ഇന്ത്യയുടെ മുൻ ദീർഘദൂര ഓട്ടക്കാരൻ ഒളിമ്പ്യൻ ഹരിചന്ദ് അന്തരിച്ചു

ന്യൂഡൽഹി: ഇന്ത്യയുടെ മുൻ ദീർഘദൂര ഓട്ടക്കാരൻ ഹരിചന്ദ് (69) അന്തരിച്ചു. തിങ്കളാഴ്ച രാവിലെയായിരുന്നു അന്ത്യം.

രാജ്യത്തെ പ്രതിനിധീകരിച്ച്‌ രണ്ട് തവണ ഒളിമ്പിക്‌സിൽ പങ്കെടുത്ത അദ്ദേഹം 1978-ലെ ബാങ്കോക്ക് ഏഷ്യൻ ഗെയിംസിൽ രണ്ട് സ്വർണ്ണ മെഡലുകൾ സ്വന്തമാക്കിയ താരം കൂടിയാണ്. 5000, 10000 മീറ്ററുകളിലായിരുന്നു നേട്ടം.

1976-ലെ മോണ്ട്‌റിയൽ ഒളിമ്പിക്‌സിൽ 25 ലാപ്പർ സെറ്റിൽ ഹരിചന്ദ് സ്ഥാപിച്ച ദേശീയ റെക്കോഡ് 32 വർഷത്തിനു ശേഷമാണ് തിരുത്തപ്പെട്ടത്. 10000 മീറ്ററിലെ രണ്ടാം ഹീറ്റ്‌സ് 28:48:72 സമയത്തിൽ ഫിനിഷ് ചെയ്താണ് അദ്ദേഹം ദേശീയ റെക്കോഡ് സ്ഥാപിച്ചത്. 32 വർഷങ്ങൾക്കു ശേഷം സുരേന്ദ്ര സിങ്ങാണ് ഈ റെക്കോഡ് തകർത്തത്.

ഹരി ചന്ദിന്റെ മരണം ഇന്ത്യൻ കായികരംഗത്തിന് തീരാനഷ്ടമാണെന്ന് ഏഷ്യൻ ഗെയിംസ് മെഡൽ ജേതാവും നീന്തൽ താരവുമായ ഖജൻ സിങ് അഭിപ്രായപ്പെട്ടു.

Advertisement