Home Blog Page 2277

കൊച്ചിയിൽ വൻ സെക്സ് റാക്കറ്റ്; 20-കാരിയെ ഇരുപതോളം പേർക്ക് കൈമാറി… കേസിൽ മൂന്ന് പേർ പിടിയിൽ

കൊച്ചി: കൊച്ചിയില്‍ വന്‍ സെക്‌സ് റാക്കറ്റ് പിടിയില്‍. പെണ്‍വാണിഭ സംഘത്തെ നിയന്ത്രിച്ചിരുന്ന രണ്ടു വനിതകള്‍ ഉള്‍പ്പെടെ മൂന്നുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. എളമക്കരയിലുള്ള സെക്‌സ് റാക്കറ്റ് ബംഗ്ലാദേശില്‍ നിന്നുള്ള ഇരുപതുകാരി പെണ്‍കുട്ടിയെ ഇരുപതിലേറെ പേര്‍ക്ക് കാഴ്ചവെച്ചതായാണ് പൊലീസ് പറയുന്നത്.

മാതാപിതാക്കള്‍ നഷ്ടമായ പെണ്‍കുട്ടി 12-ാം വയസ്സിലാണ് ബന്ധുവിനോടൊപ്പം ഇന്ത്യയിലെത്തുന്നത്. പിന്നീട് പെണ്‍കുട്ടി സെക്‌സ് റാക്കറ്റിന്റെ പിടിയിലാകുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പെണ്‍കുട്ടി ലൈംഗിക ചൂഷണത്തിനിരയായി. കഴിഞ്ഞയാഴ്ചയാണ് പെണ്‍കുട്ടിയെ ബംഗളൂരുവില്‍ നിന്നും കൊച്ചിയിലെത്തിക്കുന്നത്.
സെക്‌സ് റാക്കറ്റിന്റെ കണ്ണിയായ സെറീന എന്ന സ്ത്രീയാണ് പെണ്‍കുട്ടിയെ കൊച്ചിയിലെത്തിച്ചതെന്നാണ് വിവരം. സെറീന, സഹായി ശ്യാം, സെറീനയ്‌ക്കൊപ്പം സംഘത്തെ നിയന്ത്രിച്ചിരുന്ന മറ്റൊരു സ്ത്രീ എന്നിവരാണ് എളമക്കര പൊലീസിന്റെ പിടിയിലായത്. വിവിധ സംസ്ഥാനങ്ങളുമായി ബന്ധമുള്ള സെക്‌സ് റാക്കറ്റിന്റെ കണ്ണികളാണ് ഇവരെന്നാണ് പൊലീസിന്റെ നിഗമനം. പെണ്‍കുട്ടിയെ പൊലീസ് സംരക്ഷണത്തിലേക്ക് മാറ്റി.

ചാമ്പ്യൻസ് ബോട്ട് ലീഗ് ഉപേക്ഷിക്കരുത്: കൊടിക്കുന്നിൽ സുരേഷ് എംപി

ആലപ്പുഴ.ചാമ്പ്യൻസ് ബോട്ട് ലീഗ് കേരളത്തിന്റെ പരമ്പരാഗത വള്ളംകളി മത്സരങ്ങളെ ആഗോള ശ്രദ്ധയുടെ കേന്ദ്രത്തിലേക്ക് കൊണ്ടുവരുന്ന ഒരു അഭിമാനകരമായ കായികമേളയാണ്. ഈ മേള കേരളത്തിലെ സാംസ്കാരിക പൈതൃകത്തിന്റെ അവിഭാജ്യഘടകമായ വള്ളംകളി മത്സരങ്ങളെ പ്രോത്സാഹിപ്പിക്കുകയും കേരളത്തിന്റെ ടൂറിസം മേഖലയെ സമ്പന്നമാക്കുകയും ചെയ്യുന്നു. ഇതൊരു പൊതു ഉത്സവമാക്കി മാറ്റുവാനും ഗ്രാമീണ അടിത്തറയിലുള്ള വള്ളംകളികൾക്ക് ജനപങ്കാളിത്തം ഉറപ്പുവരുത്തുവാനും സാംസ്കാരിക പൈതൃക സംരക്ഷണത്തോടൊപ്പം ബോട്ട് ക്ലബ്ബുകൾക്ക് സാമ്പത്തിക ആനുകൂല്യങ്ങൾ ഉറപ്പാക്കുവാനും ചാമ്പ്യൻസ് ബോട്ട് ലീഗിന് കഴിയും.

ചാമ്പ്യൻസ് ബോട്ട് ലീഗ് ഉപേക്ഷിക്കുന്നതും ഇതിന്റെ തുടർച്ചയുള്ള സജീവ പിന്തുണ ഇല്ലാതാകുന്നതും കേരളത്തിന്റെ സാംസ്കാരിക പൈതൃകത്തെ പാരമാർത്ഥികമായി ബാധിക്കും. കൂടാതെ, ടൂറിസം മേഖലയിലെ മാറ്റം സൃഷ്ടിക്കാൻ ആവശ്യമായ അവസരങ്ങൾ നഷ്ടപ്പെടുത്തും. സർക്കാർ സാങ്കേതിക സഹായവും സാമ്പത്തിക പിന്തുണയും ഉറപ്പാക്കണമെന്ന് എംപി ആവശ്യപ്പെടുന്നു.

ചാമ്പ്യൻസ് ബോട്ട് ലീഗ് , കേരളത്തിന്റെ പൈതൃകവും ആഗോള ടൂറിസം സാധ്യതകളും വളർത്താനുളള മികവുറ്റൊരു പ്ലാറ്റ്ഫോം ആയി മാറിയിരിക്കെ,  ഇതിനെ ഉപേക്ഷിക്കുന്നത് ഗ്രാമീണ ജനസംഖ്യയുടെ പൊതുപങ്കാളിത്തത്തിനും പ്രത്യേകിച്ചും തുഴച്ചിൽക്കാർ, ബോട്ട് ക്ലബ്ബുകൾ, വള്ളങ്ങളുടെ ഉടമകൾ എന്നിവരുടെ സാമ്പത്തിക നഷ്‌ടത്തിനും കാരണമാകുമെന്ന് എംപി മുന്നറിയിപ്പ് നൽകി.

കേരളത്തിലെ കല, കായികം, സാംസ്കാരികവും സാമ്പത്തികവുമായ വികാസം ഉറപ്പാക്കാൻ ഈ ലീഗ് തുടരണമെന്നും, സംസ്ഥാന സർക്കാർ, ടൂറിസം വകുപ്പ് എന്നിവ അദ്ധ്യക്ഷതയിൽ അടിയന്തരമായി യോഗം ചേർന്ന് ചാമ്പ്യൻസ് ബോട്ട്  ലീഗ് തീയതികൾ പ്രഖ്യാപിക്കപ്പെടേണ്ടതുണ്ടെന്നും എംപി കൂട്ടിച്ചേർത്തു.

മുകേഷ് അടക്കമുള്ളവർക്കെതിരെ ആരോപണം ഉന്നയിച്ച നടിക്കെതിരെ വീണ്ടും പരാതി

കൊച്ചി. മുകേഷ് അടക്കമുള്ളവർക്കെതിരെ ആരോപണം ഉന്നയിച്ച നടിക്കെതിരെ വീണ്ടും പരാതി. നടി തന്നെ സമൂഹമാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തിയെന്നാണ് ബന്ധുവായ യുവതിയുടെ പരാതി. പ്രായപൂർത്തിയാകുന്നതിന് മുൻപുള്ള ചിത്രങ്ങൾ അടക്കം പങ്കുവെച്ചു. എറണാകുളം റൂറൽ എസ്പിക്കാണ് പരാതി നൽകിയത്. യുവതി ആദ്യം നൽകിയ പരാതിയിൽ ഇന്ന് ഡിവൈഎസ്പി മൊഴി എടുക്കും

ഡ്യൂട്ടി ഫ്രീ ഷോപ്പിൽ കുഴഞ്ഞു വീണ യാത്രക്കാരൻ വിമാനത്താവളത്തിൽ മരണമടഞ്ഞു

.കൊച്ചി. ഡ്യൂട്ടി ഫ്രീ ഷോപ്പിൽ കുഴഞ്ഞു വീണ യാത്രക്കാരൻ വിമാനത്താവളത്തിൽ മരണമടഞ്ഞു. അമേരിക്കൻ പൗരത്വമുള്ള മലയാളി സൈമൺ ജിമ്മി വെട്ടുകാട്ടിലാണ് മരണമടഞ്ഞത്. പുലർച്ചെ എമിറേറ്റ്സ് വിമാനത്തിൽ വന്നിറങ്ങിയ ഇദ്ദേഹം ഡ്യൂട്ടി ഫ്രീയിൽ സാധനങ്ങൾ തിരയുന്നതിനിടയിലാണ് ദേഹാസ്വസ്ഥനായത്. ഉടൻ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല

ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പ്, കെജ്രിവാൾ ഇന്ന് പ്രചരണത്തിന് ഇറങ്ങും

ചണ്ഡീഗഡ്.ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടിക്കായി ഡൽഹി മുൻ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ ഇന്ന് പ്രചരണത്തിന് ഇറങ്ങും.. ഹരിയാനയിലെ 13 മണ്ഡലങ്ങളിൽ ആണ് പ്രചരണം. പ്രവർത്തകരെയും മണ്ഡലത്തിലെ ജനങ്ങളെയും അരവിന്ദ് കെജ്രിവാൾ അഭിസംബോധന ചെയ്യും. ഡൽഹി മുഖ്യമന്ത്രി സ്ഥാനം രാജിവച്ചതിനുശേഷം ഉള്ള ആദ്യ പൊതു പരിപാടിയാണിത്.
ഹരിയാനയിലെ ജഗദ്രിയിൽ അരവിന്ദ് കെജ്‌രിവാൾ റോഡ് ഷോ നടത്തും. ‘
അതേസമയം പ്രധാനമന്ത്രി നരേന്ദ്രമോദിയും ഇന്ന് ഹരിയാനയിൽ പ്രചരണത്തിന് എത്തും. കുരുക്ഷേത്രയിലെ ബിജെപിയുടെ പ്രചാരണ റാലിയിൽ പ്രധാനമന്ത്രി സംസാരിക്കും.

ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായവർക്കായുള്ള തിരച്ചിൽ ഇന്ന് പുനരാരംഭിക്കും

ഒരു മാസത്തെ ഇടവേളയ്ക്ക് ശേഷം ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായവർക്കായുള്ള തിരച്ചിൽ ഇന്ന് പുനരാരംഭിക്കും. തിരച്ചിലിനായി ഗോവ തുറമുഖത്ത് നിന്ന് കൊണ്ടുവരുന്ന ഡ്രഡ്ജർ ഇന്ന് ഷിരൂരിൽ എത്തിക്കും. ഇന്നലെ രാത്രിയോടെ ഡ്രഡ്ജർ എത്തിക്കാൻ ശ്രമിച്ചെങ്കിലും വെളിച്ചക്കുറവ് കാരണം കരയ്ക്കടിപ്പിക്കുകയായിരുന്നു. രാവിലെ ഒമ്പത് മണിയോടെ ഷിരൂരിൽ എത്തിച്ച് തിരച്ചിൽ തുടങ്ങാനാണ് ശ്രമം. ഗംഗാവലി പുഴയിൽ നാവികസേന അടയാളപ്പെടുത്തിയ സ്ഥലങ്ങളിലെ മണ്ണും കല്ലുകളായിരിക്കും ഡ്രഡ്ജർ ഉപയോഗിച്ച് ആദ്യം നീക്കം ചെയ്യുക. തിരച്ചിലിന് നിലവിൽ കാലാവസ്ഥ അനുകൂലമാണ്.

കലവൂരിൽ 73കാരിയെ കൊന്നു കുഴിച്ചുമൂടിയ കേസ്, പ്രതികളുമായി അന്വേഷണസംഘം കർണാടകയിലേക്ക്

ആലപ്പുഴ. കലവൂരിൽ 73കാരി സുഭദ്രയെ കൊന്നു കുഴിച്ചുമൂടിയ കേസിൽ പ്രതികൾ ശർമ്മിളയും മാത്യുസ്സുമായി അന്വേഷണസംഘം
കർണാടകയിലേക്ക് തിരിച്ചു.
പ്രതികൾ ഒളിവിൽ കഴിഞ്ഞ ഉഡുപ്പിയിലും സുഭദ്രയുടെ സ്വർണാഭരണങ്ങൾ വിറ്റ മണിപ്പാലിലെ ജ്വല്ലറിയിലും എത്തിച്ച് തെളിവെടുക്കും. ഇന്നലെ ഇരുപ്രതികളെയും കൊല നടന്ന കലവൂർ കോർത്തശേരിയിലെ വാടക വീട്ടിലെത്തിച്ചു തെളിവെടുത്തിരുന്നു. സുഭദ്രേ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്താൻ ഉപയോഗിച്ച ഷാളും സുഭദ്രയുടെ മറ്റു വസ്ത്രങ്ങളും കത്തിച്ച സ്ഥലം പ്രതികൾ കാണിച്ചുകൊടുത്തു. സുഭദ്രയുടെ മൊബൈൽ ഫോൺ ആഭരണങ്ങൾ, ബാഗ് തുടങ്ങിയവ ഇനിയും കണ്ടെടുക്കേണ്ടതുണ്ട്. 8 ദിവസത്തേക്കാണ് കോടതി പ്രതികളെ പോലീസ് കസ്റ്റഡിയിൽ വിട്ടത്. റിമാൻഡിലുള്ള മൂന്നാം പ്രതി റൈനോൾഡിനായി പിന്നീട് കസ്റ്റഡി അപേക്ഷ നൽകും. മണ്ണഞ്ചേരി സിഐ MK. രാജേഷിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘമാണ് കർണാടകയിലേക്ക് തിരിച്ചത്.

എൻസിപി അനുനയ തീരുമാനത്തിന് ദേശീയ നേതൃത്വം

തിരുവനന്തപുരം. എൻസിപി അനുനയ തീരുമാനത്തിന് ദേശീയ നേതൃത്വം ശ്രമിക്കും. മന്ത്രിസ്ഥാനം കൈമാറാൻ ശശീന്ദ്രൻ തയ്യാറായാൽ സംസ്ഥാന അധ്യക്ഷ പദവി നൽകും. നിർദ്ദേശം ദേശീയ അധ്യക്ഷൻ ശശീന്ദ്രനെ അറിയിക്കുമെന്ന് വിവരം.

പാർട്ടി പുനസംഘടനയുമായി ബന്ധപ്പെട്ട ശശീന്ദ്രന്റെ നിർദ്ദേശങ്ങളും മന്ത്രിസ്ഥാനം രാജിവയ്ക്കാം എന്ന് സമ്മതിച്ചാൽ അംഗീകരിക്കും

കേരളത്തിലെ ഏറ്റവും പൊക്കമുള്ള വ്യക്തി; കമറുദീൻ അന്തരിച്ചു

തൃശൂർ: കേരളത്തിലെ ഏറ്റവും ഉയരം കൂടിയ വ്യക്തി എന്ന റെക്കോർഡിന് ഉടമയായിരുന്ന പാവറട്ടി സ്വദേശി പണിക്കവീട്ടിൽ കമറുദീൻ (61) അന്തരിച്ചു.

മഞ്ഞപ്പിത്തം ബാധിച്ചു ചികിത്സയിലായിരുന്നു. ഏഴടി 2 ഇഞ്ച് ആയിരുന്നു ഉയരം.

ടോൾമെൻ അസോസിയേഷന്റെ സംസ്ഥാന സമ്മേളനത്തിലാണ് സംസ്ഥാനത്തെ ഏറ്റവും ഉയരം കൂടിയ വ്യക്തിയായി കമറുദീനെ തിരഞ്ഞെടുത്തത്.

വിവിധ ഭാഷകളിലായി ഇരുപത്തഞ്ചിലേറെ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.

വിനയൻ സംവിധാനം ചെയ്ത അത്ഭുത ദ്വീപ് എന്ന ചിത്രത്തിലാണ് അവസാനമായി അഭിനയിച്ചത്.

ഭാര്യ: ലൈല.

മക്കൾ: റയ്ഹാനത്ത്, റജീന

കാറില്‍ എത്തി ബൈക്ക് യാത്രക്കാരെ ഇടിച്ചു തെറിപ്പിച്ചു,രണ്ട്പേര്‍ പിടിയില്‍

FILE PIC

കോഴിക്കോട് . മുക്കത്ത് ഇന്നലെ രാത്രി ഉണ്ടായ വാഹനാപകടം. രണ്ട് പേർ മുക്കം പോലീസിൻ്റെ പിടിയിൽ. തിരുവമ്പാടി സ്വദേശികളായ വിബിൻ, നിഷാം എന്നിവരെയാണ് പിടികൂടിയത്. ഇവർക്ക് എതിരെ വധശ്രമം, മദ്യപിച്ച് വാഹനമോടിക്കൽ എന്നീ വകുപ്പുകൾ ചേർത്തു. ഇവർ ഓടിച്ച കാർ അമിതവേഗതയിൽ എത്തി ബൈക്കിനെ ഇടിച്ചു തെറിപ്പിച്ചിരുന്നു. ബൈക്ക് യാത്രികരായ രണ്ട് പേർ ചികിത്സയിൽ. ബൈക്കിൽ നിന്ന് മദ്യക്കുപ്പികളും എയർഗണും കണ്ടെത്തിയിരുന്നു