ശബരിമലയിൽ തീർത്ഥാടക തിരക്ക് തുടരുന്നു ഇന്നലെ 84,872 പേർ മല ചവിട്ടി. ഇന്ന് വൈകിട്ട് വരെ 60,000ത്തിനു മുകളിൽ ഭക്തരാണ് സന്നിധാനത്ത് എത്തിയത് . തിരക്ക് നിയന്ത്രണവിധേയം ആയതോടെ കൂടുതൽ ഭക്തർക്ക് സ്പോട്ട് ബുക്കിംഗ് അനുവദിക്കുന്നുണ്ട്. ശബരിമലയിൽ ഉച്ചഭക്ഷണമായി കേരള സദ്യ നൽകാൻ തീരുമാനമായെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ ജയകുമാർ. ഒന്നിടവിട്ട ദിവസങ്ങളിലാകും സദ്യ കൊടുക്കുക . എന്ന് മുതൽ കൊടുക്കുമെന്നതിൽ അന്തിമ തീരുമാനമായിട്ടില്ലെന്ന് കെ ജയകുമാർ പറഞ്ഞു
ശബരിമലയിൽ പ്രതിദിനം 80,000ത്തിനു മുകളിൽ ഭക്തരാണ് ദർശനത്തിന് എത്തുന്നത്. വൈകിട്ട് അഞ്ചുമണിവരെ 60000 മുകളിൽ ഭക്തർ സന്നിധാനത്ത് എത്തി. ഇതും നാളെയും സന്നിധാനത്ത് കൂടുതൽ സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്. രാത്രി 11 മണിക്ക് ശേഷം ഭക്തരെ പതിനെട്ടാം പടി കയറ്റാൻ അനുവദിക്കില്ല. പോലീസിന് പുറമേ എൻഡിആർഎഫ് ന്റെയും ആർഎഫിന്റെയും പ്രത്യേകസംഘം നിരീക്ഷണത്തിനുണ്ട്
അതിനിടെ, ശബരിമലയിൽ ഉച്ചഭക്ഷണമായി കേരള സദ്യ നൽകാൻ തീരുമാനമായെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ ജയകുമാർ പറഞ്ഞും ഒന്നിടവിട്ട ദിവസങ്ങളിലാകും സദ്യ കൊടുക്കുക
സന്നിധാനത്തെയും പമ്പയിലെയും തിരക്ക് പരിഗണിച്ചാകും നിലയ്ക്കലിൽ കൂടുതൽ സ്പോട്ട് ബുക്കിംഗ് അനുവദിക്കുക.






































