വയനാട്ടില്‍ കോൺഗ്രസ്സ് സ്ഥാനാർത്ഥി നിർണയത്തെ തുടർന്നുള്ള സമസ്ത എതിർപ്പ്, അനുനയനീക്കവുമായി ജില്ലാ നേതൃത്വം

Advertisement

വയനാട്. കോൺഗ്രസ്സ് സ്ഥാനാർത്ഥി നിർണയത്തെ തുടർന്നുള്ള സമസ്ത എതിർപ്പിൽ അനുനയനീക്കവുമായി ജില്ലാ നേതൃത്വം. കല്പറ്റയിലെ സമസ്ത ജില്ലകമ്മിറ്റി ഓഫീസിൽ ടി സിദ്ദിഖ് MLA യുടെ നേതൃത്വത്തിൽ നേരിട്ടത്തിയാണ് ചർച്ച നടത്തിയത്. ആശങ്കകൾ കോൺഗ്രസ്സ് നേതൃത്വം പരിഹരിക്കുമെന്ന് ഉറപ്പ് നൽകിയതായി സമസ്ത ജില്ലാ നേതൃത്വം പ്രതികരിച്ചു

ജില്ലാ പഞ്ചായത്തിലേക്കും
ബ്ലോക്ക് പഞ്ചായത്തുകളിലേക്കും കോൺഗ്രസ്സ് പ്രഖ്യാപിച്ച സ്ഥാനാർത്ഥി പട്ടികയിൽ മുസ്ലിം വിഭാഗത്തിന് അർഹമായ പരിഗണന ലഭിച്ചില്ലെന്ന് ചൂണ്ടികാട്ടി സമസ്ത യുവജന വിഭാഗം രംഗത്തെത്തിയിരുന്നു.
പിന്നാലെയാണ് കോൺഗ്രസ്സ് നേതൃത്വത്തിന്റെ അനു നയ നീക്കം.കൽപ്പറ്റ പള്ളിത്താഴ സമസ്ത ഓഫീസിൽ നേരിട്ടത്തിയാണ് ടി സിദ്ദിഖ് എംഎൽഎയുടെ നേതൃത്വത്തിൽ ചർച്ച നടന്നത്.DCC പ്രസിഡൻ്റ് ടി ജെ ഐസക്കും ചർച്ചയിൽ പങ്കെടുത്തു. തോമാട്ടുചാൽ ഡിവിഷനിൽ കോൺഗ്രസ് സ്ഥാനാർത്ഥി വി.എൻ. ശശീന്ദ്രനെതിരെ യൂത്ത് കോൺഗ്രസ് നേതാവ് ജഷീർ പള്ളി വയൽ വിമത സ്ഥാനാർത്ഥിയായി നാമനിർദ്ദേശ പത്രികയും നൽകിയിരുന്നു.എന്ത് അയോഗ്യത യാണ് തനിക്കുള്ളതെന്ന് കോൺഗ്രസ് നേതൃത്വം വ്യക്തമാക്കണമെന്നായിരുന്നു ജഷീർ ഉന്നയിച്ച് ആവശ്യം. ഈ സാഹചര്യങ്ങളൊക്കെ നിലനിൽക്കെയാണ് എം.എൽ.എ യുടെയും ഡി.സി.സി. പ്രസിഡെന്റിന്റെയും സമസ് നേതൃത്വവുമായുള്ള ചർച്ച.തങ്ങളുടെ
എതിർപ്പ് അംഗീകരിക്കുന്നതായി കോൺഗ്രസ്സ് അറിയിച്ചുവെന്നും തുടർന്നുള്ള തിരഞ്ഞെടുപ്പിൽ ആശങ്ക പരിഹരിക്കുമെന്ന് ഉറപ്പ് നൽകിയതായി സമസ്ത നേതൃത്വം പ്രതികരിച്ചു

ഇടഞ്ഞു നിൽക്കുന്ന ജഷീർ പള്ളിവയൽ പത്രിക പിൻവലിച്ചെക്കുമെന്ന സൂചനയും പുറത്തു വരുന്നുണ്ട്.വിഷയത്തിൽ കൂടുതൽ പ്രതികരണത്തിനില്ലെന്ന നിലപാടിലാണ് ഡിസിസി

Advertisement