തിരുവനന്തപുരം. തദ്ദേശ തിരഞ്ഞെടുപ്പിലെ തോൽവിക്ക് പിന്നാലെ
കേന്ദ്രസർക്കാരിനും സംഘപരിവാറിനുമെതിരായ
വിമർശനത്തിൻെറ മൂർച്ച കൂട്ടി മുഖ്യമന്ത്രി പിണറായി
വിജയൻ.ശബരിമല സ്വർണക്കൊളള തിരഞ്ഞെടുപ്പ്
ഫലത്തെ സ്വാധീനിച്ചില്ലെന്ന് അവകാശപ്പെട്ട മുഖ്യമന്ത്രി
വെളളാപ്പളളി നടേശനെ കാറിൽകയറ്റിയതിനെ
ന്യായീകരിച്ചു.തിരുവനന്തപുരം നഗരസഭയിലെ
ബിജെപി ജയത്തിന് കാരണം യുഡിഎഫുമായുളള
കൂട്ടുകെട്ടാണെന്നും മുഖ്യമന്ത്രി ആരോപിച്ചു.
തോൽവിക്ക് ഭരണവിരുദ്ധ വികാരമുണ്ടോ എന്ന
ചോദ്യത്തിൽ നിന്ന് ഒഴിഞ്ഞുമാറിയ മുഖ്യമന്ത്രി
ശബരിമല സ്വർണക്കൊളള ഫലത്തെ സ്വാധീനിച്ചില്ല
എന്ന് സമർത്ഥിക്കാനാണ് ശ്രമിച്ചത്.എന്നാൽ ഒരു
ഘട്ടത്തിൽ ശബരിമലയും കാരണമായേക്കാമെന്നും
പറഞ്ഞു
തിരഞ്ഞെടുപ്പിലെ തോൽവിക്ക് ശേഷമുളള മുഖ്യമന്ത്രിയുടെ രാഷ്ട്രീയ നയസമീപനത്തിൽ മാറ്റം
വരുന്നതിൻെറ സൂചനയും വാർത്താ സമ്മേളനത്തിൽ
കണ്ടു.കേന്ദ്രസർക്കാരിനും സംഘപരിവാറിനും
എതിരായ വിമർശനങ്ങളായിരുന്നു വാർത്താ
സമ്മേളനത്തിലെ ഗണ്യമായ ഭാഗവും.എന്നാൽ
വെളളാപ്പളളിയുമൊരുമിച്ചുളള കാർയാത്രയെ
മുഖ്യമന്ത്രി ന്യായീകരിച്ചു
വെളളാപ്പളളി നടേശൻെറ വർഗീയ പരാമർശങ്ങളെ
കുറിച്ച് ആവർത്തിച്ച്ചോദ്യങ്ങൾ ഉയർന്നിട്ടും
തളളിപ്പറയാൻ തയാറായില്ലെ
പിണറായി വിജയൻ പറഞ്ഞു.
Home News Breaking News കേന്ദ്രസർക്കാരിനും സംഘപരിവാറിനുമെതിരായവിമർശനത്തിൻെറ മൂർച്ച കൂട്ടി മുഖ്യമന്ത്രി




































