്പോൾ വാഹനത്തിന്റെ ഇൻഷുറൻസ് കാലാവധി അവസാനിച്ചിരുന്നതായാണ് രേഖകൾ സൂചിപ്പിക്കുന്നത്. അതായത് അപകടം നടക്കുന്ന സമയം കാറിന് ഇൻഷുറൻസ് ഇല്ലായിരുന്നു. അപകടശേഷം രാത്രിയോടെയാണ് ഓൺലൈൻ വഴി യുണൈറ്റഡ് ഇന്ത്യ ഇൻഷുറൻസ് കമ്പനിയിൽ നിന്നു ഇൻഷുറൻസ് എടുക്കുന്നത്. പ്രതിയായ മുഹമ്മദ് അജ്‌മലിന്റെ സുഹൃത്തിന്റെ മാതാവിന്റെ പേരിലുള്ളതാണ് കാർ. കാർ ഉടമയെ വിളിച്ചുവരുത്തി വിശദമായ മൊഴിയെടുക്കുമെന്ന് പോലീസ് പറഞ്ഞു. കേസിൽ റിമാൻഡിൽ കഴിയു ന്ന അജ്മലിനെയും ഡോക്ടർ ശ്രീക്കുട്ടിയെയും പൊലീസ് കസ്‌റ്റഡിയിൽ വാങ്ങുo. പഴുതടച്ച അന്വേഷണമാകും പോലീസ് നടത്തുകയെന്ന് ശാസ്താംകോട്ട ഡിവൈഎസ്പി ജലീൽ തോട്ടത്തിൽ ചാനലിനോട് പറഞ്ഞു.

അതേസമയം, അപകടശേഷം നിർത്താതെ പോയ പ്രതികളെ സാഹസികമായി പിന്തുടർന്നു പിടികൂടിയവർക്കെതിരെ പൊലീസ് കേസെടുത്തു. അജ്‌മലിന്റെ മൊഴിയുടെ അടിസ്‌ഥാനത്തിലാണ് കണ്ടാലറിയാവുന്ന 5 പേർക്കെതിരെ കരുനാഗ പ്പള്ളി പൊലീസ് കേസെടുത്തത്.

സര്‍വീസിന് എത്തിച്ച മൊബൈൽ ഫോൺ പൊട്ടിത്തെറിച്ചു

കോഴിക്കോട്. മുക്കത്ത് മൊബൈൽ ഫോൺ പൊട്ടിത്തെറിച്ചു. സര്‍വീസിന് എത്തിച്ച ഫോൺ തീ പിടിച്ച് പൊട്ടിത്തെറിക്കുകയായിരുന്നു.തലനാരിഴക്കാണ് വന്‍ ദുരന്തം ഒഴിവായത്. ഒരാഴ്ച്ചയായി ഫോണിന്‍റെ ബാറ്ററി തകരായിരുന്നെങ്കിലും ഫോണ്‍ വീട്ടുകാര്‍ ഉപയോഗിച്ച് വരികയായിരുന്നു. ഫോൺ ശരിയാക്കാനായി തുറന്നതോടെയാണ് തീപിടിച്ചത്. കേടുവന്ന ബാറ്ററിയുമായി മൊബെെല്‍ ഫോണുകള്‍ ഉപയോഗിക്കുന്നതിന്‍റെ അപകട സാധ്യത ജനങ്ങള്‍ മനസ്സിലാക്കണമെന്ന് മൊബെെല്‍ ഷോപ്പ് ഉടമകള്‍ പറഞ്ഞു.

എം ആർ അജിത് കുമാറിനെതിരെ വിജിലൻസ് അന്വേഷണം വേണമെന്ന ഡിജിപി യുടെ ശുപാർശയിൽ 6 ദിവസം കഴിഞ്ഞിട്ടും തീരുമാനമെടുക്കാതെ മുഖ്യമന്ത്രി

തിരുവനന്തപുരം.എ ഡി ജി പി എം.ആർ അജിത് കുമാറിനെതിരെ വിജിലൻസ് അന്വേഷണം വേണമെന്ന ഡിജിപി യുടെ ശിപാർശയിൽ 6 ദിവസം കഴിഞ്ഞിട്ടും തീരുമാനമെടുക്കാതെ മുഖ്യമന്ത്രി. മൂന്ന് ഐപിഎസുകാർക്കെതിരെ അന്വേഷണം വേണമെന്ന ഡിജിപിയുടെ ശുപാർശയ്ക്കും അനുമതിയില്ല. വിജിലൻസ് അന്വേഷണം വഹിക്കുന്നതിൽ വിമർശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ

എ ഡി ജി പി എം ആർ അജിത് കുമാറിനെതിരെ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് സംസ്ഥാന പോലീസ് മേധാവി കഴിഞ്ഞ ആഴ്ചയാണ് ശുപാർശ നൽകിയത്
എന്നാൽ വിജിലൻസ് അന്വേഷണത്തിന് ശുപാർശ ചെയ്ത് ആറു ദിവസമായിട്ടും ആഭ്യന്തര വകുപ്പിന്റെ ചുമതയുള്ള മുഖ്യമന്ത്രി അന്വേഷണത്തിന് അനുമതി നൽകിയിട്ടില്ല. മന്ത്രിസഭയുടെ കൂടെ അഭിപ്രായം പരിഗണിച്ചു അന്വേഷണത്തിൽ തീരുമാനമെടുക്കാം എന്നാണ് മുഖ്യമന്ത്രിയുടെ നിലപാട്. എഡിജിപി അമ്മ അജിത് കുമാറിനെതിരെ മുഖ്യമന്ത്രിക്ക് നടപടിയെടുക്കാൻ ആകില്ലെന്ന് പ്രതിപക്ഷ നേതാവിന്റെ വിമർശനം.

അതേ സമയം മൂന്ന് ഐപിഎസ് ഉദ്യോഗസ്ഥർക്കെതിരെ വകുപ്പുതല അന്വേഷണം ആവശ്യപ്പെട്ടുകൊണ്ടുള്ള ഡിജിപിയുടെ ശുപാർശയിലും സർക്കാർ ഇത് വരെ നടപടി എടുത്തിട്ടില്ല.ഡിജിപിയോട് ആലോചിക്കാതെ ഓയൂർ കേസിൽ തുടരന്വേഷണം ആവശ്യപ്പെട്ട് കോടതിയിൽ റിപ്പോർട്ട് നൽകിയ കൊല്ലം റൂറൽ എസ് പി കെ എം സാബു മാമി കേസിൽ എഡിജിപി എംആർ അജിത് കുമാറിന് നേരിട്ട് റിപ്പോർട്ട് ചെയ്ത സംഭവത്തിൽ മലപ്പുറം എസ്പി ആയിരുന്ന എസ് ശശിധരനും കോഴിക്കോട് കമ്മീഷണർ ടി നാരായണനും എതിരെ നടപടിക്കായിരുന്നു ഡിജിപിയുടെ ശുപാർശ.

കുന്നത്തൂരിൽ ജനവാസമേഖലയിൽ എത്തിയ പെരുമ്പാമ്പിനെ പിടികൂടി;വീഡിയോ

കുന്നത്തൂർ:കുന്നത്തൂർ പതിനൊന്നാം വാർഡിലെ ജനവാസമേഖലയിൽ എത്തിയ പെരുമ്പാമ്പിനെ പിടികൂടി.കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഭവം.പ്രദേശവാസിയായ യുവാവ് വീട്ടിലേക്ക് പോകവേയാണ് നടവഴിയോട് ചേർന്നുള്ള കൈത്തോട്ടിൽ പാമ്പിനെ കണ്ടത്.ഉടൻ തന്നെ പരിസരവാസികളെ വിവരം അറിയിച്ചു.പരിഭ്രാന്തിയിലായ നാട്ടുകാർ പാമ്പിനെ കണ്ട ഭാഗത്ത് തടിച്ചുകൂടി.

തുടർന്ന് സൈനികനായ ഗോകുൽ കൃഷ്ണൻ വനം വകുപ്പിൻ്റെ കോന്നി ഡിവിഷനിൽ വിവരമറിയിച്ചു.ഇവരുടെ നിർദ്ദേശപ്രകാരം കൊല്ലം അഞ്ചാലുംമൂട്ടിൽ നിന്നെത്തിയ പാമ്പ് പിടുത്തക്കാർ രാത്രി 12 ഓടെ പെരുമ്പാമ്പിനെ പിടികൂടുകയായിരുന്നു.

യുവതിയെ നഗ്‌ന പൂജയ്ക്ക് നിര്‍ബന്ധിച്ചു… ഭര്‍ത്താവിനെയും സുഹൃത്തിനെയും അറസ്റ്റ് ചെയ്തു

കോഴിക്കോട്: താമരശ്ശേരിയില്‍ യുവതിയെ നഗ്‌ന പൂജയ്ക്ക് നിര്‍ബന്ധിച്ചതായി പരാതി. സംഭവത്തില്‍ കേസെടുത്ത പൊലീസ് ഭര്‍ത്താവിനെയും സുഹൃത്തിനെയും അറസ്റ്റ് ചെയ്തു.
താമരശ്ശേരി അടിവാരം മേലെ പൊടിക്കൈയില്‍ പി കെ പ്രകാശനും യുവതിയുടെ ഭര്‍ത്താവുമാണ് അറസ്റ്റിലായത്. കുടുംബ പ്രശ്‌നം പരിഹരിക്കാനും അഭിവൃദ്ധിക്കും വേണ്ടി യുവതിയോട് നഗ്‌നപൂജ നടത്താന്‍ ആവശ്യപ്പെട്ടു എന്നാണ് പരാതിയില്‍ പറയുന്നത്.

സംസ്ഥാനത്ത് സ്വർണ്ണവിലയിൽ നേരിയ കുറവ്

കൊച്ചി:
സംസ്ഥാനത്ത് തുടർച്ചയായ രണ്ടാം ദിവസവും സ്വർണവിലയിൽ നേരിയ കുറവ്. ബുധനാഴ്ച 22 കാരറ്റ് സ്വർണം പവന് 120 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വിപണി വില 54,800 രൂപയായി.

ഗ്രാമിന് 15 രൂപ കുറഞ്ഞ് 6850 രൂപയിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്. 18 കാരറ്റ് സ്വർണം പവന് 80 രൂപ കുറഞ്ഞു. പവന് 45,440 രൂപയിലാണ് വ്യാപാരം

വെള്ളിയുടെ വിലയിലും മാറ്റമുണ്ട്. ഒരു ഗ്രാം സാധാരണ വെള്ളിക്ക് ഒരു രൂപ കുറഞ്ഞ് 95 രൂപയായി.

പൾസർ സുനിക്ക് ചിക്കൻ പോക്‌സ്; ജയിലിൽ നിന്ന് പുറത്തിറങ്ങുന്നത് വൈകും

എറണാകുളം: നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതി പൾസർ സുനി ജയിൽ മോചിതനാകുന്നത് വൈകിയേക്കും. ചിക്കൻപോക്‌സ് ബാധിച്ച ഇയാൾ ഇപ്പോൾ ചികിത്സയിലാണ്. അസുഖം ഭേദപ്പെട്ടശേഷം മാത്രമാകും പുറത്തിറങ്ങുകയെന്നാണ് ജയിൽ അധികൃതർ സൂചിപ്പിക്കുന്നത്.

നിലവിൽ എറണാകുളം സബ് ജയിലിലാണ് സുനി തടവിലുള്ളത്. പൾസർ സുനിക്ക് ചൊവ്വാഴ്ചയാണ് സുപ്രീം കോടതി ജാമ്യം അനുവദിച്ചത്. കേസിൽ അറസ്റ്റിലായി ഏഴര വർഷത്തിന് ശേഷമാണ് ജാമ്യം ലഭിക്കുന്നത്.

കേസിന്റെ വിചാരണ നീണ്ടുപോകുന്നത് ചൂണ്ടിക്കാട്ടിയാണ് കോടതി ജാമ്യം അനുവദിച്ചത്. ഒരാഴ്ചയ്ക്കകം വിചാരണ കോടതി ജാമ്യം അനുവദിക്കണമെന്നാണ് സുപ്രീം കോടതിയുടെ രണ്ടംഗ ബെഞ്ചിന്റെ ഉത്തരവ്. ജാമ്യവ്യവസ്ഥകൾ എന്താണെന്ന് വിചാരണക്കോടതി നിശ്ചയിക്കണമെന്നും സുപ്രീം കോടതി നിർദേശിച്ചിട്ടുണ്ട്.

ഗുരുവായൂർ ക്ഷേത്രം നടപ്പന്തലിൽ വീഡിയോഗ്രാഫിക്ക് നിയന്ത്രണം

കൊച്ചി.ഗുരുവായൂർ ക്ഷേത്രം നടപ്പന്തലിൽ വീഡിയോഗ്രാഫിക്ക് നിയന്ത്രണം.ഹൈക്കോടതിയാണ് നിയന്ത്രണം ഏർപ്പെടുത്തിയത്.വിവാഹ ചടങ്ങുകള്‍ക്കും മറ്റ് മതപരമായ ചടങ്ങുകള്‍ക്കുമല്ലാതെ വീഡിയോഗ്രാഫി അനുവദിക്കരുത്.സെലിബ്രിറ്റികളെ അനുഗമിച്ചുള്ള വ്ലോഗർമാരുടെ വീഡിയോഗ്രാഫിയും അനുവദിക്കരുതെന്നും കോടതി.നടപ്പന്തൽ പിറന്നാൾ കേക്ക് മുറിക്കാനുള്ള സ്ഥലമല്ലെന്നും ഹൈക്കോടതി.ചിത്രകാരി ജസ്ന സലീം ക്ഷേത്ര പരിസരത്ത് കേക്ക് മുറിച്ചതുമായി ബന്ധപ്പെട്ട ഹർജിയിലാണ് ഉത്തരവ്

കുപ്രസിദ്ധ ഗൂണ്ടാ നേതാവ് കാക്കത്തോപ്പ് ബാലാജി ചെന്നെയില്‍ പൊലീസ് എൻകൗണ്ടറിൽ കൊല്ലപ്പെട്ടു

ചെന്നൈ. വീണ്ടും എൻകൗണ്ടർ കൊല. കുപ്രസിദ്ധ ഗൂണ്ടാ നേതാവ് കാക്കത്തോപ്പ് ബാലാജി പൊലീസ് എൻകൗണ്ടറിൽ കൊല്ലപ്പെട്ടു. 5 കൊലപാതകക്കേസുകൾ ഉൾപ്പടെ 59 കേസുകളിൽ പ്രതിയാണ്. പുളിയാന്തോപ്പിൽ വ്യാസർപാടി ജീവാ റെയിൽവേസ്റ്റേഷന് സമീപമായിരുന്നു എൻകൗണ്ടർ. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി സ്റ്റാൻലി ഹോസ്പിറ്റലിലേക്ക് മാറ്റി.ബിഎസ്പി തമിഴ്നാട് പ്രസിഡന്റ് കെ ആംസ്ട്രേങിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയേ ജൂലൈയിൽ എൻകൗണ്ടറിൽ കൊലപ്പെടുത്തിയിരുന്നു

ബൈക്ക് നിയന്ത്രണം വിട്ട് കിണറ്റിലേക്ക് മറിഞ്ഞ് 45 കാരൻ മരിച്ചു

കല്ലറ.ബൈക്ക് നിയന്ത്രണം വിട്ട് കിണറ്റിലേക്ക് മറിഞ്ഞ് 45 കാരൻ മരിച്ചു. കല്ലറ – നീറുമൺകടവ് സ്വദേശി സഞ്ജു (45) ആണ് മരിച്ചത്. ഇന്നലെ രാത്രിയാണ് സംഭവം. ഇന്ന് രാവിലെ ഉപയോഗമില്ലാത്ത കിണറ്റിന് സമീപം ബൈക്ക് കണ്ടതിനെ തുടർന്ന് നോക്കിയപ്പോഴാണ് കിണറ്റിൽ സഞ്ജുവിനെ കാണുന്നത്. ഉടൻ തന്നെ പാങ്ങോട് പൊലീസിനെ വിവരം അറിയിച്ചു

സഞ്ജു മദ്യപിച്ചിരുന്നതായി പൊലീസ് അറിയിച്ചു