ദേവീവിഗ്രഹത്തില്‍ അഭിഷേകം നടത്തിയില്ലെന്നാരോപിച്ച് ചെറുവക്കല്‍ കുമ്പല്ലൂര്‍ക്കാവ് ദേവസ്വം ക്ഷേത്രത്തിലെ മേല്‍ശാന്തി കൃഷ്ണകുമാറിനെ ദേവസ്വം ബോര്‍ഡ് നെയ്യാറ്റിന്‍കര ഗ്രൂപ്പിലേക്ക് സ്ഥലം മാറ്റി. താന്‍ ക്ഷേത്രത്തിലെത്തിയപ്പോള്‍ സംശയം തോന്നിയതിനാല്‍ ഉടയാട മാറ്റാന്‍ നിര്‍ദേശിക്കുകയും വിഗ്രഹത്തില്‍ നനവില്ലെന്നു കണ്ടെത്തുകയും ചെയ്‌തെന്നാണ് സ്ഥലംമാറ്റത്തിനു കാരണമായി അസിസ്റ്റന്റ് കമ്മിഷണര്‍ പറയുന്നത്. എന്നാല്‍, തെറ്റിദ്ധാരണമൂലമാണ് നടപടിയെന്നും ശാന്തിക്കാരനെന്നനിലയിലുള്ള തന്റെ അന്തസ്സിനെയും സത്യസന്ധതയെയും അധിക്ഷേപിക്കുന്നതാണു നടപടിയെന്നും കാട്ടി കൃഷ്ണകുമാര്‍ ഹൈക്കോടതിയെ സമീപിച്ചു.
കഴിഞ്ഞ ഫെബ്രുവരി 12ന് രാവിലെ 6.30നാണ് അസിസ്റ്റന്റ് കമ്മിഷണര്‍ സൈനുരാജ് ക്ഷേത്രം സന്ദര്‍ശിച്ചത്. ദേവീനടയില്‍ അഭിഷേകം ചെയ്യാതെ, തലേദിവസത്തെ ഉടയാടയും മുഖംചാര്‍ത്തും വച്ച് പൂജ ചെയ്യുന്നതായി ബോധ്യപ്പെട്ടെന്നും ഉടയാട മാറ്റിനോക്കിയപ്പോള്‍ ബിംബത്തില്‍ അഭിഷേകം ചെയ്തതിന്റെ നനവ് കണ്ടില്ലെന്നുമാണ് കാരണം കാണിക്കല്‍ നോട്ടീസില്‍ പറയുന്നത്.
അഭിഷേകവും കഴിഞ്ഞു മുഖംചാര്‍ത്തിയ വിഗ്രഹത്തിലെ ഉടയാട മാറ്റാനാവശ്യപ്പെടാന്‍ അസിസ്റ്റന്റ് കമ്മീഷണര്‍ക്ക് അധികാരമില്ലെന്നാണ് തന്ത്രിമാര്‍ പറയുന്നത്. കൂടാതെ, വിഗ്രഹത്തില്‍ നനവുണ്ടോയെന്നു തൊട്ടുനോക്കാതെ പറയാന്‍ കഴിയില്ല. ശ്രീകോവിലിനു പുറത്തുനില്‍ക്കുന്ന ആള്‍ക്ക് ഇതെങ്ങനെ കഴിയും എന്ന ചോദ്യവും ഇവര്‍ ഉയര്‍ത്തുന്നു.
എന്നാല്‍ 5.30നാണ് നട തുറന്നതെന്നും ബിംബം ഉറപ്പിച്ചിരിക്കുന്ന അഷ്ടബന്ധത്തിന് കേടുപാടുള്ളതിനാല്‍ ഈര്‍പ്പം പിടിക്കാതിരിക്കാന്‍ അഭിഷേകം കഴിഞ്ഞാലുടന്‍ ജലാംശം തുടച്ചുമാറ്റുന്നതാണ് രീതിയെന്നും കൃഷ്ണകുമാര്‍ മറുപടിനല്‍കി. അന്നേദിവസം അരക്കാപ്പുള്ളതിനാല്‍ അഭിഷേകത്തിനുശേഷം മുഖംചാര്‍ത്തു നടത്തിയെന്നും ചൂണ്ടിക്കാട്ടി.
ശിക്ഷാനടപടിയില്‍നിന്ന് ഒഴിവാക്കണമെന്ന് അഭ്യര്‍ഥിച്ചെങ്കിലും മേല്‍ശാന്തിയെ സ്ഥലംമാറ്റുകയായിരുന്നു. ഇതുവരെ ഒരു ശാന്തിക്കാരനെയും അഭിഷേകം നടത്തിയില്ലെന്ന കാരണത്താല്‍ ദേവസ്വം ബോര്‍ഡില്‍ ശിക്ഷിച്ചിട്ടില്ല. ഭരണാനുകൂല യൂണിയനില്‍ ചേരാത്തതിലുള്ള പ്രതികാരമാണ് സ്ഥലംമാറ്റത്തിനു പിന്നിലെന്നും ആരോപണമുണ്ട്. 2018ല്‍ ദേവസ്വം ബോര്‍ഡില്‍ പ്രവേശിച്ച കൃഷ്ണകുമാര്‍ ഇതുവരെ ഒരു യൂണിയനിലും ചേര്‍ന്നിട്ടില്ല.
കൊല്ലത്ത് ദേവീവിഗ്രഹത്തില്‍ അഭിഷേകം നടത്തിയില്ലെന്നാരോപിച്ച് മേല്‍ശാന്തിയെ ദേവസ്വം ബോര്‍ഡ് സ്ഥലം മാറ്റി… തർക്കം കോടതിയിൽ
പരീക്ഷാഫലം പ്രസിദ്ധീകരിച്ചു
ഐ.എച്ച്.ആര്‍.ഡി 2025 ഫെബ്രുവരിയില്‍ നടത്തിയ ഒന്നും രണ്ടും സെമസ്റ്റര്‍ പി.ജി.ഡി.സി.എ, ഡിപ്ലോമ ഇന്‍ ഡാറ്റാ എന്‍ട്രി ടെക്‌നിക്‌സ് ആന്‍ഡ് ഓഫീസ് ഓട്ടോമേഷന്‍ (ഡി.ഡി.റ്റി.ഒ.എ), ഡി.സി.എ, സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ ലൈബ്രറി ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ സയന്‍സ് (സി.സി.എല്‍.ഐ.എസ്) കോഴ്‌സുകളുടെ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. ഫലവും മാര്‍ക്കിന്റെ വിശദാംശങ്ങളും അതത് പരീക്ഷാ കേന്ദ്രങ്ങളിലും www.ihrd.ac.in ലും പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. പുനര്‍മൂല്യനിര്‍ണയത്തിനും സപ്ലിമെന്ററി പരീക്ഷക്കുമുള്ള അപേക്ഷകള്‍ ഏപ്രില്‍ 21 വരെയും 200 രൂപ പിഴയോടെ 28 വരെയും സമര്‍പ്പിക്കാം.
ജയിലർ 2: ചിത്രീകരണത്തിനായി രജനികാന്ത് കേരളത്തിൽ
രജനികാന്ത് ചിത്രം ജയിലർ 2വിന്റെ ചിത്രീകരണം പുരോഗമിക്കുകയാണിപ്പോൾ. കേരളത്തിലാണ് ചിത്രത്തിന്റെ രണ്ടാം ഷെഡ്യൂൾ നടക്കുന്നത്. പാലക്കാട് അട്ടപ്പാടിയിലാണ് ചിത്രീകരണം. ഷൂട്ടിങ്ങിനായി രജനികാന്ത് ഉൾപ്പെടെയുള്ളവർ ഷോളയൂർ ഗോഞ്ചിയൂരിലെത്തി.
ഏകദേശം 20 ദിവസത്തോളം രജനികാന്ത് ഷൂട്ടിങ്ങിന്റെ ഭാഗമായി കേരളത്തിലുണ്ടാകും. മാർച്ചിലായിരുന്നു ചെന്നൈയിൽ ജയിലർ 2 ചിത്രീകരണം തുടങ്ങിയത്. ഈ വർഷം ജനുവരിയിലായിരുന്നു ഒരു പ്രൊമോ വിഡിയോയ്‌ക്കൊപ്പം ജയിലർ 2 വിന്റെ ഔദ്യോഗിക പ്രഖ്യാപനം നടന്നത്. പിന്നാലെ മാര്‍ച്ചില്‍ ചിത്രീകരണവും ആരംഭിച്ചു. നെല്‍സണ്‍ ദിലീപ്കുമാര്‍ സംവിധാനം ചെയ്യുന്ന സിനിമയ്ക്ക്
അനിരുദ്ധ് രവിചന്ദർ ആണ് സംഗീതം ഒരുക്കുന്നത്. സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരനാണ് സിനിമയുടെ നിർമാണം. 2023ൽ ആയിരുന്നു ജയിലർ റിലീസ് ചെയ്തത്. ആഗോള ബോക്സ് ഓഫീസില്‍ നിന്ന് 600 കോടിയിലേറെ സിനിമ കളക്ഷനും നേടി.
ഫിലിപ്പോസ് മാർ ക്രിസോസ്റ്റം പുരസ്‌കാരം എം എ. ബേബിക്ക്
പത്തനംതിട്ട : ഡോ. ഫിലിപ്പോസ് മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്തയുടെ സ്മരണാർഥം പത്മഭൂഷൺ ക്രിസോസ്റ്റം ഫൗണ്ടേഷൻ ഏർപ്പെടുത്തിയ പ്രഥമ പുരസ്‌കാരം എം.എ. ബേബിക്ക്. 50,000 രൂപയും ആർട്ടിസ്റ്റ് ഭട്ടതിരി രൂപകൽപ്പനചെയ്ത ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണിത്.
രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക രംഗത്ത് മികവ് തെളിയിക്കുന്നവർക്ക് നൽകുന്ന പുരസ്കാരമാണിത്. മാരാമണ്ണിൽ ക്രമീകരിക്കുന്ന മാർ ക്രിസോസ്റ്റം നഗറിൽ ഏപ്രിൽ 24-ന് മുഖ്യമന്ത്രി പിണറായി വിജയൻ പുരസ്‌കാരം സമ്മാനിക്കും.
ഫൗണ്ടേഷന്റെ പ്രവർത്തന ഉദ്ഘാടനവും മുഖ്യമന്ത്രി നിർവഹിക്കും. ചടങ്ങിൽ സിനിമാ സംവിധായകനും ഫൗണ്ടഷൻ ബോർഡ് അംഗവുമായ ബ്ലെസ്സിയെ ആദരിക്കും.
ജമ്മുകശ്മീരില്‍ സൈന്യം രണ്ട് ഭീകരരെ വധിച്ചു
ജമ്മുകശ്മീരിലെ കിഷ്ത്വാര്‍ ജില്ലയില്‍ സൈന്യവുമായുള്ള ഏറ്റുമുട്ടലില്‍ സൈന്യം രണ്ട് ഭീകരരെ വധിച്ചു. പാകിസ്ഥാന്‍ ആസ്ഥാനമായുള്ള ജെയ്ഷ് ഇ മുഹമ്മദ് എന്ന സംഘടനയുമായി ബന്ധമുള്ളവരാണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ ദിവസവും സൈന്യം മറ്റൊരു ഭീകരനെ വധിച്ചിരുന്നു.
ഓപ്പറേഷനുകളില്‍ മോശം കാലാവസ്ഥ ഉണ്ടായിരുന്നിട്ടും രണ്ട് ഭീകരരെ കൂടി വധിച്ചെന്ന് സൈന്യത്തിന്റെ ജമ്മു ആസ്ഥാനമായുള്ള വൈറ്റ് നൈറ്റ് കോര്‍പ്‌സ് എക്‌സിലെ പോസ്റ്റില്‍ പറഞ്ഞു. ഇവരില്‍ നിന്നും എകെ, എം4 റൈഫിളുകളും ആയുധങ്ങളും കണ്ടെടുത്തിട്ടുണ്ട്.
ബുധനാഴ്ച മുതല്‍ ഉദംപൂര്‍ ജില്ലയിലെ ബസന്ത്ഗഢ്, രാംനഗര്‍ പ്രദേശങ്ങളില്‍ മൂന്ന് ഭീകരരെ കണ്ടെത്തുന്നിനുള്ള പ്രത്യേക ഓപ്പറേഷനിലായിരുന്നു സൈന്യം.
വാർത്താനോട്ടം
വാർത്താനോട്ടം
2025 ഏപ്രിൽ 12 ശനി
BREAKING NEWS
? രാഷ്ട്രപതിയ്ക്ക് അയക്കുന്ന ബില്ലുകളിൻമേൽ മൂന്ന് മാസത്തിനകം തീരുമാനമെടുക്കണമെന്ന് സുപ്രീം കോടതി.
?കൊല്ലം ചടയമംഗലത്ത് സൂപ്പർ മാർക്കറ്റിൽ വൻ ലഹരി വേട്ട. സൂപ്പർ മാർക്കറ്റിൽ നിന്ന് 10 രൂപ ലക്ഷം വിലവരുന്ന 700 കിലോ ലഹരി ഉൽപ്പന്നങ്ങൾ പിടിച്ചെടുത്തു.
?കണ്ണൂർ വളപട്ടണത്ത് 5 കിലോ കഞ്ചാവുമായി 2 ഉത്തർപ്രദേശ് സ്വദേശികൾ പിടിയിൽ
? ആണവ പദ്ധതിയിൽ അമേരിക്ക- ഇറാൻ നിർ ണ്ണായക ചർച്ച ഇന്ന്
?മുണ്ടക്കൈ ചൂരൽമല പുനരധിവാസം: എൽ സ്റ്റൺഎസ്റ്റേറ്റ് ഏറ്റെടുത്ത് സർക്കാർ, ടൗൺഷിപ്പ് നിർമ്മാണ പ്രവർത്തനങ്ങൾ ഇന്ന് തുടങ്ങും
? വയനാട് തോൽപ്പെട്ടി എസ്റ്റേറ്റിന് സമീപം ജനവാസ മേഖലയിൽ പുളളി പുലിയിറങ്ങി.
? ആശാ സമരം ഇന്ന് 62-ാം ദിവസം. ഇന്ന് പൗര സംഗമം
?തിരുവനന്തപുരത്ത് എസ് എഫ് ഐ ജില്ലാ പ്രസിഡൻ്റ് നന്ദൻ്റെ വീട് ആക്രമിച്ചു. നന്ദൻ്റെ തലയ്ക്ക് ചുറ്റിക കൊണ്ട് അടിച്ചു.
?വയനാട് പോലീസ് സ്റ്റേഷനിൽ ആദിവാസി യുവാവ് മരിച്ച നിലയിൽ കാണപ്പെട്ട സംഭവത്തിൽ സിബിഐ അന്വേഷണം വേണമെന്ന് കുടുംബം.
? കേരളീയം ?
? വയനാട് പുനരധിവാസത്തിന്റെ ഭാഗമായി ടൗണ്‍ഷിപ്പ് നിര്‍മിക്കാനായി എല്‍സ്റ്റണ്‍ എസ്റ്റേറ്റ് ഏറ്റെടുത്ത് സര്‍ക്കാര്‍. നിയമ തര്‍ക്കങ്ങള്‍ക്കിടെയാണ് ഭൂമി ഏറ്റെടുത്തു കൊണ്ടുള്ള സര്‍ക്കാരിന്റെ നീക്കം. എസ്റ്റേറ്റ് ഏറ്റെടുത്തതായി എല്‍സ്റ്റണില്‍ കളക്ടര്‍ നോട്ടീസ് പതിച്ചിട്ടുണ്ട്.
?മുനമ്പം ഭൂമി വിഷയത്തില്‍ നിര്‍ണായകമായ ചോദ്യവുമായി വഖഫ് ട്രിബ്യൂണല്‍. വഖഫില്‍ രജിസ്റ്റര്‍ ചെയ്ത ഭൂമിക്ക് മാത്രമല്ലേ വില്‍പ്പനയ്ക്ക് തടസ്സമുള്ളു എന്ന ചോദ്യമാണ് ട്രിബ്യൂണല്‍ ചെയര്‍മാന്‍ രാജന്‍ തട്ടില്‍ ഉന്നയിച്ചത്. മുനമ്പം കേസില്‍ ഇന്നലെ വഖഫ് ട്രിബ്യൂണലില്‍ നടന്ന വാദത്തിനിടെയാണ് രാജന്‍ തട്ടിലിന്റെ ചോദ്യം.
? കെട്ടിടത്തിന് ലൈസന്‍സ് നല്‍കാമെന്ന് വാഗ്ദാനം നല്‍കി കൈക്കൂലി വാങ്ങിയ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ക്ക് സസ്പെന്‍ഷന്‍. തൃക്കാക്കര നഗരസഭ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ നിതീഷ് റോയിയെയാണ് അന്വേഷണ വിധേയമായി പ്രിന്‍സിപ്പല്‍ ഡയറക്ടര്‍ സസ്പെന്‍ഡ് ചെയ്തത്.
? മലപ്പുറം മക്കരപ്പറമ്പില്‍ കിണറ്റില്‍ വീണയാളെ നാട്ടുകാരും അഗ്നിരക്ഷാ സേനയും ചേര്‍ന്ന് രക്ഷപ്പെടുത്തി. കിണറ്റില്‍ നിന്ന് പുറത്തെത്തിച്ചപ്പോഴാണ് ഇയാള്‍ മോഷ്ടാവാണെന്ന് തിരിച്ചറിഞ്ഞത്.
? മാള കീഴൂരിലെ ആറു വയസ്സുകാരനെ അതിക്രൂരമായി കൊലപ്പെടുത്തിയത് തെളിവെടുപ്പിനിടെ പോലീസിന് മുന്നില്‍ കൂസലില്ലാതെ വിവരിച്ച് പ്രതി ജോജോ. നാട്ടുകാരുടെ കനത്ത രോഷത്തിനിടെ പ്രതി ആറു വയസ്സുകാരനെ മുക്കിക്കൊന്ന കുളക്കരയില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തി പോലീസ്. കൊല്ലപ്പെട്ട 6 വയസ്സുകാരന്റെ മൃതദേഹം ഇന്നലെ വൈകിട്ടോടെ കുഴൂരിലെ ഇടവക പള്ളിയില്‍ സംസ്‌കരിച്ചു.
? കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസ് വിചാരണ കോടതി മെയ് 21 നു വീണ്ടും പരിഗണിക്കും. അന്തിമ വാദത്തിന് കൂടുതല്‍ സമയം വേണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെട്ടു. ഇതിനായി പ്രത്യേക അപേക്ഷ നല്‍കി. ഈ അപേക്ഷ മെയ് 21ന് പരിഗണിക്കും.
? കേരള സര്‍വകലാശാല എംബിഎ ഉത്തരക്കടലാസ് കാണാതായ സംഭവത്തില്‍ പുനഃപ്പരീക്ഷയെഴുതാത്ത വിദ്യാര്‍ത്ഥിക്ക് അക്കാദമിക് റെക്കോഡ് പരിശോധിച്ച് ശരാശരി മാര്‍ക്ക് നല്‍കാന്‍ ലോകായുക്ത നിര്‍ദ്ദേശം. മൂന്നാം സെമസ്റ്ററിലെ പ്രൊജക്ട് ഫിനാന്‍സ് പേപ്പറിന് ശരാശരി മാര്‍ക്ക് നല്‍കണമെന്നാണ് നിര്‍ദ്ദേശിച്ചിരിക്കുന്നത്. എംബിഎ വിദ്യാര്‍ത്ഥി അഞ്ജന പ്രദീപിന്റെ ഹര്‍ജിയിലാണ് ലോകായുക്ത ഡിവിഷന്‍ ബെഞ്ചിന്റെ നടപടി.
? സംസ്ഥാനത്തെ അതിഥി തൊഴിലാളികളുടെ എണ്ണം ഈ വര്‍ഷം 45 ലക്ഷം പിന്നിട്ടുവെന്ന് സംസ്ഥാന പ്ലാനിംങ് ബോര്‍ഡിന്റെ കണക്കുകള്‍ വിശദമാക്കുന്നു. 2030 ല്‍ അത് 56 ലക്ഷത്തിലേക്കുമെത്തുമെന്നും കണക്കുകള്‍ സൂചിപ്പിക്കുന്നത്.
?? ദേശീയം ??
? മുംബൈ ഭീകരാക്രമണക്കേസില്‍ യുഎസില്‍ നിന്ന് ഇന്ത്യയിലെത്തിച്ച തഹാവൂര്‍ റാണയെ താമസിപ്പിക്കുക എഎന്‍ഐ ആസ്ഥാനത്ത്. അതീവ സുരക്ഷയുള്ള 14 അടി നീളവും 14 അടി വീതിയുമുള്ള സെല്ലിലായിരിക്കും ഇയാളെ ചോദ്യം ചെയ്യുക.
? തമിഴ്നാട്ടില്‍ എഐഎഡിഎംകെ വീണ്ടും എന്‍ഡിഎയില്‍ ചേര്‍ന്നു. 2026ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ ഒന്നിച്ചു മത്സരിക്കുമെന്നും അമിത്ഷാ പറഞ്ഞു. എടപ്പാടി പളനി സ്വാമിയുടെ സാന്നിദ്ധ്യത്തിലായിരുന്നു അമിത് ഷായുടെ പ്രഖ്യാപനം.
? തമിഴ്‌നാട്ടില്‍ കെ. അണ്ണാമലൈക്ക് പകരം നൈനാര്‍ നാഗേന്ദ്രന്‍ ബിജെപി അധ്യക്ഷനാകും. ചെന്നൈയിലെ പാര്‍ട്ടി ആസ്ഥാനത്ത് എത്തിയാണ് നൈനാര്‍ പത്രിക നല്‍കിയത്. ഇന്നലെ വൈകുന്നേരം നാലുമണി വരെയായിരുന്നു ഈ സ്ഥാനത്തേക്ക് നാമനിര്‍ദേശ പത്രിക നല്‍കാനുള്ള സമയം. എന്നാല്‍ പത്രിക നല്‍കിയത് നൈനാര്‍ നാഗേന്ദ്രന്‍ മാത്രമാണ്.
? കര്‍ണാടകയില്‍ ജാതി സെന്‍സസ് റിപ്പോര്‍ട്ട് ക്യാബിനറ്റില്‍ വച്ചു. ഇന്നലെ ചേര്‍ന്ന ക്യാബിനറ്റ് യോഗത്തിലാണ് റിപ്പോര്‍ട്ട് ചര്‍ച്ചയ്ക്കായി എടുക്കാന്‍ തീരുമാനിച്ചത്. ഏപ്രില്‍ 17-ന് ജാതി സെന്‍സസ് ചര്‍ച്ച ചെയ്യാന്‍ വേണ്ടി മാത്രം ക്യാബിനറ്റ് യോഗമുണ്ടാകും.
? ബെംഗളൂരുവില്‍ ബൈക്കില്‍ ആണ്‍കുട്ടിക്കൊപ്പം ഇരിക്കുകയായിരുന്ന ബുര്‍ഖയിട്ട പെണ്‍കുട്ടിക്ക് നേരെയുണ്ടായ സദാചാര ആക്രമണത്തില്‍ പ്രായപൂര്‍ത്തിയാകാത്ത ഒരാള്‍ അടക്കം അഞ്ച് പേര്‍ അറസ്റ്റില്‍. അഫ്രീദ് പാഷ, വസീം ഖാന്‍, മാഹിന്‍, മന്‍സൂര്‍, പ്രായപൂര്‍ത്തിയാകാത്ത ഒരാള്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇന്നലെ ബെംഗളൂരുവിലെ ചന്ദ്ര ലേ ഔട്ടിലാണ് സംഭവം.
? വാരണാസിയില്‍ 23 പേര്‍ ചേര്‍ന്ന് 19 കാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയ കേസില്‍ പ്രതികള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ നിര്‍ദേശം നല്‍കി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഭാവിയില്‍ ഇത്തരത്തിലുള്ള സംഭവങ്ങള്‍ ഒഴിവാക്കാനുള്ള നടപടികള്‍ കൈക്കൊള്ളണമെന്നും അദ്ദേഹം പൊലീസിന് നിര്‍ദേശം നല്‍കി.
?? അന്തർദേശീയം ??
? വടക്കന്‍ ചൈനയില്‍ മണിക്കൂറില്‍ 150 കിമീ വരെ വേഗതയില്‍ കാറ്റുവീശിയേക്കുമെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഏപ്രില്‍ 13 വരെയുള്ള ദിവസങ്ങളില്‍ തലസ്ഥാനമായ ബീജിങ്, തിയാന്‍ജിന്‍, ഹീബൈ പ്രദേശങ്ങളില്‍ . 50 കിലോയിലധികം ഭാരമില്ലാത്തവര്‍ പുറത്തിറങ്ങുന്നത് അപകടമാണെന്നും ജാഗ്രതപാലിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു.
? കായികം ?
? ഐപിഎല്ലില്‍ കൊല്‍ക്കത്തയോട് നാണംകെട്ട തോല്‍വി ഏറ്റുവാങ്ങി ചെന്നൈ സൂപ്പര്‍ കിംഗ്സ്. സ്വന്തം മണ്ണില്‍ എട്ട് വിക്കറ്റിന്റെ തോല്‍വിയാണ് ചെന്നൈ ഏറ്റുവാങ്ങിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ചെന്നൈക്ക് നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 103 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ.
?കുഞ്ഞന്‍ വിജയലക്ഷ്യവുമായി ഇറങ്ങിയ കൊല്‍ക്കത്ത 59 പന്ത് ബാക്കി നില്‍ക്കേ അനായാസമായി വിജയത്തിലെത്തി. മിന്നുന്ന തുടക്കം നല്‍കി ക്വന്റണ്‍ ഡി കോക്കും സുനില്‍ നരേയ്നും പുറത്തായെങ്കിലും 10.1 ഓവറില്‍ ചെന്നൈ ഉയര്‍ത്തിയ വിജയലക്ഷ്യം കെകെആര്‍ മറികടന്നു. സുനില്‍ നരേയ്ന്‍ 18 പന്തില്‍ 44 റണ്‍സെടുത്ത് വിജയം അനായാസമാക്കി.








വാർത്താനോട്ടം
വാർത്താനോട്ടം
2025 ഏപ്രിൽ 12 ശനി
BREAKING NEWS
? രാഷ്ട്രപതിയ്ക്ക് അയക്കുന്ന ബില്ലുകളിൻമേൽ മൂന്ന് മാസത്തിനകം തീരുമാനമെടുക്കണമെന്ന് സുപ്രീം കോടതി.
?കൊല്ലം ചടയമംഗലത്ത് സൂപ്പർ മാർക്കറ്റിൽ വൻ ലഹരി വേട്ട. സൂപ്പർ മാർക്കറ്റിൽ നിന്ന് 10 രൂപ ലക്ഷം വിലവരുന്ന 700 കിലോ ലഹരി ഉൽപ്പന്നങ്ങൾ പിടിച്ചെടുത്തു.
?കണ്ണൂർ വളപട്ടണത്ത് 5 കിലോ കഞ്ചാവുമായി 2 ഉത്തർപ്രദേശ് സ്വദേശികൾ പിടിയിൽ
? ആണവ പദ്ധതിയിൽ അമേരിക്ക- ഇറാൻ നിർ ണ്ണായക ചർച്ച ഇന്ന്
?മുണ്ടക്കൈ ചൂരൽമല പുനരധിവാസം: എൽ സ്റ്റൺഎസ്റ്റേറ്റ് ഏറ്റെടുത്ത് സർക്കാർ, ടൗൺഷിപ്പ് നിർമ്മാണ പ്രവർത്തനങ്ങൾ ഇന്ന് തുടങ്ങും
? വയനാട് തോൽപ്പെട്ടി എസ്റ്റേറ്റിന് സമീപം ജനവാസ മേഖലയിൽ പുളളി പുലിയിറങ്ങി.
? ആശാ സമരം ഇന്ന് 62-ാം ദിവസം. ഇന്ന് പൗര സംഗമം
?തിരുവനന്തപുരത്ത് എസ് എഫ് ഐ ജില്ലാ പ്രസിഡൻ്റ് നന്ദൻ്റെ വീട് ആക്രമിച്ചു. നന്ദൻ്റെ തലയ്ക്ക് ചുറ്റിക കൊണ്ട് അടിച്ചു.
?വയനാട് പോലീസ് സ്റ്റേഷനിൽ ആദിവാസി യുവാവ് മരിച്ച നിലയിൽ കാണപ്പെട്ട സംഭവത്തിൽ സിബിഐ അന്വേഷണം വേണമെന്ന് കുടുംബം.
? കേരളീയം ?
? വയനാട് പുനരധിവാസത്തിന്റെ ഭാഗമായി ടൗണ്‍ഷിപ്പ് നിര്‍മിക്കാനായി എല്‍സ്റ്റണ്‍ എസ്റ്റേറ്റ് ഏറ്റെടുത്ത് സര്‍ക്കാര്‍. നിയമ തര്‍ക്കങ്ങള്‍ക്കിടെയാണ് ഭൂമി ഏറ്റെടുത്തു കൊണ്ടുള്ള സര്‍ക്കാരിന്റെ നീക്കം. എസ്റ്റേറ്റ് ഏറ്റെടുത്തതായി എല്‍സ്റ്റണില്‍ കളക്ടര്‍ നോട്ടീസ് പതിച്ചിട്ടുണ്ട്.
?മുനമ്പം ഭൂമി വിഷയത്തില്‍ നിര്‍ണായകമായ ചോദ്യവുമായി വഖഫ് ട്രിബ്യൂണല്‍. വഖഫില്‍ രജിസ്റ്റര്‍ ചെയ്ത ഭൂമിക്ക് മാത്രമല്ലേ വില്‍പ്പനയ്ക്ക് തടസ്സമുള്ളു എന്ന ചോദ്യമാണ് ട്രിബ്യൂണല്‍ ചെയര്‍മാന്‍ രാജന്‍ തട്ടില്‍ ഉന്നയിച്ചത്. മുനമ്പം കേസില്‍ ഇന്നലെ വഖഫ് ട്രിബ്യൂണലില്‍ നടന്ന വാദത്തിനിടെയാണ് രാജന്‍ തട്ടിലിന്റെ ചോദ്യം.
? കെട്ടിടത്തിന് ലൈസന്‍സ് നല്‍കാമെന്ന് വാഗ്ദാനം നല്‍കി കൈക്കൂലി വാങ്ങിയ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ക്ക് സസ്പെന്‍ഷന്‍. തൃക്കാക്കര നഗരസഭ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ നിതീഷ് റോയിയെയാണ് അന്വേഷണ വിധേയമായി പ്രിന്‍സിപ്പല്‍ ഡയറക്ടര്‍ സസ്പെന്‍ഡ് ചെയ്തത്.
? മലപ്പുറം മക്കരപ്പറമ്പില്‍ കിണറ്റില്‍ വീണയാളെ നാട്ടുകാരും അഗ്നിരക്ഷാ സേനയും ചേര്‍ന്ന് രക്ഷപ്പെടുത്തി. കിണറ്റില്‍ നിന്ന് പുറത്തെത്തിച്ചപ്പോഴാണ് ഇയാള്‍ മോഷ്ടാവാണെന്ന് തിരിച്ചറിഞ്ഞത്.
? മാള കീഴൂരിലെ ആറു വയസ്സുകാരനെ അതിക്രൂരമായി കൊലപ്പെടുത്തിയത് തെളിവെടുപ്പിനിടെ പോലീസിന് മുന്നില്‍ കൂസലില്ലാതെ വിവരിച്ച് പ്രതി ജോജോ. നാട്ടുകാരുടെ കനത്ത രോഷത്തിനിടെ പ്രതി ആറു വയസ്സുകാരനെ മുക്കിക്കൊന്ന കുളക്കരയില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തി പോലീസ്. കൊല്ലപ്പെട്ട 6 വയസ്സുകാരന്റെ മൃതദേഹം ഇന്നലെ വൈകിട്ടോടെ കുഴൂരിലെ ഇടവക പള്ളിയില്‍ സംസ്‌കരിച്ചു.
? കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസ് വിചാരണ കോടതി മെയ് 21 നു വീണ്ടും പരിഗണിക്കും. അന്തിമ വാദത്തിന് കൂടുതല്‍ സമയം വേണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെട്ടു. ഇതിനായി പ്രത്യേക അപേക്ഷ നല്‍കി. ഈ അപേക്ഷ മെയ് 21ന് പരിഗണിക്കും.
? കേരള സര്‍വകലാശാല എംബിഎ ഉത്തരക്കടലാസ് കാണാതായ സംഭവത്തില്‍ പുനഃപ്പരീക്ഷയെഴുതാത്ത വിദ്യാര്‍ത്ഥിക്ക് അക്കാദമിക് റെക്കോഡ് പരിശോധിച്ച് ശരാശരി മാര്‍ക്ക് നല്‍കാന്‍ ലോകായുക്ത നിര്‍ദ്ദേശം. മൂന്നാം സെമസ്റ്ററിലെ പ്രൊജക്ട് ഫിനാന്‍സ് പേപ്പറിന് ശരാശരി മാര്‍ക്ക് നല്‍കണമെന്നാണ് നിര്‍ദ്ദേശിച്ചിരിക്കുന്നത്. എംബിഎ വിദ്യാര്‍ത്ഥി അഞ്ജന പ്രദീപിന്റെ ഹര്‍ജിയിലാണ് ലോകായുക്ത ഡിവിഷന്‍ ബെഞ്ചിന്റെ നടപടി.
? സംസ്ഥാനത്തെ അതിഥി തൊഴിലാളികളുടെ എണ്ണം ഈ വര്‍ഷം 45 ലക്ഷം പിന്നിട്ടുവെന്ന് സംസ്ഥാന പ്ലാനിംങ് ബോര്‍ഡിന്റെ കണക്കുകള്‍ വിശദമാക്കുന്നു. 2030 ല്‍ അത് 56 ലക്ഷത്തിലേക്കുമെത്തുമെന്നും കണക്കുകള്‍ സൂചിപ്പിക്കുന്നത്.
?? ദേശീയം ??
? മുംബൈ ഭീകരാക്രമണക്കേസില്‍ യുഎസില്‍ നിന്ന് ഇന്ത്യയിലെത്തിച്ച തഹാവൂര്‍ റാണയെ താമസിപ്പിക്കുക എഎന്‍ഐ ആസ്ഥാനത്ത്. അതീവ സുരക്ഷയുള്ള 14 അടി നീളവും 14 അടി വീതിയുമുള്ള സെല്ലിലായിരിക്കും ഇയാളെ ചോദ്യം ചെയ്യുക.
? തമിഴ്നാട്ടില്‍ എഐഎഡിഎംകെ വീണ്ടും എന്‍ഡിഎയില്‍ ചേര്‍ന്നു. 2026ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ ഒന്നിച്ചു മത്സരിക്കുമെന്നും അമിത്ഷാ പറഞ്ഞു. എടപ്പാടി പളനി സ്വാമിയുടെ സാന്നിദ്ധ്യത്തിലായിരുന്നു അമിത് ഷായുടെ പ്രഖ്യാപനം.
? തമിഴ്‌നാട്ടില്‍ കെ. അണ്ണാമലൈക്ക് പകരം നൈനാര്‍ നാഗേന്ദ്രന്‍ ബിജെപി അധ്യക്ഷനാകും. ചെന്നൈയിലെ പാര്‍ട്ടി ആസ്ഥാനത്ത് എത്തിയാണ് നൈനാര്‍ പത്രിക നല്‍കിയത്. ഇന്നലെ വൈകുന്നേരം നാലുമണി വരെയായിരുന്നു ഈ സ്ഥാനത്തേക്ക് നാമനിര്‍ദേശ പത്രിക നല്‍കാനുള്ള സമയം. എന്നാല്‍ പത്രിക നല്‍കിയത് നൈനാര്‍ നാഗേന്ദ്രന്‍ മാത്രമാണ്.
? കര്‍ണാടകയില്‍ ജാതി സെന്‍സസ് റിപ്പോര്‍ട്ട് ക്യാബിനറ്റില്‍ വച്ചു. ഇന്നലെ ചേര്‍ന്ന ക്യാബിനറ്റ് യോഗത്തിലാണ് റിപ്പോര്‍ട്ട് ചര്‍ച്ചയ്ക്കായി എടുക്കാന്‍ തീരുമാനിച്ചത്. ഏപ്രില്‍ 17-ന് ജാതി സെന്‍സസ് ചര്‍ച്ച ചെയ്യാന്‍ വേണ്ടി മാത്രം ക്യാബിനറ്റ് യോഗമുണ്ടാകും.
? ബെംഗളൂരുവില്‍ ബൈക്കില്‍ ആണ്‍കുട്ടിക്കൊപ്പം ഇരിക്കുകയായിരുന്ന ബുര്‍ഖയിട്ട പെണ്‍കുട്ടിക്ക് നേരെയുണ്ടായ സദാചാര ആക്രമണത്തില്‍ പ്രായപൂര്‍ത്തിയാകാത്ത ഒരാള്‍ അടക്കം അഞ്ച് പേര്‍ അറസ്റ്റില്‍. അഫ്രീദ് പാഷ, വസീം ഖാന്‍, മാഹിന്‍, മന്‍സൂര്‍, പ്രായപൂര്‍ത്തിയാകാത്ത ഒരാള്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇന്നലെ ബെംഗളൂരുവിലെ ചന്ദ്ര ലേ ഔട്ടിലാണ് സംഭവം.
? വാരണാസിയില്‍ 23 പേര്‍ ചേര്‍ന്ന് 19 കാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയ കേസില്‍ പ്രതികള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ നിര്‍ദേശം നല്‍കി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഭാവിയില്‍ ഇത്തരത്തിലുള്ള സംഭവങ്ങള്‍ ഒഴിവാക്കാനുള്ള നടപടികള്‍ കൈക്കൊള്ളണമെന്നും അദ്ദേഹം പൊലീസിന് നിര്‍ദേശം നല്‍കി.
?? അന്തർദേശീയം ??
? വടക്കന്‍ ചൈനയില്‍ മണിക്കൂറില്‍ 150 കിമീ വരെ വേഗതയില്‍ കാറ്റുവീശിയേക്കുമെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഏപ്രില്‍ 13 വരെയുള്ള ദിവസങ്ങളില്‍ തലസ്ഥാനമായ ബീജിങ്, തിയാന്‍ജിന്‍, ഹീബൈ പ്രദേശങ്ങളില്‍ . 50 കിലോയിലധികം ഭാരമില്ലാത്തവര്‍ പുറത്തിറങ്ങുന്നത് അപകടമാണെന്നും ജാഗ്രതപാലിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു.
? കായികം ?
? ഐപിഎല്ലില്‍ കൊല്‍ക്കത്തയോട് നാണംകെട്ട തോല്‍വി ഏറ്റുവാങ്ങി ചെന്നൈ സൂപ്പര്‍ കിംഗ്സ്. സ്വന്തം മണ്ണില്‍ എട്ട് വിക്കറ്റിന്റെ തോല്‍വിയാണ് ചെന്നൈ ഏറ്റുവാങ്ങിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ചെന്നൈക്ക് നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 103 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ.
?കുഞ്ഞന്‍ വിജയലക്ഷ്യവുമായി ഇറങ്ങിയ കൊല്‍ക്കത്ത 59 പന്ത് ബാക്കി നില്‍ക്കേ അനായാസമായി വിജയത്തിലെത്തി. മിന്നുന്ന തുടക്കം നല്‍കി ക്വന്റണ്‍ ഡി കോക്കും സുനില്‍ നരേയ്നും പുറത്തായെങ്കിലും 10.1 ഓവറില്‍ ചെന്നൈ ഉയര്‍ത്തിയ വിജയലക്ഷ്യം കെകെആര്‍ മറികടന്നു. സുനില്‍ നരേയ്ന്‍ 18 പന്തില്‍ 44 റണ്‍സെടുത്ത് വിജയം അനായാസമാക്കി.








ശൂരനാട് തെക്ക് സ്മാര്‍ട്ട് വില്ലേജ് ഓഫീസ് ഉദ്ഘാടനം
പൊതു ഇടപെടലുകള്‍ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് സഹായകമാകുന്നതായി റവന്യൂ മന്ത്രി കെ. രാജന്‍. ശൂരനാട് തെക്ക് സ്മാര്‍ട്ട് വില്ലേജ് ഓഫീസിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. പൊടിപടലങ്ങളും അപകടാവസ്ഥയും കാരണം വില്ലേജ് ഓഫീസുകളെ അകലെനിന്ന് കണ്ടാല്‍ മനസ്സിലായിരുന്ന കാലം മാറി. വില്ലേജ് ഓഫീസില്‍ കയറിച്ചെല്ലുമ്പോള്‍ സൗകര്യമില്ലാത്തതിന്റെ ഒരു പ്രയാസവും ഇനിയുണ്ടാവില്ലെന്നും മന്ത്രി പറഞ്ഞു.
കോവൂര്‍ കുഞ്ഞുമോന്‍ എം.എല്‍.എ അധ്യക്ഷനായി. ജില്ലാ കലക്ടര്‍ എന്‍. ദേവിദാസ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോ. പി.കെ ഗോപന്‍, ശാസ്താംകോട്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്‍. സുന്ദരേശന്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്.കെ ശ്രീജ, കാപെക്‌സ് ചെയര്‍മാന്‍ എം. ശിവശങ്കരപിളള, സംസ്ഥാന ഫാമിങ് കോര്‍പറേഷന്‍ ചെയര്‍മാന്‍ കെ. ശിവശങ്കരന്‍ നായര്‍, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി. പുഷ്പകുമാരി, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.സി രാജി, ജില്ലാ പഞ്ചായത്ത് അംഗം പി. ശ്യാമളയമ്മ, എസ്. ശശികല, ബി. ശശി, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ എന്നിവര്‍ സംസാരിച്ചു.
ഓട്ടോമാറ്റിക് കാർ പുറകോട്ടെടുത്തപ്പോൾ സ്പീഡ് കൂടി… നാലുവയസ്സുകാരിക്ക് ദാരുണാന്ത്യം
ഓട്ടോമാറ്റിക് കാർ പുറകോട്ടെടുത്തയുടന്‍ അതിവേഗത്തില്‍ നീങ്ങിയതിനെ തുടർന്ന് അപകടം നാലുവയസ്സുകാരിക്ക് ദാരുണാന്ത്യം. മലപ്പുറം എടപ്പാളില്‍ ആണ് സംഭവം. വീട്ടില്‍ നിര്‍ത്തിയിട്ട കാര്‍ പിന്നോട്ടെടുത്തപ്പോള്‍ കുഞ്ഞിനെ ഇടിച്ചാണ് അപകടമുണ്ടായത്. എടപ്പാള്‍ മഠത്തില്‍ വീട്ടില്‍ ജാബിറിന്റെ മകള്‍ അംറുബിന്‍ദ് ജാബിര് ആണ് മരിച്ചത്.
പിന്നോട്ടെടുത്ത കാര്‍ അബദ്ധത്തില്‍ കുഞ്ഞിന്റെ ദേഹത്തു കയറുകയായിരുന്നു. കാറിലുണ്ടായിരുന്ന രണ്ട് സ്ത്രീകള്‍ക്കും വീടിന്റെ മുറ്റത്തു നിന്നിരുന്ന ബന്ധുവായ സ്ത്രീക്കും പരുക്കേറ്റതായി റിപ്പോര്‍ട്ടുണ്ട്. മുറ്റത്തു നിന്ന സ്ത്രീയുടെ പരുക്ക് ഗുരുതരമാണ്, ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇന്നലെ രാത്രിയാണ് സംഭവം. കാറിന്റെ പിറകില്‍ നിന്നവര്‍ക്ക് വശത്തേക്ക് മാറാനുള്ള സാഹചര്യം പോലുമുണ്ടായിരുന്നില്ല. കുഞ്ഞിന്റെ ദേഹത്തുകയറിയാണ് കാര്‍ നീങ്ങിയത്. അപകടത്തിനുപിന്നാലെ കുഞ്ഞിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
വായനാവസന്തം ഉദ്ഘാടനം നടന്നു
പോരുവഴി .സംസ്ഥാന ഗ്രന്ഥശാല സംഘത്തിന്റെ പദ്ധതിയായ വായനാ വസന്തം വീട്ടിലെക്കൊരു പുസ്തകം എന്ന പരിപാടിയുടെ കുന്നത്തൂർ താലൂക്ക് തല ഉദ്ഘാടനം നടന്നു. തെരഞ്ഞെടുക്കപ്പെട്ട എബിസി ഗ്രേഡിലുള്ള ഗ്രന്ഥശാലകളുടെ പരിധിയിൽ നിന്നും 100 വീടുകളിലേക്ക് പുസ്തകങ്ങൾ എത്തിക്കുക എന്നതാണ് ഈ പരിപാടി ലക്ഷ്യം വെക്കുന്നത് കുന്നത്തൂർ താലൂക്ക് തല ഉദ്ഘാടനം ഇടയ്ക്കാട് കൈരളി ഗ്രന്ഥശാലയിൽ നടന്നു. ചവറ ഗവൺമെന്റ് കോളേജിലെ ഇംഗ്ലീഷ് വിഭാഗം മേധാവി ഡോക്ടർ മിനി ബാബു ഉദ്ഘാടനം നിർവഹിച്ചു താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ആര് അജയകുമാർ അധ്യക്ഷനായിരുന്നു കൗൺസിൽ സെക്രട്ടറി എസ് ശശികുമാർ പദ്ധതി വിശദീകരണം നടത്തി ജില്ലാ എക്സിക്യൂട്ടീവ് അംഗം ഡോക്ടർ കെ ബി സെൽവ മണി മുഖ്യപ്രഭാഷണം നടത്തി ബി ബിനീഷ് ശ്രീതാ സുനിൽ സി മോഹനൻ മനു വി കുറുപ്പ് മധു സന്ദീപാനി സുജ ടീച്ചർ കെ ജയചന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു








































