കുട്ടികൾക്കെതിരെ അതിക്രമങ്ങൾ പാടില്ലെന്ന് ഓർമ്മിപ്പിച്ച് വീണ്ടും ഒരു ബാലപീഡ വിരുദ്ധ ദിനം കൂടി

തിരുവനന്തപുരം: ഇന്ന് ലോക ബാല ബേല വിരുദ്ധദിനം. രാജ്യത്ത് കുട്ടികൾക്കെതിരായ അതിക്രമങ്ങളിൽ കുറവില്ല. ലൈംഗികാതിക്രമം, ദേഹോപദ്രവം, സംരക്ഷണം നൽകാതിരിക്കൽ തുടങ്ങിയ നിരവധി കേസുകളാണ് കുട്ടികളുമായി ബന്ധപ്പെട്ട് നിത്യവും റിപ്പോർട്ട് ചെയ്യുന്നത്.

നവജാത ശിശു ഉൾപ്പെടെയുള്ള കുട്ടികളുടെ കൊലപാതകങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾക്കെതിരായ വിവിധ അതിക്രമ കേസുകളുമായി ബന്ധപ്പെട്ട് നിരവധി കേസുകൾ റിപ്പോർട്ട് ചെയ്യുന്നു.. മറ്റ് അതിക്രമ പരാതികളിലും വൻ വർദ്ധനയുണ്ട്. . വിവിധ ഭാഗങ്ങളിൽ വിവിധ കാരണങ്ങളാൽ ജീവനൊടുക്കുന്ന കുട്ടികളുടെ എണ്ണത്തിലും വൻ വർദ്ധനയുണ്ട്. മിക്ക കേസുകളിലും കുട്ടികളുടെ ബന്ധുക്കളോ പരിചയക്കാരോ ആണ് പ്രതി സ്ഥാനത്ത്.

ശൈശവ വിവാഹം, ബാലവേല എന്നിവയ്ക്കും കുട്ടികൾ ഇരയാകുന്നുണ്ട്. വണ്ടിപ്പെരിയാറിൽ ആറ് വയസ്സുകാരിയെ ക്രൂരമായി പീഡിപ്പിച്ച്‌ കൊലപ്പെടുത്തിയ കേസിൽ വിചാരണ നടക്കുകയാണ്. മൂന്നാർ ഗുണ്ട് മലയിൽ എട്ടുവയസ്സുകാരിയെ പീഡിപ്പിച്ച്‌ കെട്ടിത്തൂക്കി കൊലപ്പെടുത്തിയ കേസിൽ മൂന്നുവർഷമായിട്ടും പ്രതികളെ പിടികൂടാൻ കഴിഞ്ഞിട്ടില്ല.

അടുത്തിടെ നെടുങ്കണ്ടം താലൂക്കിൽ ശൈശവ വിവാഹങ്ങൾ നടന്നുവെന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ കുട്ടികളുടെ നിരീക്ഷണത്തിന് ശിശുക്ഷേമ സമിതിയുമായി ബന്ധപ്പെട്ട് പ്രത്യേക സമിതി രൂപവത്കരിച്ചിട്ടുണ്ട്. ഇടുക്കി ജില്ലയിലെ കുട്ടികൾ നേരിടുന്ന പ്രശ്നങ്ങൾ കണ്ടെത്താൻ ജില്ല ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റിൻറെ നേതൃത്വത്തിൽ ഒട്ടേറെ ബോധവത്കരണ പരിപാടികളും നടത്തിവരുന്നുണ്ട്.

ഇതിന് പുറമെ പൊലീസും വനിത സംഘടനകളും സംയുക്തമായി ബോധവത്കരണമടക്കം നടത്തുന്നുണ്ട്. കുട്ടികൾക്കെതിരെയുള്ള അതിക്രമങ്ങൾ, ചൂഷണങ്ങൾ എന്നിവ ശ്രദ്ധയിൽപ്പെട്ടാൽ 1098 അല്ലെങ്കിൽ 1517 എന്നീ നമ്പറുകളിൽ വിളിക്കാം. സൗജന്യമായി 24 മണിക്കൂറും സേവനം ലഭിക്കും.കൂടാതെ 04862 200108 എന്ന നമ്പറിൽ ഇടുക്കി ജില്ല ശിശുസംരക്ഷണ യൂണിറ്റിനെയും ബന്ധപ്പെടാം.

Advertisement