ശബരിമല.പ്രസിഡൻറ് അറിയാതെ ഒരു അജണ്ടയും ബോർഡിലേക്ക് വരാൻ പാടില്ലെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻറ് കെ ജയകുമാർ പറഞ്ഞു. യോഗം നടക്കുമ്പോൾ ഫയലുകൾ കൊണ്ടുവന്ന് തിരുകി കയറ്റുന്നത് സാധ്യമല്ല.ബോർഡ് യോഗങ്ങൾ എങ്ങനെ ചേരണം എന്നുള്ളതിനെപ്പറ്റി ക്രമീകരണം വരുത്തിയിട്ടുണ്ട്. അജണ്ട നേരത്തെ കിട്ടണം.പരിഗണനയ്ക്ക് വരുന്ന വിഷയങ്ങൾ പ്രസിഡൻറ് അറിഞ്ഞിരിക്കണം. യോഗം നടക്കുമ്പോൾ ഫയലുകൾ കൊണ്ടുവന്ന് തിരുകി കയറ്റുന്നത് സാധ്യമല്ല. അങ്ങനെയൊക്കെ ചെയ്തതിന്റെ കുഴപ്പങ്ങളാണ് നമ്മൾ അനുഭവിച്ചുകൊണ്ടിരിക്കുന്നത്. പ്രസിഡൻറ് അറിയാതെ ഒരു അജണ്ടയും ബോർഡിലേക്ക് വരാൻ പാടില്ലെന്ന ഉത്തരവിറക്കിയിട്ടുണ്ട് അദ്ദേഹം പറഞ്ഞു.
70,000 മുതൽ 75,000 വരെ ആളുകളാണ് വരുന്നത്. ഇത്തരത്തിൽ ആളുകൾ എത്തിയാൽ പ്രശ്നമില്ലാതെ മുന്നോട്ടു പോകാൻ കഴിയും. കാര്യങ്ങൾ മെച്ചപ്പെടുത്തി വരുന്നു. ഞങ്ങളും ഭക്തന്മാരും സംതൃപതർ
പോലീസ് ഓഫീസർക്കും എക്സിക്യൂട്ടീവ് ഓഫീസർക്കും അധികാരം നൽകിയിട്ടുണ്ട്. ഒരു ബുക്കിംഗ് ഇല്ലാതെയും വരുന്നവരുണ്ട്. സ്പോട്ട് ബുക്കിംഗ് 5000 അല്ലെങ്കിൽ 7000 ആക്കി നിർത്തിയില്ലെങ്കിൽ നിയന്ത്രിക്കാനാകില്ല. എണ്ണം കൂട്ടുന്നതിലല്ല കാര്യം. വരുന്നവർക്ക് സേവനം നൽകാൻ കഴിയണം. കുറച്ചതുമൂലം ഗുണമുണ്ട്
സ്പോട്ട് ബുക്കിംഗ് 5000 ആക്കി കുറച്ചപ്പോൾ സമ്മർദ്ദമുണ്ട്. അത് പതുക്കെ വർദ്ധിപ്പിച്ചു വരുന്നു. സ്പോട്ട് ബുക്കിംഗ് പതുകെ 10,000 വരെ ആക്കാൻ സാധിക്കും




































