കൊച്ചി.ലക്ഷദ്വീപിൽ ആഴ്ചയിൽ ഒരിക്കൽ വാഹനം നിരോധിച്ച ഉത്തരവ് റമദാൻ തീരുന്നത് വരെ നടപ്പാക്കില്ലെന്ന് ലക്ഷദ്വീപ് ഭരണകൂടം. ഉത്തരവ് ചോദ്യംചെയ്ത് നൽകിയ ഹരജിയിലാണ്, ദ്വീപ് ഭരണകൂടം ഹൈക്കോടതിയിൽ നിലപാട് അറിയിച്ചത്.
എല്ലാ ബുധനാഴ്ചകളിലും ലക്ഷദ്വീപിൽ മോട്ടോർ വാഹനം ഓടിക്കുന്നത് നിരോധിച്ചാണ്, കലക്ടർ ഉത്തരവ് ഇറക്കിയത്. നടത്തം സൈക്ലിങ് എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം, വാഹന മലിനീകരണം കുറയ്ക്കുക എന്നതായിരുന്നു വാഹനന്നിരോധനത്തിന് ദ്വീപ് ഭരണകൂടം നൽകിയ വിശദീകരണം. എന്നാൽ, നടപടി പൊതുജീവിതത്തെ ഗുരുതരമായി ബാധിക്കുമെന്നും, മോട്ടോർ വാഹനങ്ങൾ നിരോധിക്കുന്നത് പൗരന്മാരുടെ അവകാശ ലംഘനമാണെന്നുമാണ്, കൽപ്പേനി സ്വദേശിയായ അഭിഭാഷകൻ ഹൈക്കോടതിയിൽ ഉന്നയിച്ചത്. ഹരജി മാർച്ച് 16ന് പരിഗണിക്കാൻ മാറ്റി.





























