27.5 C
Kollam
Wednesday 14th January, 2026 | 06:19:25 PM
Home Blog Page 2253

ഗംഗാവാലിയില്‍ നിന്ന് ലോറിയുടെ ക്രാഷ് ഗാര്‍ഡ് കണ്ടെത്തി; അര്‍ജുൻ ഓടിച്ച ലോറിയുടെതെന്ന് ഉടമ

അങ്കോല: ഉത്തര കർണാടകയിലെ ഷിരൂരിലുണ്ടായ മണ്ണിടിച്ചിലില്‍ കാണാതായ കോഴിക്കോട് സ്വദേശി അർജുനായുള്ള തിരച്ചിലിനിടെ ഓടിച്ചിരുന്ന ലോറിയുടെ ക്രാഷ് ഗാർഡ് കണ്ടെത്തിയതായി സൂചന.

അർജുൻ ഓടിച്ചിരുന്ന ലോറിയുടെ ക്രാഷ്ഗാർഡ് തന്നെയാണ് അതെന്ന് ലോറിയുടെ ഉടമ മനാഫ് സ്ഥിരീകരിച്ചിട്ടുണ്ട്. ലോറിയില്‍ തടി കെട്ടാനുപയോഗിച്ച കയറും കണ്ടെത്തിയിട്ടുണ്ട്. ഈ ഭാഗത്ത് തിരച്ചില്‍ തുടർന്നാല്‍ ലോറി കണ്ടെത്താനാകുമെന്നാണ് കരുതുന്നത്.

നാവിക സേന അടയാളപ്പെടുത്തിയ സ്ഥലത്ത് നടത്തിയ തിരച്ചിലിനിടെയാണ് ബമ്ബർ ലഭിച്ചത്. ബമ്ബറിന് പുറമെ ഒരു ബാഗും കിട്ടി. എന്നാല്‍ ബാഗ് അർജുന്റെത് അല്ലെന്നാണ് കുടുംബാംഗങ്ങള്‍ അറിയിച്ചത്.

‘നമ്മുടെ ലോറിയുടെ ഭാഗം തന്നെയാണ് കണ്ടെത്തിയിരിക്കുന്നത്. പുറകുവശത്തെ ബമ്പറാണ്. ആദ്യം മുതല്‍ അവിടെ തിരയാന്‍ പറഞ്ഞിരുന്നു. തിരയുന്നില്ലെങ്കില്‍ നമുക്ക് എന്ത് ചെയ്യാന്‍ കഴിയും. കണ്ടെത്തിയ ഭാഗം തിരിച്ചറിയുന്നതിന് അധികൃതർ വിളിച്ചിട്ടുണ്ട്’ -മനാഫ് പറഞ്ഞു.

മുങ്ങല്‍ വിദഗ്ധൻ ഈശ്വർ മാല്‍പെ തിങ്കളാഴ്ചത്തെ തിരച്ചിലില്‍ പങ്കെടുത്തിരുന്നില്ല. ജില്ലാഭരണകൂടവും പൊലീസുമായുള്ള അഭിപ്രായ ഭിന്നതയെ തുടർന്ന് അദ്ദേഹം വീട്ടിലേക്ക് മടങ്ങുകയായിരുന്നു. ഡ്രെഡ്ജർ ഉപയോഗിച്ച്‌ തിരച്ചില്‍ നടത്തുന്നതിനടുത്തായി ഇറങ്ങാൻ ശ്രമിച്ച മല്‍പെയെ അതിന് അനുവദിച്ചിരുന്നില്ല.

നടൻ മധുവിന് ആശംസകളുമായി സുരേഷ് ഗോപി, മധു നല്‍കിയത് കണ്ടോ

തിരുവനന്തപുരം.നടൻ മധുവിന് ആശംസകളുമായി സുരേഷ് ഗോപി. മധുവിൻറെ വസതിയിൽ എത്തിയാണ് ആശംസകൾ അറിയിച്ചത്. ഇടയ്ക്ക് ഇടയ്ക്ക് അദ്ദേഹത്തെ കാണാൻ വീട്ടിലെത്താറുണ്ട്. മധുവിന്റെ ജന്മനക്ഷത്ര ദിവസം ആഘോഷ പരിപാടികൾ നടത്താൻ തീരുമാനിക്കുന്നുണ്ട്. മമ്മൂട്ടിയോട് മോഹൻലാലിനോടും ആലോചിച്ചതിനുശേഷം തീരുമാനം. ആഘോഷം സ്വന്തം വസതിയിൽ വച്ച് നടത്താനാണ് അദ്ദേഹത്തിന് ഇഷ്ടമെന്ന് സൂചിപ്പിച്ചു. ഭാര്യ രാധികയ്ക്ക് ഒപ്പമാണ് സുരേഷ് ഗോപി എത്തിയത്. മധു അദ്ദേഹത്തിന് ഒരു സ്വര്‍ണമോതിരം സമ്മാനം നല്‍കിയാ്ണ് യാത്രയാക്കിയത്.

എഡിജിപി എം ആർ അജിത്കുമാർ നടത്തിയ പൂരം കലക്ക് അന്വേഷണ റിപ്പോർട്ടിൽ ആർക്കെതിരെയും നടപടിക്ക് ശുപാർശയില്ല

തിരുവനന്തപുരം. തൃശൂർ പൂരം അലങ്കോലപ്പെട്ടതിനെ കുറിച്ച് എഡിജിപി എം ആർ അജിത്കുമാർ നടത്തിയ അന്വേഷണ റിപ്പോർട്ടിൽ ആർക്കെതിരെയും നടപടിക്ക് ശുപാർശയില്ല. സിറ്റി പോലീസ് കമ്മിഷണറുടെ പരിചയക്കുറവും അനുനയമില്ലായ്മയും പൂരം അലങ്കോലപ്പെടുത്തി എന്നു കുറ്റപ്പെടുത്തുമ്പോഴും തുടർനടപടി എന്തെന്ന് പറയാതെ ആണ് റിപ്പോർട്ട്‌ അവസാനിപ്പിക്കുന്നത്.

മുൻ തൃശൂർ കമ്മിഷണർ അങ്കിത് അശോകന്റെ വീഴ്ചയാണ് പൂരം അലങ്കോലപ്പെടാൻ കാരണമെന്ന് റിപ്പോർട്ട് സമ്മതിക്കുമ്പോഴും ആർക്കെതിരെയും ഒരു നടപടിയും ശുപാർശ ചെയ്യുന്നില്ല. പൂര ദിവസം നഗരത്തിൽ തന്നെ ഉണ്ടായിരുന്നെങ്കിലും കമ്മീഷണറെ വേണ്ട നിർദേശങ്ങൾ നൽകേണ്ട എഡിജിപി അജിത്കുമാറിന്റെ മൗനത്തെ കുറിച്ചും ഒരു പരാമർഷവും ഇല്ല. നഗരത്തിൽ തങ്ങി പിറ്റേദിവസം മൂകാംബികയിലേക്ക് പോയെന്നാണ് ഡിജിപിയോട് അജിത് കുമാർ നൽകിയ വിശദീകരണം. എന്നാൽ ചുമതലയുണ്ടായിരുന്ന
IG, DIG എന്നിവരെക്കുറിച്ച് മിണ്ടാട്ടമില്ല.
ഉന്നത ഉദ്യോഗസ്ഥരെ കമ്മീഷണർ വിവരമറിയിച്ചില്ലെന്ന് മാത്രമാണ് റിപ്പോർട്ടിൽ ഉള്ളത്. സ്ഥലത്തുണ്ടായിരുന്ന IG കെ സേതുരാമനും DIG അജീത ബീഗവും എന്ത് ചെയ്‌തെന്നും അറിയില്ല. കടുത്ത നിയന്ത്രണങ്ങൾക്കെതിരെ മുന്നറിയിപ്പ് നൽകിയ പരിചയസമ്പന്നരായ ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിൽ നിയോഗിക്കാത്തത് എന്തുകൊണ്ടെന്നുള്ള ചോദ്യത്തിനും ഉത്തരമില്ല. 1500 പേജുകൾ വരുന്ന റിപ്പോർട്ടിൽ ആകെയുള്ളത് പൂരം നടത്തിപ്പിന്റെ സുരക്ഷ പ്രോട്ടോക്കോളും, ചിത്രങ്ങളും വരുത്തേണ്ട മാറ്റങ്ങളും മാത്രം. റിപ്പോർട്ട് ഡിജിപി ആഭ്യന്തര സെക്രട്ടറിക്ക് കൈമാറി. ഉള്ളടക്കം പരിശോധിച്ച ശേഷം ആഭ്യന്തര സെക്രട്ടറി ആകും മുഖ്യമന്ത്രിക്ക് റിപ്പോർട്ട് നൽകുക.

കുട്ടികൾക്കെതിരായ ലൈംഗിക ചൂഷണം,സുപ്രധാന ഉത്തരവുമായി സുപ്രീം കോടതി

ന്യൂഡെല്‍ഹി.കുട്ടികൾക്കെതിരായ ലൈംഗിക ചൂഷണങ്ങൾ തടയാൻ സുപ്രധാന ഉത്തരവുമായി സുപ്രീം കോടതി. കുട്ടികളുടെ അശ്ലീല ദൃശ്യങ്ങൾ ഡൗൺലോഡ് ചെയ്യുന്നതും കാണുന്നതും സൂക്ഷിക്കുന്നതും പോക്സോ നിയമപ്രകാരം കുറ്റകരമാണെന്ന് സുപ്രീം കോടതി.ചൈൽഡ് പോണോഗ്രാഫി എന്ന പദം ഉപയോഗിക്കരുതെന്നും പകരം പദം വേണമെന്നും പാർലമെൻ്റിനോട് സുപ്രിം കോടതി
നിർദ്ദേശിച്ചു.


കുട്ടികളുടെ അശ്ലീലചിത്രങ്ങൾ ഡൗൺലോഡ് ചെയ്ത് കാണുന്നത് പോക്സോ നിയമപ്രകാരം കുറ്റകരമല്ലെന്ന മദ്രാസ് ഹൈക്കോടതി ഉത്തരവ് റദ്ദാക്കിയാണ് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിന്റെയും ജസ്റ്റിസ് ജെ ബി പർദിവാലയുടെയും ബെഞ്ചിന്റെ സുപ്രധാന ഉത്തരവ്.

കുട്ടികളുടെ അശ്ലീലചിത്രങ്ങൾ ഫോണിൽ ഡൗൺലോഡ് ചെയ്‌തതിന് 28 കാരനായ യുവാവിനെതിരെ കേസെടുത്ത കേസിലായിരുന്നു മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവ്. ഇയാൾക്കെതിരായ ക്രിമിനൽ നടപടികൾ പുനഃസ്ഥാപിച്ചു സുപ്രീം കോടതി, മദ്രാസ് ഹൈ ക്കോടതി ഉത്തരവിൽ ഗുരുതര പിഴവ് പറ്റിയതായി നിരീക്ഷിച്ചു. കുട്ടികളുടെ അശ്ലീല ദൃശ്യങ്ങൾ ഡൗൺലോഡ് ചെയ്യുന്നതും കാണുന്നതും സൂക്ഷിക്കുന്നതും പോക്സോ നിയമപ്രകാരം കുറ്റകരമാണെന്ന് സുപ്രീം കോടതി ഉത്തരവിട്ടു.

ചൈൽഡ് പോണോഗ്രാഫി’ എന്ന പദത്തിന് പകരം ‘കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുന്നതും അധിക്ഷേപിക്കുന്നതുമായ വസ്തുക്കൾ ‘ എന്ന് ഉപയോഗിക്കുന്നതിന് പോക്സോ നിയമത്തിൽ ഭേദഗതി വരുത്താൻ സുപ്രീം കോടതി പാർലമെൻ്റിനോട് നിർദ്ദേശിച്ചു.

ഭേദഗതി പ്രാബല്യത്തിൽ വരുന്നതുവരെ കേന്ദ്ര സർക്കാരിന് ഓർഡിനൻസ് കൊണ്ടുവരാമെന്ന് സുപ്രീം കോടതി വ്യക്തമാക്കി.

‘ജയ് ഹനുമാൻ’ റാപ്പര്‍ ഹനുമാന്‍ കൈന്‍ഡിനെ ആലിംഗനം ചെയ്ത് പ്രധനമന്ത്രി മോദി – വീഡിയോ വൈറല്‍

ന്യൂയോര്‍ക്ക്: ന്യൂയോർക്കിലെ ലോംഗ് ഐലൻഡിൽ നടന്ന പരിപാടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും റാപ്പർ ഹനുമാൻകൈൻഡും കണ്ടുമുട്ടിയ വീഡിയോ വൈറലാകുന്നു. യുഎസ് ഇന്ത്യ ബന്ധം ശക്തിപ്പെടുത്തുന്നതിന്‍റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ത്രിദിന യുഎസ് സന്ദർശനത്തിന്‍റെ ഭാഗമായി നാസൗ കൊളീസിയത്തിൽ നടന്ന ‘മോദിയും യുഎസും’ എന്ന പരിപാടിയിലാണ് ഈ അപൂര്‍വ്വ കൂടികാഴ്ച.

ഹനുമാൻകൈൻഡ് എന്ന് അറിയപ്പെടുന്ന മലയാളിയായ റാപ്പര്‍ സൂരജ് ചെറുകാട്ട് ഈ പരിപാടിയില്‍ തന്‍റെ പ്രകടനത്തിലൂടെ പ്രേക്ഷകരുടെ മനം കവർന്നിരുന്നു. പിന്നാലെ, പ്രധാനമന്ത്രി മോദി റാപ്പറെ ഹസ്തദാനം ചെയ്യുകയും ആലിംഗനം ചെയ്ത് അഭിവാദ്യം ചെയ്യുകയും ചെയ്തു. കലാകാരനെ ആലിംഗനം ചെയ്യുന്നതിനുമുമ്പ് പ്രധാനമന്ത്രി “ജയ് ഹനുമാൻ” എന്ന് വിളിച്ചതും ശ്രദ്ധേയമായി.

ഹനുമാന്‍ കൈന്‍റിന്‍റെ ഗാനം ബിഗ് ഡ്രോസ് ഇപ്പോള്‍ ആഗോളതലത്തില്‍ തന്നെ വൈറലാണ്. റഷ് അവര്‍, ഗോ ടു സ്ലീപ്പ് തുടങ്ങിയ ട്രാക്കുകളും ഹനുമാൻകൈൻഡിന്‍റെതായി ഹിറ്റാണ്. മുഖ്യധാരാ ഹിപ്-ഹോപ്പിലെ ഇന്ത്യന്‍ മുഖമായി അതിവേഗം ഉയർന്നുവരുന്ന സൂരജ് യുഎസിലെ പ്രധാനമന്ത്രിയുടെ പരിപാടിയിലെ മുഖ്യ ആകര്‍ഷണമായിരുന്നു.

ഗായകൻ ആദിത്യ ഗാധ്വി, സംഗീതസംവിധായകൻ ദേവി ശ്രീ പ്രസാദ് എന്നിവരുൾപ്പെടെയുള്ള മറ്റ് കലാകാരന്മാരുടെ പ്രകടനങ്ങളും ചടങ്ങിൽ ഉണ്ടായിരുന്നു. വൈറൽ ഹിറ്റായ ഖലാസിക്ക് പേരുകേട്ട ആദിത്യയും 13,500-ഓളം വരുന്ന യുഎസ് ഇന്ത്യക്കാരുടെ ജനകൂട്ടത്തിന് മുന്നില്‍ ഗാനം അവതരിപ്പിച്ചു. പുഷ്പ: ദി റൈസ്, വാൾട്ടയർ വീരയ്യ എന്നീ ബ്ലോക്ക്ബസ്റ്ററുകളിലെ പ്രശസ്തനായ സംഗീത സംവിധായകന്‍ ദേവി ശ്രീ പ്രസാദ് ആ ഗാനങ്ങളും അവതരിപ്പിച്ചു.

സെപ്തംബർ 22-ന് പ്രധാനമന്ത്രി പതിനായിരക്കണക്കിന് ഇന്ത്യൻ-അമേരിക്കൻ വംശജരെ അഭിസംബോധന ചെയ്തു. പ്രസംഗത്തിൽ ഇന്ത്യയുടെ ദ്രുതഗതിയിലുള്ള പുരോഗതിയെക്കുറിച്ച് അദ്ദേഹം സംസാരിച്ചു, ഇന്ത്യയ്ക്കും ഇന്ത്യൻ പ്രവാസികൾക്കും പ്രാധാന്യമുള്ള വിവിധ വിഷയങ്ങൾ അദ്ദേഹം പ്രസംഗത്തില്‍ പരാമര്‍ശിച്ചു.

യുഎസിലെ ഇന്ത്യൻ സമൂഹത്തെ ഇന്ത്യയുടെ ബ്രാൻഡ് അംബാസഡർമാര്‍ എന്നാണ് മോദി വിശേഷിപ്പിച്ചത്. നമ്മുടെ രണ്ട് മഹത്തായ ജനാധിപത്യ രാജ്യങ്ങളെ ബന്ധിപ്പിക്കുന്ന പാലമാണ് നിങ്ങളെന്ന് പ്രവാസികളെ അദ്ദേഹം അഭിസംബോധന ചെയ്തു.

വയോധികയെ ട്രെയിനിൽ നിന്ന് കാണാനില്ലന്ന് പരാതി

തിരുവനന്തപുരം.വയോധികയ ട്രെയിനിൽ നിന്ന് കാണാനില്ലന്ന് പരാതി.തിരുവനന്തപുരം കാട്ടായിക്കോണം സ്വദേശിനി വിലാസിനിയെയാണ് ട്രെയിനിൽ നിന്ന് കാണാതായത്.പൂനെയിൽ നിന്ന് ട്രെയിൻ മാർഗം തിരുവനന്തപുരത്തേക്ക് എത്തുമ്പോഴായിരുന്നു സംഭവം.പൂനെ – കന്യാകുമാരി എക്‌സ്പ്രസിലാണ് ഇവർ യാത്ര ചെയ്തത്.യാത്ര ചെയ്യുന്ന സമയത്ത് ഭർത്താവ് കൃഷ്ണൻ കുട്ടി മാത്രമാണ് ഒപ്പമുണ്ടായിരുന്നത്.പാലക്കാട് എത്തിയപ്പോഴാണ് ഭാര്യയെ കാണാനില്ലെന്ന കാര്യം മനസ്സിലായത്. റയിൽവേ പോലീസിന്റെ പരിശോധനയിൽ കോയമ്പത്തൂർ റെയിൽവേ സ്റ്റേഷന് സമീപത്തെ സി സി ടി വിയിൽ വിലാസിനിയുടെ ദ്യശ്യങ്ങൾ ലഭിച്ചിട്ടുണ്ട്. കുടുംബത്തിന്റെ പരാതിയിൽ പോലീസ് അന്വേഷണം ആരംഭിച്ചു.

മക്കള്‍ക്കായി വര്‍ഷങ്ങളോളം നിയമപോരാട്ടം നടത്തും; ജയംരവി

നടന്‍ ജയം രവി ഭാര്യ ആരതിയുമായുള്ള വിവാഹമോചന വാര്‍ത്തകള്‍ക്ക് പിന്നാലെ ഇപ്പോള്‍ മക്കളുടെ കസ്റ്റഡിക്കായി വര്‍ഷങ്ങളോളം നിയമപോരാട്ടം നടത്തും എന്ന് വ്യക്തമാക്കിയിരിക്കുകയാണ്.
എന്റെ മക്കളായ ആരവിന്റേയും അയാന്റേയും കസ്റ്റഡി എനിക്ക് വേണം. പത്തല്ല 20 അല്ല എത്ര വര്‍ഷം നീണ്ടാലും ഈ വിവാഹമോചനത്തിനായി കോടതിയില്‍ പോരാടാന്‍ ഞാന്‍ തയ്യാറാണ്. എന്റെ ഭാവി എന്റെ മക്കളാണ്. അവരാണ് എന്റെ സന്തോഷം. ദേശിയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ താരം പറഞ്ഞു. മൂത്ത മകന്‍ ആരവിനൊപ്പം ചേര്‍ന്ന് സിനിമ നിര്‍മിക്കണമെന്നും മകനെ സിനിമയിലേക്ക് കൊണ്ടുവരണമെന്നും രവി പറഞ്ഞു.
ദാമ്പത്യ ബന്ധത്തിലെ അസ്വാരസ്യങ്ങള്‍ പരിഹരിക്കാന്‍ ആരതി സമീപിച്ചു എന്ന വാര്‍ത്തകളോട് രൂക്ഷമായ രീതിയിലാണ് താരം പ്രതികരിച്ചത്. താന്‍ രണ്ട് തവണ വക്കീല്‍ നോട്ടീസ് അയച്ചിട്ടും അവര്‍ പ്രതികരിച്ചില്ല. അനുരഞ്ജനത്തിന് ശ്രമമുണ്ടായിരുന്നെങ്കില്‍ കാമുകിയെക്കുറിച്ച് വാര്‍ത്തകള്‍ വരുമായിരുന്നോ എന്നും താരം ചോദിച്ചു.
വിവാഹമോചനം പ്രഖ്യാപിച്ചുകൊണ്ട് താരം കുറിപ്പ് പുറത്തുവിടുകയായിരുന്നു. പിന്നാലെ തന്റെ അറിവോ സമ്മതമോ ഇല്ലാതെയാണ് ജയം രവി വിവാഹമോചനം പ്രഖ്യാപിച്ചത് എന്ന് പറഞ്ഞുകൊണ്ട് ആരതി രംഗത്തെത്തി. പിന്നാലെ ഗായിക കെനിഷ ഫ്രാന്‍സിസുമായി നടന്‍ പ്രണയത്തിലാണ് എന്ന തരത്തില്‍ അഭ്യൂഹങ്ങള്‍ പ്രചരിക്കാന്‍ തുടങ്ങി. ഇത് തള്ളിക്കൊണ്ട് താരം രംഗത്തെത്തിയിരുന്നു.

മല്ലിയില ജ്യൂസ് ഇങ്ങനെ കുടിച്ച് നോക്കൂ, ശരീരത്തിലെ മാറ്റങ്ങൾ അനുഭവച്ചറിയൂ

ആന്‍റി ഓക്സിഡന്‍റുകളുടെ കലവറയാണ് മല്ലിയില. പ്രോട്ടീന്‍, അയേണ്‍, മഗ്നീഷ്യം, കാത്സ്യം, പൊട്ടാസ്യം, ഭക്ഷ്യനാരുകള്‍, വിറ്റാമിനുകള്‍ തുടങ്ങിയവ ഇവയില്‍ അടങ്ങിയിരിക്കുന്നു. അതിനാല്‍ മല്ലിയില ജ്യൂസ് തയ്യാറാക്കി ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്.

രാവിലെ വെറും വയറ്റില്‍ മല്ലിയില ജ്യൂസ് കുടിക്കൂ, അറിയാം ഗുണങ്ങള്‍:

  1. വയറു കുറയ്ക്കാന്‍

ശരീരത്തില്‍ അടിഞ്ഞുകൂടി കിടക്കുന്ന കൊഴുപ്പിനെ നീക്കം ചെയ്യാന്‍ മല്ലിയില ജ്യൂസ് വെറും വയറ്റില്‍ കുടിക്കാം.

  1. ദഹനം

നാരുകള്‍ അടങ്ങിയ മല്ലിയില ജ്യൂസ് വെറും വയറ്റില്‍ കുടിക്കുന്നത് ദഹനം മെച്ചപ്പെടുത്താനും ഗ്യാസ്, വയര്‍ വീര്‍ത്തിരിക്കുക തുടങ്ങിയ പ്രശ്നങ്ങളെ തടയാനും സഹായിക്കും.

  1. രോഗ പ്രതിരോധശേഷി

മല്ലിയിലയില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിൻ എ, സി, ആന്‍റി ഓക്സിഡന്‍റുകള്‍ തുടങ്ങിയവ രോഗ പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കും.

  1. കണ്ണുകളുടെ ആരോഗ്യം

വിറ്റാമിന്‍ എ ഉള്ളതിനാല്‍ മല്ലിയില ജ്യൂസ് കുടിക്കുന്നത് കണ്ണുകളുടെ ആരോഗ്യത്തിന് ഏറെ നല്ലതാണ്.

  1. എല്ലുകളുടെ ആരോഗ്യം

കാത്സ്യം, മഗ്നീഷ്യം തുടങ്ങിയവ അടങ്ങിയ മല്ലിയില ജ്യൂസ് കുടിക്കുന്നത് എല്ലുകളുടെ ആരോഗ്യത്തിനും നല്ലതാണ്.

  1. പ്രമേഹം

രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് കുറച്ച് ഇൻസുലിന്റെ അളവ് നിയന്ത്രിക്കാൻ മല്ലിയില ജ്യൂസ് രാവിലെ വെറുംവയറ്റില്‍ കുടിക്കാം.

  1. കൊളസ്ട്രോള്‍

ചീത്ത കൊളസ്ട്രോളിന്‍റെ അളവ് കുറയ്ക്കാനും നല്ല കൊളസ്ട്രോൾ കൂടാനും മല്ലിയില ജ്യൂസ് സഹായിക്കും.

  1. ചര്‍മ്മം

വിറ്റാമിനുകളും മറ്റും അടങ്ങിയ മല്ലിയില വെള്ളം കുടിക്കുന്നത് ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനും നല്ലതാണ്.

കവിയൂര്‍ പൊന്നമ്മയെക്കുറിച്ച് മോഹന്‍ലാലിന്റെ പേരില്‍ വ്യാജ അനുസ്മരണക്കുറിപ്പ്: ദേശാഭിമാനി ന്യൂസ് എഡിറ്റര്‍ക്ക് സസ്പെന്‍ഷന്‍

അന്തരിച്ച നടി കവിയൂര്‍ പൊന്നമ്മയെ അനുസ്മരിച്ച് മോഹന്‍ലാലിന്റെ പേരില്‍ ദേശാഭിമാനി പത്രത്തില്‍ പ്രസിദ്ധീകരിച്ച കുറിപ്പില്‍ ഗുരുതര പിഴവ് വന്നതിന്റെ പേരില്‍ ന്യൂസ് എഡിറ്റര്‍ക്ക് സസ്പെന്‍ഷന്‍. ദേശാഭിമാനി കണ്ണൂര്‍ ന്യൂസ് എഡിറ്റര്‍ എ വി അനില്‍ കുമാറിനെയാണ് സസ്‌പെന്‍ഡ് ചെയ്തത്. ദേശാഭിമാനി ഫീച്ചര്‍ ഡസ്‌കിന്റെ ചുമതല വഹിച്ചിരുന്ന അനില്‍കുമാര്‍ സ്വന്തമായി എഴുതിയ കുറിപ്പിന് മോഹന്‍ലാലിന്റെ അനുമതിയില്ലാതെ അദ്ദേഹത്തിന്റെ പേര് വെച്ചതും അതില്‍ സാരമായ തെറ്റ് വന്നതും ഗുരുതരമായ കുറ്റമായി ദേശാഭിമാനി മാനേജ്മെന്റും സിപിഐഎം സംസ്ഥാന സെക്രട്ടറിയറ്റും കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി.
മോഹന്‍ലാലിന്റെ ജീവിച്ചിരിക്കുന്ന അമ്മയെ മരിച്ചതായാണ് കുറിപ്പില്‍ ചിത്രീകരിച്ചത്. ഇത് സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടു.
ശനിയാഴ്ച പ്രസിദ്ധീകരിച്ച പത്രത്തില്‍ ‘അമ്മ, പൊന്നമ്മ’എന്ന തലക്കെട്ടില്‍ മോഹന്‍ലാല്‍ എന്ന പേരില്‍ പ്രസിദ്ധീകരിച്ച കുറിപ്പില്‍ പറയുന്നത് ഇങ്ങനെ ‘…എന്റെ ആരാധകരും അതേറെ ഇഷ്ടപ്പെട്ടതാണെന്നാണ് മനസ്സിലാക്കുന്നത്. രണ്ട് പ്രിയപ്പെട്ട അമ്മമാരില്‍ ജന്മം തന്ന അമ്മ നേരത്തെ യാത്ര പറഞ്ഞു പോയി. ഇതാ ഇപ്പോള്‍ അത്രമേല്‍ ആഴത്തില്‍ സ്നേഹിച്ച സിനിമയിലെ അമ്മയും വിട പറഞ്ഞിരിക്കുന്നു…’. വിഷയം സമൂഹ മാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയായതിനെ തുടര്‍ന്ന് ഞായറാഴ്ച സംഭവിച്ച പിശകുകളില്‍ പത്രം നിര്‍വ്യാജമായി ഖേദം പ്രകടിപ്പിച്ചിരുന്നു. പിന്നാലെയാണ് ന്യൂസ് എഡിറ്റര്‍ അനില്‍ കുമാറിനെ സസ്പെന്‍ഡ് ചെയ്യാന്‍ തീരുമാനിച്ചത്.

അന്തിമ തീരുമാനം വരും വരെ ലോറന്‍സിന്‍റെ മൃതദേഹം പഠന ആവശ്യങ്ങൾക്ക് കൈമാറരുത്; തത്ക്കാലം ആശുപത്രി മോർച്ചറിയിൽ

കൊച്ചി: അന്തരിച്ച സിപിഎം നേതാവ് എംഎം ലോറൻസിന്റെ മൃതദേഹം മെഡിക്കൽ കോളേജിന് കൈമാറാനുള്ള തീരുമാനത്തിനെതിരെ മകൾ ആശ നല്‍കിയ ഹര്‍ജിയില്‍ വിധി വരുന്നത് വരെ മോര്‍ച്ചറിയില്‍ സൂക്ഷിക്കാന്‍ ഹൈക്കോടതി നിര്‍ദേശം. ഹര്‍ജിയില്‍ അന്തിമ തീരുമാനം വരും വരെ ലോറന്‍സിന്‍റെ മൃതദേഹം പഠന ആവശ്യങ്ങൾക്ക് കൈമാറരുതെന്നും തത്ക്കാലം ആശുപത്രി മോർച്ചറിയിൽ സൂക്ഷിക്കാനുമാണ് ഹൈക്കോടതി നിര്‍ദേശം നല്‍കിയിരിക്കുന്നത്. ലോറൻസിന്റെ മൃതദേഹം നാല് മണിക്ക് തന്നെ മെഡിക്കൽ കോളേജിന് കൈമാറും.

ലോറൻസിന്റെ മൃതദേഹം മെഡിക്കൽ കോളേജിന് പഠന ആവശ്യങ്ങൾക്ക് കൈമാറരുതെന്നും മൃതദേഹം ആശുപത്രിക്ക് കൈമാറാൻ ലോറൻസ് പറഞ്ഞിരുന്നില്ലെന്നുമാണ് മകൾ ആശയുടെ ഹർജിയില്‍ പറയുന്നത്. അച്ഛന് അങ്ങനെയൊരു ആ​ഗ്രഹം ഉള്ളതായി തനിക്കറിയില്ല. അമ്മ ഉണ്ടായിരുന്നെങ്കിൽ ഇത് സമ്മതിക്കില്ലായിരുന്നു. അച്ഛനെ പള്ളിയിൽ അടക്കണമെന്നും ആശ ആവശ്യപ്പെട്ടു. എന്നാല്‍, മൃതദേഹം മെഡിക്കൽ കോളേജിനെതിരെ കൈമാറണമെന്നത് അച്ഛൻ്റെ ആ​ഗ്രഹമായിരുന്നുവെന്ന് എംഎം ലോറൻസിൻ്റെ മകൻ എംഎൽ സജീവൻ പ്രതികരിച്ചത്.

ശനിയാഴ്ച കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ഉച്ചക്ക് 12 മണിയോടെ ആയിരുന്നു ലോറൻസിന്റെ അന്ത്യം. 2015 ല്‍ സിപിഎം ആലപ്പുഴ സംസ്ഥാന സമ്മേളനത്തോടെ പാര്‍ട്ടിയുടെ ഔദ്യോഗിക സമിതികളില്‍ നിന്നും ഒഴിവായി വിശ്രമ ജീവിതത്തിലായിരുന്ന എംഎം ലോറന്‍സ്. ന്യൂമോണിയ ബാധയെ തുടര്‍ന്ന് കുറച്ചു നാളുകളായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.