കോഴിക്കോട്. തിളക്കം എന്ന പേരിൽ കോഴിക്കോട് കോർപ്പറേഷൻ പുറത്തിറക്കിയ പ്രോഗ്രസ് റിപ്പോർട്ട് തിരഞ്ഞെടുപ്പ് ചട്ടലംഘനമെന്ന് ജില്ലാ കലക്ടർ സ്നേഹിൽ കുമാർ സിങ്. വിതരണം നിർത്തിവെക്കാൻ ആവശ്യപ്പെട്ടതാണ്.ഇതുമായി ബന്ധപ്പെട്ട റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടും ഇതുവരെ ലഭിച്ചില്ലെന്നും കലക്ടർ. എന്നാൽ ചട്ടലംഘനം നടന്നിട്ടില്ലെന്നും കലക്ടറുടെ നടപടി വസ്തുത പരിശോധിക്കാതെയാണെന്നുമാണ് LDF ൻ്റെ വിശദീകരണം
തിളക്കം എന്ന പേരിൽ കോർപ്പറേഷൻ ഇറക്കിയ പ്രോഗ്രസ് റിപ്പോർട്ടിനെതിരെ യുഡിഎഫ് ആണ് ഡെപ്യൂട്ടി കളക്ടർ ഷാമിൻ സെബാസ്റ്റ്യന് പരാതി നൽകിയത്. ഈ റിപ്പോർട്ട് ചട്ടവിരുദ്ധമെന്നും ഭരണസമിതി ഫണ്ട് ഉപയോഗിച്ചാണ് ഇത് ഇറക്കിയത് എന്നുമാണ് യു.ഡി എഫിൻ്റെ പരാതി.
പരാതി ലഭിച്ചതിന് പിന്നാലെ ഇതിന്റെ വിതരണം നിർത്തിവെക്കാൻ കലക്ടർ ആവശ്യപ്പെട്ടിരുന്നു. ചട്ടലംഘനം നടന്നതായാണ് പ്രാഥമികമായി മനസിലായതെന്ന് കലക്ടർ.
കോർപറേഷൻ സെക്രട്ടറിയോട് റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടും ഇതുവരെ ലഭിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു
എന്നാൽ
ഒക്ടോബറിൽ നടന്ന വികസന ചർച്ചയുടെ ഭാഗമായുള്ള രേഖയാണ് ഇതെന്നും
നേരത്തെ പ്രസിദ്ധീകരിച്ചതാണെന്നുമാണ് എൽഡിഎഫിന്റെ വിശദീകരണം.
എല്ലാ കൗൺസിലർ മാരുടെയും ഫോട്ടോ ഉള്ള നഗര വികസന രേഖ ആണിതെന്നും പറയുന്നു
ഇതുമായി ബന്ധപ്പെട്ട് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർക്ക് റിപ്പോർട്ട് നൽകുമെന്ന് കലക്ടർ അറിയിച്ചു






































