Home News Breaking News വലിയങ്ങാടിയിലെ അപകടത്തിനിടയാക്കിയത് കോർപ്പറേഷന്റെ ഗുരുതരമായ അനാസ്ഥ

വലിയങ്ങാടിയിലെ അപകടത്തിനിടയാക്കിയത് കോർപ്പറേഷന്റെ ഗുരുതരമായ അനാസ്ഥ

Advertisement

കോഴിക്കോട് വലിയങ്ങാടിയിലെ അപകടത്തിനിടയാക്കിയത് കോർപ്പറേഷന്റെ ഗുരുതരമായ അനാസ്ഥ. 2024ൽ തന്നെ കാലപ്പഴക്കം കാരണം പൊളിക്കാൻ തീരുമാനിച്ച കെട്ടിടമാണ് ഇന്നലെ തകർന്നു വീണത്. കെട്ടിടം അപകടവസ്ഥയിലാണെന്ന് തൊഴിലാളികളും അറിയിച്ചിരുന്നു. ഇക്കാര്യം കോർപ്പറേഷൻ സെക്രട്ടറി സമ്മതിക്കുമ്പോഴും കെട്ടിടത്തിന് കുഴപ്പമൊന്നും ഇല്ലായിരുന്നെന്ന നിലപാടിലാണ് മേയർ.


50വർഷത്തെ പഴക്കമുണ്ട് കോഴിക്കോട് വലിയങ്ങാടിയിൽ തകർന്നു വീണ വാണിജ്യസമുച്ചയം കെട്ടിടത്തിന്. കോർപ്പറേഷന്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിൽ 1980 മുതൽ പാസ്പോർട്ട് ഓഫീസ് പ്രവർത്തിച്ചിരുന്നു. പിന്നീട് കടമുറികളും ഗോഡൗണും. 2024ൽ തന്നെ കെട്ടിടം പ്രവർത്തന യോഗ്യമല്ലെന്ന് കോർപ്പറേഷൻ എൻജിനീയറിങ് വിഭാഗം റിപ്പോർട്ട് നൽകി. പൊളിച്ച് പുതിയ കെട്ടിടം ഉണ്ടാക്കാൻ കോർപ്പറേഷൻ കൗൺസിൽ തീരുമാനിച്ചതുമാണ്. ഡിപിആർ തയ്യാറാക്കാനുള്ള നടപടികളും തുടങ്ങി. കെട്ടിടം അപകടവസ്ഥയിൽ ആണെന്ന ബോധ്യം കോർപ്പറേഷനുണ്ടായിരുന്നുവെന്നതിന് സെക്രട്ടറിയുടെ വാക്കുകൾ തന്നെ തെളിവ്.

ലൈസൻസ് കാലാവധി ഉണ്ടെന്ന ഒറ്റക്കാരണം കൊണ്ട് അപകടവസ്ഥയിൽ ഉള്ള കെട്ടിടത്തിൽ പ്രവർത്തിക്കാൻ കടയുടമകളെ അനുവദിച്ചതും ഇതേ കോർപ്പറേഷൻ തന്നെ. സെക്രട്ടറി പറഞ്ഞ കാര്യങ്ങൾക്ക് നേർ വിപരീതമാണ് ഇക്കാര്യത്തിൽ മേയറുടെ നിലപാട്.

കോർപ്പറേഷൻ എൻജിനീയറിങ് വിഭാഗം പൊളിക്കണമെന്ന് റിപ്പോർട്ട് നൽകിയ കെട്ടിടത്തിന് കുഴപ്പമൊന്നുമില്ലായിരുന്നെന്ന് മേയർ പറയുന്നത് വീഴ്ച മറച്ചു വയ്ക്കാൻ ആണെന്ന് വ്യക്തം. കെട്ടിടത്തിന്റെ അവസ്ഥയെക്കുറിച്ച് ഇവിടെ ജോലി ചെയ്തിരുന്ന തൊഴിലാളികൾ പറയുന്നത് കൂടി കേട്ടാൽ വീഴ്ചയുടെ ആഴം വ്യക്തമാകും.
ബൈറ്റ്

ഇത്രയൊക്കെയുണ്ടായിട്ടും കെട്ടിടം ഒഴിപ്പിക്കാതിരുന്ന കോർപ്പറേഷന് അപകടത്തിന്റെ ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിഞ്ഞുമാറാനാകില്ല. ഏറ്റവും സാധാരണക്കാരായ മൂന്ന് തൊഴിലാളികളുടെ ജീവനാണ് ഈ അനാസ്ഥയ്ക്ക് കൊടുക്കേണ്ടി വന്ന വില.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here