പാലാ. വാഹനാപകട കേസിൽ ഡെമ്മി പ്രതിയെ ഹാജരാക്കി.
ഓട്ടോറിക്ഷയിലിടിച്ച് വാഹനം നിര്‍ത്താതെ പോയ സംഭവത്തിലാണ് ഡെമ്മി പ്രതിയെ ഹാജരാക്കിയത് . സംഭവത്തിൽ വാഹനം ഉടമയ്ക്ക് എതിരെ പോലീസ് കേസെടുത്തു .
ഇന്നലെയാണ് പാലായിൽ ഓട്ടോറിക്ഷയിൽ toyota കാർ ഇടിക്കുന്നത്. അപകടത്തിൽ ഓട്ടോറിക്ഷ യാത്രക്കാരിക്ക് ഗുരുതരമായി പരിക്കേറ്റു . സംഭവത്തിനുശേഷം പോലീസ് വാഹനം സ്റ്റേഷനിൽ ഹാജരാക്കാൻ ആവശ്യപ്പെട്ടു. തുടർന്ന് വാഹന ഉടമയോട് സ്റ്റേഷനിൽ എത്താൻ ആവശ്യപ്പെട്ടപ്പോഴാണ് ഡെമ്മി പ്രതിയെ സ്റ്റേഷനിൽ ഹാജരാക്കിയത് .തുടർന്ന് പോലീസിയാളെ ചോദ്യം ചെയ്തപ്പോഴാണ് തട്ടിപ്പിന്റെ കഥ പുറത്തുവന്നത് . പാലാ സ്വദേശിയായ ജോര്‍ജ്ജുകുട്ടി ആനിത്തോട്ടത്തിന്റെതാണ് വാഹനം. ഇയാളാണ് അപകടമുണ്ടാക്കിയ വാഹനവും ഡെമ്മിഡ്രൈവരെയും പോലീസ് സ്റ്റേഷനിൽ ഹാജരാക്കിയത് .ആദ്യം സംശയം ഒന്നും തോന്നിയില്ലെങ്കിലും.വിശദമായ ചോദ്യം ചെയ്യലിൽ ഡെമ്മിപ്രതി സത്യം പറയുകയായിരുന്നു. ഡെമിപ്രതിയ സ്റ്റേഷനിൽ എത്തിച്ച് തല ഊരാൻ ആയിരുന്നു യഥാർത്ഥ പ്രതി ശ്രമിച്ചത് .സംഭവ സമയത്ത് ഡെമ്മി പ്രതി
സ്ഥലത്ത് ഇല്ലായിരുന്നുവെന്നും കണ്ടെത്തി. ഇരുവർക്കും എതിരെ പോലീസ് കേസെടുത്തിട്ടുണ്ട് .സത്യാവസ്ഥ പോലീസ് അറിഞ്ഞതോടെ യഥാർത്ഥ വാഹന ഉടമ ഒളിവിൽ പോയി. ഇയാൾക്കായുള്ള തിരച്ചിൽ പോലീസ് ആരംഭിച്ചിട്ടുണ്ട്. അതേസമയം അപകടത്തിൽ പരിക്കേറ്റ സ്ത്രീയുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്
































