സ്വകാര്യജീവിതത്തിന് തടസ്സം: ഒരുവയസ്സുകാരനെ ഭക്ഷണം വായിൽ കുത്തിക്കയറ്റി ശ്വാസംമുട്ടിച്ച്‌ കൊന്നു; മാതാവ് അറസ്റ്റിൽ

ഊട്ടി: സ്വകാര്യജീവിതത്തിന് തടസ്സമായതിനാൽ ഒരുവയസ്സുള്ള മകനെ കൊലപ്പെടുത്തിയ മാതാവ് അറസ്റ്റിൽ. ഊട്ടി വണ്ണാർപ്പേട്ടയിൽ താമസിക്കുന്ന ഗീതയാണ് (40) അറസ്റ്റിലായത്.

ഭർത്താവുമായി പിരിഞ്ഞ് താമസിക്കുന്ന ഇവർ മകൻ നിധീഷിനെ ആഹാരം വായിൽ കുത്തിക്കയറ്റി ശ്വാസംമുട്ടിച്ച്‌ കൊല്ലുകയായിരുന്നു. ഫെബ്രുവരി 14-നാണ് നിധീഷ് മരിച്ചത്. അബോധാവസ്ഥയിലായിരുന്ന കുട്ടിയെ ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോകവേ മരിച്ചു.

ആശുപത്രിയിൽ പരിശോധിച്ച ഡോക്ടർക്ക് സംശയംതോന്നി പോലിസിനെ അറിയിച്ചു. അസ്വാഭാവികമരണത്തിന് കേസെടുത്ത പോലിസ് ഇവരറിയാതെ അറിയാതെ അന്വേഷണം നടത്തിയാണ് ഇവരെ കുരുക്കിയത്. സാഹചര്യത്തെളിവുകൾ പ്രതികൂലമായതോടെ ഗീതയെ ചോദ്യംചെയ്തപ്പോൾ കുറ്റം സമ്മതിച്ചു.
കുട്ടി ശ്വാസംമുട്ടി മരിക്കുകയായിരുന്നു. ഭക്ഷണം വായയിൽ കുരുങ്ങിയുള്ള സ്വാഭാവികമാണെന്ന് വരുത്താനാണ് ഇങ്ങനെ ചെയ്തതെന്നും ഗീത പറഞ്ഞു.

Advertisement