മുംബൈ. ഭീമാ കൊറേഗാവ് കേസിൽ ജയിലിലുള്ള മലയാളി പ്രൊഫസർ ഹാനി ബാബുവിന് ഒടുവിൽ ജാമ്യം. ബോംബെ ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്. അഞ്ച് വർഷവും ഏഴ് മാസവുമായി ജയിൽവാസത്തിലാണ് ഹാനി ബാബു. വിചാരണ അനന്തമായി നീണ്ട് പോവുന്നത് ചൂണ്ടിക്കാട്ടി നൽകിയ ജാമ്യാപേക്ഷയിലാണ് കോടതി അനുകൂല വിധി പ്രസ്താവിച്ചത്. മാവോയിസ്റ്റ് ബന്ധം, പ്രധാനമന്ത്രിയെ ആക്രമിക്കാൻ ഗൂഢാലോചന നടത്തി എന്നീ കുറ്റങ്ങൾ ആരോപിച്ചാണ് ഹാനിഹാഹുവിനെ അറസ്റ്റ് ചെയ്തത്. നിലവിൽ തലോജ ജയിലിലാണ് ഹാനിബാബു

































