റിയാദ്.സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൽ സൽമാനുമായി കൂടിക്കാഴ്ച നടത്തി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്.
അമേരിക്കയിലെ സൗദിയുടെ നിക്ഷേപം ഒരു ലക്ഷം കോടി ഡോളറായി ഉയർത്തുമെന്ന് മുഹമ്മദ് ബിൻ സൽമാൻ.
അബ്രഹാം കരാറിന്റെ ഭാഗമാകാൻ ആഗ്രഹിക്കുന്നുവെന്നും സൗദി പ്രധാനമന്ത്രി.
പലസ്തീൻ വിഷയത്തിൽ ദ്വിരാഷ്ട്ര പരിഹാരമാണ് ആഗ്രഹിക്കുന്നതെന്നും മുഹമ്മദ് ബിൻ സൽമാൻ.
വാഷിങ്ടൺപോസ്റ്റ് കോളമിസ്റ്റായ ജമാൽ ഖഷോഗിയുടെ കൊലപാതകത്തെപ്പറ്റി മുഹമ്മദ് ബിൽ സൽമാന് അറിവുണ്ടായിരുന്നില്ലെന്ന് ട്രംപ്.
ട്രംപിന്റെ പരാമർശം 2021ലെ അമേരിക്കൻ ഇന്റലിജൻസ് റിപ്പോർട്ടിന് വിരുദ്ധം.
സൗദിക്ക് 48, അഞ്ചാം തലമുറ എഫ്-35 പോർവിമാനങ്ങൾ നൽകാനും ആർട്ടിഫിഷൻ ഇന്റലിജൻസിൽ സഹകരണത്തിനും ധാരണ.
































