പത്തനംതിട്ട. രാഹുലിനെതിരെ പരാതി നല്‍കിയ യുവതി വിദേശത്ത്. മൊഴിയെടുത്തത് വീഡിയോ കോണ്‍ഫറന്‍സ് വഴി. ഇന്ന് രാത്രിയോടെ നാട്ടിലെത്തും. എത്തിയാലുടനെ രഹസ്യമൊഴി രേഖപ്പെടുത്തും
ഫെനി നൈനാന്‍ ഇടപെട്ടു. പരാതി നല്‍കരുതെന്ന് ഫെനി വഴി രാഹുല്‍ ആവശ്യപ്പെട്ടു. പ്രശ്നങ്ങള്‍ പറഞ്ഞുതീർക്കാമെന്ന് ഫെനി പരാതിക്കാരിയോട് പറഞ്ഞു. രാഹുലിന്റെ നിർദേശപ്രകാരമെന്ന് യുവതിയുടെ മൊഴി. തനിക്ക് സമയമില്ല; ഫെനിയോട് സംസാരിച്ചാല്‍ മതിയെന്ന് പറഞ്ഞ് വാട്സ്ആപ്പ് ബ്ലോക്ക് ചെയ്തു. രാഹുലിന്റെ യുവതി പണവും വിലപിടിപ്പുള്ള സമ്മാനങ്ങളും കൈമാറി. പണം കൈമാറിയതിന്റെ തെളിവുകള്‍ SITക്ക് പരാതിക്കാരി കൈമാറി. രാഹുലിന്റെ വിദേശയാത്രയ്ക്കും യുവതിയുടെ സഹായം ലഭിച്ചിരുന്നു. യുവതിയെ രാഹുല്‍ മാങ്കൂട്ടത്തില്‍ സാമ്പത്തികമായി ചൂഷണം ചെയ്തു

പത്തനംതിട്ട മജിസ്ട്രേറ്റിന് മുമ്പാകെ ആയിരിക്കും രാഹുലിനെ ഹാജരാക്കുക. തിരുവല്ല മജിസ്ട്രേറ്റ് ഇല്ലാത്തതിനാൽ ചുമതല പത്തനംതിട്ട മജിസ്ട്രേറ്റിന്. എസ്പിയുടെ ക്യാമ്പ് ഓഫീസിന് അടുത്തുള്ള മജിസ്ട്രേറ്റിന്റെ വസതിയിൽ രാഹുലിനെ എത്തിക്കും.11 മണിയോടെ ഹാജരാക്കും
രാഹുലിനെ ഉന്നത ഉദ്യോഗസ്ഥർ ചോദ്യം ചെയ്യുന്നു. 9 മണിയോടെ വൈദ്യ പരിശോധന നടത്തും.അതിനുശേഷം മജിസ്ട്രേറ്റിന് മുമ്പാകെ എത്തിക്കും.
രാഹുലിനെ പാർട്ടി പുറത്താക്കിയതാണ് എന്നും രാജി വെക്കണോ എന്ന് ഇനി പാർട്ടി പറയേണ്ടതില്ലെന്നും ഡിഡിസി പ്രസിഡണ്ട് എ തങ്കപ്പൻ. മറ്റ് ഒരു പാർട്ടിക്കാരും എടുക്കാത്ത നടപടി കോൺഗ്രസ്സ് എടുത്തു. പാർട്ടി ഡിസ്മിസ് ചെയ്യുക എന്നതിന് അർത്ഥം ബന്ധം വേർപ്പെടുത്തുക എന്ന് തന്നെ ആണ്. അങ്ങനെ ഉള്ളിടത്ത് ഇനി രാജി വെക്കണം എന്ന് എന്തിന് പറയുന്നു. ജനങ്ങൾ വോട്ട് ചെയ്ത് വിജയിപ്പിച്ചതല്ലേ. പാർട്ടി ചിഹ്നത്തിൽ മത്സരിച്ചെങ്കിൽ പാർട്ടി പുറത്താക്കിയിട്ടുമുണ്ടെന്ന് തങ്കപ്പന്‍ പറഞ്ഞു.

































