ന്യൂഡൽഹി. ഇൻഡിഗോ പ്രതിസന്ധിയിൽ ഉദ്യോഗസ്ഥർക്ക് എതിരെ നടപടി. നാല് ഫ്ലൈറ്റ് ഓപ്പറേഷൻസ് ഇൻസ്പെക്ടർമാരെ DGCA സസ്പെൻറ് ചെയ്തു. ഇൻഡിഗോ സിഇഒ പീറ്റർ എൽമ്പേഴ്സ് ഇന്ന് ഡിജിസിയെ പ്രത്യേക സംഘത്തിന് മുന്നിൽ ഹാജരാകും. ഇൻഡിഗോ പ്രതിസന്ധിയിൽ കേന്ദ്രത്തെ പഴിച്ച് കോൺഗ്രസ്.
ഇൻഡിഗോ പ്രതിസന്ധിയിൽ ശക്തമായ നടപടികളുമായി മുന്നോട്ടു പോകാനാണ് ഡിജിസിയുടെ നീക്കം. സമീപകാലത്തുണ്ടായ പ്രതിസന്ധിയുമായി ബന്ധപ്പെട്ട് നാലുദ്യോഗസ്ഥരെ ഡിജിസിഎ സസ്പെൻഡ് ചെയ്തു. എയർലൈൻ സുരക്ഷ, പൈലറ്റ് പരിശീലനം, പ്രവർത്തനം എന്നിവയുടെ ചുമതല യുള്ള ഉദ്യോഗസ്ഥർക്കെതിരെയാണ് നടപടി. ഡിജിസിഎ നിർദ്ദേശം അനുസരിച്ച് ഇൻഡിഗോ സി ഇ ഓ പീറ്റർ എൽബേഴ്സ് വീണ്ടും ഹാജരാകും. വിമാന സർവീസിലെ തടസ്സങ്ങൾ നിലവിലെ സ്ഥിതിഗതികൾ ഉൾപ്പെടെ പരിശോധിക്കുന്ന നാലംഗ സമിതിക്ക് മുന്നിൽ ഹാജരാകാനാണ് നിർദേശം. ഇൻഡിഗോ പ്രതിസന്ധിയിൽ
വ്യോമന മന്ത്രാലയത്തിനും ഡിജിസിഎക്കും
ഉത്തരവാദിത്തം ഉണ്ടെന്ന് കോൺഗ്രസ് എംപി
കാർത്തി ചിദംബരം.
ബാംഗ്ലുരു വിമാനത്താവളത്തിൽ നിന്നുള്ള ഇൻഡിഗോയുടെ50 ഓളം സർവീസുകൾ
ഇന്നും റദ്ദാക്കി. പ്രതിസന്ധി പരിഹരിക്കാൻ വ്യോമയാന മന്ത്രാലയത്തിന്റെ ഇടപെടൽ ശക്തമായി തുടരുകയാണ്.






































