Home News Breaking News ആരോഗ്യ കേരളത്തിന് ആശങ്ക; സംസ്ഥാനത്ത് വീടുകളിലെ പ്രസവം ഉയരുന്നു, മലപ്പുറത്ത് മാത്രം 50 കേസുകള്‍

ആരോഗ്യ കേരളത്തിന് ആശങ്ക; സംസ്ഥാനത്ത് വീടുകളിലെ പ്രസവം ഉയരുന്നു, മലപ്പുറത്ത് മാത്രം 50 കേസുകള്‍

Advertisement

മലപ്പുറം: ആരോഗ്യ രംഗത്ത കേരളം ലോകത്തിന് മാതൃകയാണെന്ന് സര്‍ക്കാര്‍ അവകാശപ്പെടുമ്പോഴും സംസ്ഥാനത്ത് വീടുകളിലെ പ്രസവങ്ങള്‍ ക്രമാതീതമായി ഉയരുന്നതായി വിവരാവകാശ രേഖകള്‍. 2025 ജനുവരി മുതല്‍ 2026 ജനുവരി വരെയുള്ള ഒരു വര്‍ഷക്കാലയളവില്‍ സംസ്ഥാനത്ത് 202 വീടുകളിലെ പ്രസവങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്.

വിവരാവകാശ രേഖകള്‍ പ്രകാരം മലപ്പുറം ജില്ലയിലാണ് ഏറ്റവും കൂടുതല്‍ വീടുകളിലെ പ്രസവങ്ങള്‍ നടക്കുന്നത്. ഒരു വര്‍ഷത്തിനിടെ 50 കേസുകളാണ് ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ ഏറ്റവും പുതിയ കണക്കനുസരിച്ച് ഇക്കഴിഞ്ഞ ജനുവരിയില്‍ മാത്രം 14 പ്രസവങ്ങള്‍ നടന്നു. ആശങ്കാജനകമായ വസ്തുത, ഈ 14 കേസുകളില്‍ മൂന്ന് നവജാതശിശുക്കള്‍ മരണപ്പെട്ടു എന്നതാണ്. ഇടുക്കി (27), തിരുവനന്തപുരം (20), വയനാട് (17), എറണാകുളം (16) എന്നിങ്ങനെയാണ് മറ്റ് പ്രധാന ജില്ലകളിലെ കണക്കുകള്‍. പത്തനംതിട്ടയിലാണ് ഏറ്റവും കുറവ് കേസുകള്‍ (2) റിപ്പോര്‍ട്ട് ചെയ്തത്. കാസര്‍കോട് നാലും കോട്ടയത്ത് മൂന്നും കേസുകള്‍ വീതം രേഖപ്പെടുത്തി.

അശാസ്ത്രീയമായ പ്രസവ രീതികളും പ്രകൃതി ചികിത്സാ രീതികളോടുള്ള അമിത താല്പര്യവുമാണ് ഇത്തരം പ്രവണതകള്‍ക്ക് പിന്നിലെന്ന് ആരോഗ്യ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. വീടുകളിലെ പ്രസവം കുറയ്ക്കുന്നതിനായി നിയമപോരാട്ടം നടത്തുന്ന താനൂര്‍ സര്‍ക്കാര്‍ ആശുപത്രിയിലെ ഡോക്ടര്‍, കഴിഞ്ഞ രണ്ട് വര്‍ഷമായി ഈ വിഷയത്തില്‍ നടത്തുന്ന ഇടപെടലുകള്‍ ഫലം കണ്ടു തുടങ്ങുന്നതില്‍ ആശ്വാസം പ്രകടിപ്പിച്ചു. എന്നിരുന്നാലും, ശിശുമരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് ഗൗരവകരമായ സാഹചര്യമാണെന്നും ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തമാക്കണമെന്നും അഭിപ്രായപ്പെട്ടു.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here